കോഴിക്കോട്: ഗവ.കരാറുകാര്‍ക്കെതിരെയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധംശക്തമാകുന്നു. ഗവ. കരാറുകാര്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം വായ്‌പയെടുത്തു ചെയ്തു തീര്‍ത്ത പ്രവൃത്തികളുടെ 2850 കോടി രൂപ ഇതുവരെയായിട്ടു കിട്ടിയിട്ടില്ല. ഇതു ഉടനടി കൊടുത്തു തീര്‍ക്കുന്നതിന് പകരം മന്ത്രി കരാറുകാരെ അധിക്ഷേപിക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്. കരാറുകാര്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഗുണനിലവാരത്തോടു കൂടിയാണെന്നും പിഴവുണ്ടെങ്കില്‍തിരുത്തേണ്ട ചുമതല ഉദ്യോഗസ്ഥര്‍ക്കാണെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുമരാമത്ത് വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടനടി നിയമം നടത്തണമെന്നും കരാറുകാര്‍ ആവശ്യപ്പെടുന്നു. പൊതുമരാമത്ത് വകുപ്പ് നോര്‍ത്ത് സര്‍ക്കിളില്‍ റോഡ്‌സ് വിഭാഗം നേഷണല്‍ ഹൈവെ വിഭാഗം, ബില്‍ഡിംഗ്‌സ് വിഭാഗം എന്നിവയില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ ഇല്ലാതായിട്ട് മാസങ്ങളായെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്ഥിരീകരിച്ചിട്ടില്ലെന്നും കരാറുകാര്‍ കുറ്റപ്പെടുത്തുന്നു.ഗവ. കരാറുകാര്‍ക്കെതിരെ വകുപ്പു മന്ത്രിയുടെ നിരന്തരമുള്ള പ്രസ്താവനയില്‍ ഓര്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കെ. അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. അക്ബര്‍,കെ.വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















