അടിമാലി: ഹൈറേഞ്ചിലെ ഏലം കര്‍ഷകരെ പ്രതിസന്ധിയിലാക്കി ഏലച്ചെടികള്‍ക്ക് വ്യാപകമായി അഴുകല്‍ രോഗം. കടുത്ത വേനലില്‍ ഉണങ്ങി നശിച്ച ഏലച്ചെടികള്‍ കാലവര്‍ഷത്തില്‍ ഫിസേറിയം ബാധിച്ച് ഒടിഞ്ഞ് നശിച്ചിരുന്നു. ഏലയ്ക്കാ വിളവെടുക്കുന്നതിന് പാകമായ സമയത്ത് കാലവര്‍ഷം ശക്തമായതോടെ കായ്കള്‍ വ്യാപകമായി അഴുകി നശിക്കുകയാണ്.ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുമുണ്ട്. ഉല്‍പ്പാദന ചിലവിന് അനുസരിച്ചുള്ള വില ഏലയ്ക്കായ്ക്ക് ലഭിക്കാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ ഉള്ളതെങ്കിലും വിളവെടുക്കാമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് തോരാ മഴയില്‍ ഏലത്തിന് അഴുകല്‍ രോഗം വ്യാപകമായിരിക്കുന്നത്.മഴക്കാലം ആരംഭിക്കുന്ന സമയത്ത് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ബോഡോ മിശ്രിതം പ്രയോഗിച്ചിരുന്നു. മഴ ശക്തമായതോടെ അഴുകല്‍ വീണ്ടും വ്യാപകമാകുകയായിരുന്നു. രോഗത്തെ പ്രതിരോധിക്കുന്നതിന് കുമിള്‍ നാശിനികളായ മെറ്റഡാക്സിന് മാസ്റ്റര്‍, റഡോമില് ഗോള്‍ഡ്, അലിയറ്റ് തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. ഇവയക്ക് കിലോഗ്രാമിന് ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം രൂപവരെ വിലയുണ്ട്. പ്രതിരോധ മരുന്ന് വാങ്ങുന്നതിന് പതിനായിരക്കണക്കിന് രൂപയാണ് മുതല്മുടക്കാകുന്നത്. നിലവില്‍ ഏലത്തില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെയും മറ്റും സഹായമില്ലെങ്കില് മുമ്പോട്ട് പോകുവാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. രോഗവും കീടശല്യവും രൂക്ഷമായതിനൊപ്പം വന്യമൃഗങ്ങളുടെ ആക്രമണവും ഏലം കൃഷിയ്ക്ക് പ്രതിസന്ധിയാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദന കുറവും വിലത്തകര്‍ച്ചയും കൊണ്ട് നട്ടം തിരിഞ്ഞ കര്‍ഷകര്‍ ഈ മേഖളയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന്റെ കലവറയായ ഹൈറേഞ്ചില്‍ നിന്നും ഏലം കൃഷി പൂര്ണ്ണമായിഇല്ലാതാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: