Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാരബന്ധനത്തില്‍ നിന്നും മോചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:26 pm IST
in Samskriti

വിസ്മിതോ (എഫ്)സ്മി മഹാഭാഗ ശ്രുത്വാ f (എഫ്)(എഫ്)ഖ്യാനം മഹാമതേ

സംസാരോ (എഫ്)യം പാപരൂപ: കഥം മുച്യേത ബന്ധനാത്

കശ്യപസ്യാപി ദായാദസ്ത്രിലോകീവിഭവേ സതി

ക്രതവാനീ ദൃശം കര്‍മ്മ കോ ന കുര്യാജ്ജുഗുപ്‌സിതം

ജനമേജയന്‍ പറഞ്ഞു: ‘അങ്ങില്‍ നിന്നും ഈ ആഖ്യാനം കേട്ടിട്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. പാപമയമായ ഈ സംസാരബന്ധനത്തില്‍ നിന്നും എങ്ങനെയാണ് മോചനം സാദ്ധ്യമാവുക? മൂന്നുലോകത്തിലെയും സകല സൗഭാഗ്യങ്ങളും സ്വായത്തമായിരുന്നിട്ടുകൂടി കശ്യപപുത്രന്‍ നിന്ദ്യമായ ആ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടുവല്ലോ? അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? സഹായിക്കാനാണെന്ന വ്യാജേന മാതൃഗര്‍ഭത്തിലെ ഭ്രൂണത്തെ കൊല്ലുക.

ധര്‍മ്മം രക്ഷിക്കാന്‍ നിയുക്തനായ ഇന്ദ്രന്‍ ഇതുപോലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്നാവുമല്ലോ! കുരുക്ഷേത്രത്തില്‍ വച്ച് എന്റെ പ്രപിതാമഹന്മാരും ക്രൂരകര്‍മ്മങ്ങള്‍ അനേകം ചെയ്തു കൂട്ടിയിട്ടുണ്ട്. ബന്ധുക്കളെയും സ്വന്തം സഹോദരന്മാരെയും കൊന്ന ചരിത്രം കേട്ടിട്ടുണ്ട്. കൃഷ്ണന്റെ പ്രേരണയും അതിനുണ്ടായിട്ടുണ്ട്. ദ്രോണര്‍, ഭീഷ്മര്‍, കര്‍ണ്ണന്‍, യുധിഷ്ഠിരന്‍ തുടങ്ങിയവരെല്ലാം ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിച്ചു.

സംസാരത്തിന്റെ നിസ്സാരതയെ മനസ്സിലാക്കാനുള്ള ധിഷണ അവര്‍ക്കുണ്ടായിരുന്നില്ലേ? എന്നിട്ടും ഇങ്ങനെ അധര്‍മ്മം വര്‍ത്തിക്കാന്‍ അവര്‍ക്കെങ്ങനെ മനസ്സ് വന്നു? ധര്‍മ്മത്തിനെക്കുറിച്ചുള്ള പ്രമാണങ്ങള്‍ എന്തൊക്കെയാണ്? ഈ അധര്‍മ്മികളെ പ്രമാണമാക്കി ജീവിക്കുന്നത് ധാര്‍മ്മികമാവുമോ? എന്റെ മനസ്സ് ആകെ ചഞ്ചലമായിരിക്കുന്നു.

ആപ്തവാക്യം പ്രമാണമാണെങ്കില്‍ അതനുസരിച്ച് ആരാണ് യോഗ്യന്‍? രാഗിയും വിഷയലോലുപനും എല്ലാം ആപ്തന്മാരാണോ? ആരായാലും സമ്പത്തില്ലാതാവുമ്പോള്‍ അവനിലെ രാഗം ദ്വേഷമായിത്തീരുന്നു. പിന്നെ സ്വന്തം കാര്യം നേടാന്‍ അവന്‍ കളവു പറയാനും തുടങ്ങും. ജരാസന്ധനെ വധിക്കാനായി സത്യവാനായ സാക്ഷാല്‍ ശ്രീഹരിപോലും കപടബ്രാഹ്മണവേഷം കെട്ടിയില്ലേ? ഭഗവാന്‍ പോലും ഇങ്ങനെ ചെയ്തുവെങ്കില്‍ ആരെയാണ് നാം ആപ്തനായി കണക്കാക്കേണ്ടത്? അര്‍ജുനനനും യജ്ഞാര്‍ത്ഥം ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്.

ശിശുപാലവധം പോലുള്ള അനര്‍ത്ഥങ്ങള്‍ ഉണ്ടായ ആ യജ്ഞത്തെ താമസമെന്നോ രാജസമെന്നോ നാം പറയേണ്ടത്? അത് ചെയ്തത് യശസ്സിനായാണോ അതോ പരലോകപദത്തിനോ? വേദപ്രമാണമനുസരിച്ച് ധര്‍മ്മത്തിന്റെ ആദ്യപാദം സത്യമാണ്. പിന്നെ ശുദ്ധിയും ദയയും. നാലാമത് ദാനമാണ്. ഈ നാല് കാലുകളില്ലെങ്കില്‍ ധര്‍മ്മത്തിന് നിലനില്‍പ്പുണ്ടോ? സ്ഥിരചിത്തന്മാര്‍ എന്നറിയപ്പെടുന്നവരില്‍പ്പോലും ധര്‍മ്മബുദ്ധി ഉറച്ചതായി തോന്നുന്നില്ല.

മഹാവിഷ്ണു ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയെ പറ്റിച്ചാണല്ലോ വാസ്തവത്തില്‍ കീഴടക്കിയത്. ഒരുനൂറു യജ്ഞങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച ബലി, ധര്‍മ്മിഷ്ഠനും ഇന്ദ്രിയനിഗ്രഹം വന്ന മഹാത്മാവുമായിരുന്നു. അതീവ ദാനശീലന്‍. അങ്ങനെയുള്ള മഹാബലിയെ വിഷ്ണു സ്ഥാനഭ്രഷ്ടനാക്കിയതുകൊണ്ട് ആര്‍ക്കാണ് ജയമുണ്ടായത്? വാമനനോ ബലിക്കോ? പുരാണകര്‍ത്താവും ധര്‍മ്മിഷ്ഠനുമായ അങ്ങ് തന്നെ എന്റെ സംശയങ്ങളെ ദൂരീകരിച്ചാലും.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.