കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ മയ്യത്ത് നമസ്കാരത്തിന് കെട്ടിടം നിര്‍മിക്കാന്‍ നീക്കം. യുഡിഎഫ് ഭരണകാലത്ത് രഹസ്യമായി അംഗീകരിച്ച പദ്ധതിപ്രകാരം ആശുപത്രിയില്‍ മോര്‍ച്ചറിക്ക് സമീപം കെട്ടിടത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. അപകടത്തില്‍ മരിക്കുന്ന മുസ്ലിങ്ങളുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ സംസ്കരിക്കണമെന്നാണ് ശരീഅത്ത് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആശുപത്രിയില്‍നിന്ന് അകലത്തെ വീടുകളിലേക്ക് ഈ നിശ്ചിത സമയത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നതാണ് ഈ പദ്ധതിക്ക് കാരണമായി പറയുന്നത്.
കെട്ടിടനിര്‍മാണത്തിന് വാക്കാല്‍ സമ്മതം കിട്ടി. ഇനി സ്ഥലമനുവദിച്ച് കിട്ടിയാല്‍ നിര്‍മ്മാണച്ചെലവു വഹിക്കാന്‍ ഗള്‍ഫ് കേന്ദ്രമായ പ്രവാസി സംഘടനാ പ്രവര്‍ത്തകരാണ് മുന്നിലുള്ളത്. വേറൊരിടത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ മയ്യത്ത് നമസ്കാരത്തിന് കെട്ടിടം എന്ന ആശയം ഉയര്‍ന്നിട്ടില്ല. കൊല്ലത്ത് വിജയിച്ചാല്‍ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തെയും ഒരുവിഭാഗം മുസ്ലിം രാഷ്ട്രീയ നേതാക്കളും ചരട് വലിക്കുന്നു.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കടുത്ത എതിര്‍പ്പുയര്‍ത്തി വികസനസമിതിയംഗങ്ങള്‍. ഇത് മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുമെന്നും ആശുപത്രിയുടെ യശസ് ഇല്ലാതാക്കുമെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇത് സംബന്ധിച്ച ഫയല്‍ മാറ്റിവയ്ക്കുന്നതായി അറിയിച്ചു. എന്നാല്‍, ഈ വീണ്ടും മയ്യത്ത് നമസ്കാര കെട്ടിടത്തിനുള്ള നീക്കം ചിലര്‍ സജീവമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: