പുല്‍പ്പളളി: വയനാട് വന്യജീവി സങ്കേതത്തില്‍ ചെതലയം റെയ്ഞ്ചിലെ കാപ്പിക്കുന്ന് വനാതിര്‍ത്തിയില്‍ കാട്ടാന വെടിയേറ്റ് ചെരിഞ്ഞതുമായി ബന്ധപ്പെട്ട് നാട്ടുകാരായ നാലുപേരെ വനപാലകര്‍ പിടികൂടി. ചെറുവളളി പത്മനാഭന് (വിജയന് 48), അരീക്കോട്ട് എ.പി. പ്രദീപ്(34), മുണ്ടക്കുറ്റി എം.ടി.മണി(39), ബാലഗോപാലന് അരീക്കോട്ട് (49) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്.
ഇവര്‍ സ്ഥിരം വേട്ട സംഘത്തില്‍പ്പെട്ടവരാണെന്ന് വനപാലകര്‍ അറിയിച്ചു. ഒരു തോക്ക്, ഒമ്പത് തിരകള്‍, നാല് ഈയ്യക്കട്ടകള്‍, പത്ത് ഗ്രാം വെടിമരുന്ന്, രണ്ട് ഓലപ്പടക്കം, ഒരു ഹെഡ് ലൈറ്റ്, ഒരു ഓട്ടോറിക്ഷ, രണ്ട് വെട്ടുകത്തി എന്നിവയും പിടികൂടിയിട്ടുണ്ട്.
ബാലഗോപാലന്റെ വീട്ടില്‍ നിന്നാണ് തോക്കും തിരകളും കണ്ടെടുത്തത്. സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുള്‍ അസ്സീസ്, ചെതലയത്ത് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രാരിയത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: