ചവറ: ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കേസിലെ മുഖ്യപ്രതി പന്മന ചോല പുറമാവിന് പടിഞ്ഞാറ്റതില്‍ കനാല്‍ കണ്ണന് എന്നുവിളിക്കുന്ന വിേനഷ്(24), ചവറ വട്ടത്തറ ചെപ്പള്ളി കിഴക്കേത്തറ വടിവാള്‍ സുരേഷ് എന്നുവിളിക്കുന്ന സുരേഷ്കുമാര്‍(35) എന്നിവരെയാണ് ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷണല്‍ മജിസ്റ്റേറ്റ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 13നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി 11ന് പ്രതികളുടെ നേതൃത്വത്തില്‍ ബൈക്കില്‍ എത്തിയ ഏഴംഗസംഘം വട്ടത്തറ ദേവഗിരി വീട്ടില്‍ ദീപു മോഹന്‍, ഭാര്യ ദിവ്യ എന്നിവരെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി വടിവാളിന് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ചവറ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കഴിഞ്ഞദിവസം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പ്രതികളായ ലാല്കൃഷ്ണന്, അഖില്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: