ന്യൂദൽഹി: ആം ആദ്മി പാർട്ടി പ്രവർത്തക സോണിമിശ്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആപ് എംഎൽഎ ശരത് ചൗഹാനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ പ്രതിയായ എഎപി പ്രവർത്തകൻ രമേശ് ഭരദ്വാജിനെ പോലീസ് അറസ്റ്റ്ചെയ്തതിനു തൊട്ടു പിന്നാലെയാണ് എംഎൽഎ ശരത് ചൗഹാനും അറസ്റ്റിലായത്. പ്രതിക്ക് സഹായങ്ങൾ ചെയ്തുവെന്ന് പോലീസിന് ബോധ്യപ്പെട്ടു.
ജൂലൈ 19നാണ് എഎപി പ്രവർത്തകയായ സോണി മിശ്രയെ നരേലയിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. രമേശ് ഭരദ്വാജ് സോണിമിശ്രയെ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അവർ നൽകിയിയ പരാതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഭരദ്വാജിന് കോടതി ജാമ്യം നൽകിയിട്ടുണ്ട്. ദൽഹി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സിൽ ഇതുവരെ പന്ത്രണ്ടോളം ആപ് നേതാക്കൾ പിടിയിലായിട്ടുണ്ട്. പാർട്ടിയുടെ പ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട് കേജ്രിവാൾ സർക്കാർ ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: