തപസ്യ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച ഗുരുവന്ദനം സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്.രമേശന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: സഹിഷ്ണുത ഒരുവിഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്.രമേശന്‍നായര്‍. സമൂഹത്തില്‍ അനൈക്യം നിലനിര്‍ത്താനാണ് പലര്‍ക്കും താല്പര്യം. ബന്ധങ്ങളും മൂല്യങ്ങളും ദൃഢമാക്കാനാണ് തപസ്യ ശ്രമിക്കുന്നത്. മണ്ണും മനസ്സും സംസ്കൃതിയും വീണ്ടെടുത്ത് അമൃതസമാനമാക്കാനുള്ള ശ്രമമാണ് തപസ്യയുടേതെന്നും രമേശന്‍നായര്‍ പറഞ്ഞു. തപസ്യ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച ഗുരുവന്ദനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശന്‍നായര്‍.
പുത്തേഴത്ത് രമാ മേനോന് (വിവര്‍ത്തനം), കലാനിലയം രാധാമണി (നാടകം), ടി.കെ.ഇന്ദിര (സാമൂഹ്യസേവനം), സുധര്‍മ്മ ബലരാമന് (സംഗീതം), അണിമംഗലം സാവിത്രി അന്തര്‍ജനം (തിരുവാതിരകളി), കല ഗോകുല്‍ദാസ് (നൃത്തം), ഇ.എന്‍.ശാന്തകുമാരി (ചിത്രകല), എന്‍.സ്മിത ടീച്ചര്‍ (ബാലസാഹിത്യം), അനുരാധ കൃഷ്ണന് (ശാസ്ത്രം), ഡോ.നിലൂഫര്‍ ഷെറീഫ് (സംരംഭകത്വം), ജോര്‍ജ്ജ് ഇമ്മട്ടി (ഭാഷാ നൈപുണ്യം), ഡോ. ഇ.ടി.നീലകണ്ഠന് മൂസ്സ് (ആയൂര്‍വേദം), ഡോ.ഇ.മോഹന്‍ദാസ് (വൈദ്യശാസ്ത്രം), തിച്ചൂര്‍ മോഹനന് (വാദ്യകല), കലാമണ്ഡലം കൃഷ്ണകുമാര്‍ (കഥകളി), കെ.പി.നന്തിപുലം (ഓട്ടന്തുള്ളല്), അറുമുഖന് വെങ്കിടങ്ങ് (നാടന്‍പാട്ട്), എ.സേതുമാധവന് (പത്രമാധ്യമം), ടി.കെ.ചാത്തുണ്ണി (കായികം), ഉണ്ണിസ്വാമി (പാചകകല), കെ.ഭാസ്കരന് (കര്ഷകന്),
മാധവ് രാംദാസ് (സംവിധാനം), ഡോ.അരവിന്ദന് വല്ലച്ചിറ (സിനിമനിരൂപണം), കലാമണ്ഡലം ഹരിദാസകുറുപ്പ് (അനുഷ്ഠാനകല), അഡ്വ. കൃഷ്ണന് നാരായണന് (അഭിഭാഷകന്), എ.ചന്ദ്രദാസ് (യാത്രാവിവരണം), മഹേഷ് (വിജിഗീഷു), രാജേഷ് തെക്കിനിയേടത്ത് (സാഹിത്യം), ശ്രീജിത്ത് രവി (അഭിനയം), പത്മനാഭശര്‍മ്മ (ജ്യോതിഷം), കെ.ആര്.ജയന് (പരിസ്ഥിതി), എന്‍.എ.നസീര്‍ (നിശ്ചല ഛായാഗ്രഹകന്), സുധീര്‍ മുള്ളൂര്‍ക്കര (നാടന്‍കല), തൃശ്ശിവപുരം മോഹനചന്ദ്രന് (ദൃശ്യഛായാഗ്രാഹകന്), അജിത് രാജ (അധ്യാപകന്), അമ്പാടി രാമചന്ദ്രന് (യോഗ), പ്രദീപ് വയലി (മുളസംഗീതം),
ചന്ദ്രമോഹന് (കവി), സന്ദീപ് (ജൈവ കൃഷി), ഡാവിഞ്ചി സുരേഷ് (ശില്പകല) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ.പുത്തേഴത്ത് രാമചന്ദ്രന് അദ്ധ്യക്ഷനായിരുന്നു. മാടമ്പ് കുഞ്ഞുകുട്ടന്, സംഗീതസംവിധായകന് വിദ്യാധരന്‍മാസ്റ്റര്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, തിയ്യാടി രാമന്, സി.സി.സുരേഷ്, ഷാജി വരവൂര്‍ എന്നിവര്‍ സംസാരിച്ചു. സോപാനസംഗീതം, ചാക്യാര്‍കൂത്ത് എന്നിവയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: