ഗുരുവായൂര്‍ : ദേവസ്വം കൃഷ്ണനാട്ടം വേഷവിഭാഗം കലാകാരന്മാര്ക്കുള്ള 41 ദിവസം നീണ്ടു നില്ക്കുന്ന കച്ചകെട്ടഭ്യാസത്തിന് ഇന്ന് തുടക്കമാകും.അവധിക്കാലത്തിനു ശേഷം കൃഷ്ണനാട്ടം പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ളപരിശീലന ത്തില്‍ പാട്ട്, മദ്ദളം, ചുട്ടി വിഭാഗങ്ങളും ഉള്‍പ്പെടും. കളിയാട്ടം ആശാന് കെ.സുകുമാരന്റെ മേല്‍നോട്ടത്തില്‍ വേഷവിഭാഗം ആശാന്മാരായ പി.ശശിധരന്, സി. സേതുമാധവന്, എസ്.മാധവന് കിട്ട എന്നിവരാണ് വേഷവിഭാഗം കലാകാരന്മാര്ക്ക് പരിശീലനം നല്‍കുക.എം.വി.വാസുദേവന്‍ നമ്പൂതിരി ,ഇ ഉണ്ണികൃഷ്ണന് (പാട്ട്): കെ.മണികണ്ഠന് ( ശുദ്ധമദ്ദളം ).കെ.രവീന്ദ്രന് (തൊപ്പി മദ്ദളം ) ,കെ.ടി.ഉണ്ണികൃഷ്ണന് ( ചുട്ടി) എന്നിവരും പരിശീലനം നല്‍കും.ആദ്യ ആഴ്ചയില്‍ രാവിലെ എഴുമുതല്‍ എട്ടര വരെയാണ് അഭ്യാസം തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ആറു വരെയും ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം രാവിലെ എട്ടു മുതല്‍ പത്തുവരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും വൈകീട്ട് ആറര മുതല്‍ രാത്രി എട്ടര വരെയാണ് പരിശീലനം. പുലര്‍ച്ചെ മുതല്‍ കണ്ണ് സാധകം ഉഴിച്ചില്‍, കളരി അഭ്യാസം എന്നിവയാണ്.തട്ടു മുതല്‍ വായ്ത്താരി, ഉച്ചയ്ക്ക് രണ്ടു മുതല്‍ ചൊല്ലിയാട്ടം അഭിനയ പരിശീലനം രാത്രിയില്‍ മുദ്രകള്‍ പരിശീലിക്കല്‍ എന്നിങ്ങനെയാണ് ഒരു ദിവസത്തെ പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത് രാവിലെ നെയ് ചേര്ത്തകഞ്ഞിയാണ് ഭക്ഷണം കുട്ടികളും മുതിര്‍ന്നവരുമായി 20 കലാകാരന്മാര്ക്കണ് പരിശീലനം.41 ദിവസത്തെ കച്ചകെട്ടഭ്യാ സത്തിനു ശേഷം ഒന്നര ആഴ്ചയോളം ചൊല്ലിയാട്ടമാണ് ‘ കൃഷ്ണനാട്ടം കഥകളുടെ ഭാഗങ്ങള്‍ അഭിനയിക്കുന്നതാണ് ചൊല്ലിയാട്ടം. അഭ്യാസത്തിനു ശേഷം സെപ്തംബര്‍ ഒന്നിന് അവതാരം കളിയോടെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: