ശ്രീനഗർ: സംസ്ഥാനത്തെ സ്ഥിതി പൂർണ്ണമായും ശാന്തമാകാത്തതിനെ തുടർന്ന് കശ്മീർ താഴ്വരയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ആഗസ്റ്റ് അഞ്ചുവരെ നീട്ടി. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതുമുതൽ സംസ്ഥാനത്ത് കലാപാന്തരീക്ഷമാണ്. ഇതിനെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തുകയായിരുന്നു.
ശ്രീനഗറിലെ പുൽവാമ, കുൽഗം, ഷോപിയൻ എന്നീ നഗരങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംഘർഷാവസ്ഥയ്ക്ക് ശമനം ഇല്ലാത്തതിനാൽ കർഫ്യൂ ആഗസ്റ്റ് അഞ്ചുവരെ നീട്ടാനാണ് തീരുമാനമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
പൊതുമുതലിനു നേരെയുള്ള ജനങ്ങളുടെ കടന്നാക്രമണങ്ങൾ കുറയ്ക്കുന്നതിനായാണ് കർഫ്യു എർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്ന സംസ്ഥാനത്തെ വിവിധ എംബിബിഎസ് കോളേജുകളിലേക്കുള്ള എൻട്രൻസ് ടെസ്റ്റ് ഇന്നലെ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: