ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും ചേരിതിരിവുമാണ് റോഡുകളുടെ ശോച്യാവസ്ഥ തുടരാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കുഴികള്‍ നിറഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുഴിയെണ്ണല്യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിലെയും സര്‍ക്കാരിലെയും ഭിന്നത നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയത വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നു. അടിക്കടി നിലപാടുകള്‍ മാറ്റുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. രാവിലെ പറയുന്നത് വൈകിട്ട് മാറ്റിപ്പറയുകയും പിന്നീട് നിശ്ശബ്ദനാകുകയും ചെയ്യുന്ന പിണറായി നയിക്കുന്ന ഇടതു സര്‍ക്കാര്‍ കേരള ജനതയ്ക്ക് ബാദ്ധ്യതയായിരിക്കുകയാണ്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു മുന്നില്‍ മൗനവ്രതം പാലിക്കുന്ന മുഖ്യന് മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലനാകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് ഐസക്കിന്റെ കിടങ്ങാം പറമ്പിലെ ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മന്ത്രി ജി. സുധാകരന്റെ തിരുവമ്പാടിയിലെ ഓഫീസിനു സമീപം പോലീസ് തടഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വനിദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, സി.എ. പുരുഷോത്തമന്, പാലമുറ്റത്ത് വിജയകുമാര്‍, സുഗന്ധിരാജ്, സുഷമാ വി. നായര്‍, സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ടി. സജീവ് ലാല്‍, എല്‍.പി. ജയചന്ദ്രന്, ഗീതാ രാംദാസ്, സുമി ഷിബു, ശ്യാമളാ കൃഷ്ണകുമാര്‍, മോര്‍ച്ചാ പ്രസിഡന്റുമാരായ എസ്. സാജന്, കെ..ബി. ഷാജി, എ. ശാന്തകുമാരി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ. ജയകുമാര്‍, സാനു സുധീന്ദ്രന്‍, ജി. വിനോദ്കുമാര്‍, വി. ശ്രീജിത്ത്, ഡി. പ്രസന്നകുമാര്‍, കെ.എസ.് വിനോദ്കുമാര്‍, മഠത്തില്‍ ബിജു, വെട്ടിയാര്‍ മണിക്കുട്ടന്, സജു ഇടക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: