ചക്കരക്കല്ല് (കണ്ണൂര്‍): കണ്ണൂര്‍ ചക്കരക്കല്ല് പോലീസ് സ്റ്റേഷന് നേരെ സിപിഎം ബോംബാക്രമണം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോെടയാണ് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. സ്റ്റേഷനു മുന്നില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഒന്നിലധികം ഉഗ്ര സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. അക്രമം നടക്കുമ്പോള്‍ ഒരു പാറാവുകാരനും ഒരു പോലീസുകാരനുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അക്രമികളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ബോംബാക്രമണം നടക്കുന്നതിന് തൊട്ട് മുന്‍പ് സമീപപ്രദേശമായ കാപ്പാട് സിപിഎമ്മുകാര്‍ പരസ്പരം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞദിവസം സിഐയുടെ നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് സ്റ്റേഷന് നേരെ അക്രമം നടന്നത്. ധര്‍മ്മടം എംഎല്‍എയായിരുന്ന കെ.കെ.നാരായണന്റെ മകനെ കഴിഞ്ഞ വര്‍ഷം ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോള്‍ സിപിഎം സംഘം പോലീസ് സ്റ്റേഷന് അക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ അക്രമിക്കുകയും വാഹനം തകര്‍ക്കുകയും സ്റ്റേഷന്റെ ചുമരില്‍ പാര്‍ട്ടി ചിഹ്നം പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമം നടത്തിയ പ്രതികളെ തിരിച്ചിഞ്ഞിട്ടും സിപിഎമ്മുകാരായതിനാല്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിന്റെ ആവര്‍ത്തനമാണ് ഇന്നലെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന് നേരെയുണ്ടായ സിപിഎം ബോംബാക്രമണം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നിരന്തരമായ അക്രമങ്ങള്‍ അരങ്ങേറുന്നതിനിടെ പോലീസ് സ്റ്റേഷന് അക്രമിക്കപ്പെട്ടത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: