ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോവാൻ എട്ടു ദിവസത്തെ സമയം സുപ്രീകോടതിയുടെ നിര്‍ദ്ദേശ പ്രകാരം എൻഐഎ കോടതി അനുവദിച്ചു. ഈ മാസം നാലു മുതൽ 12വരെയാണ് കോടതി അവധി അനുവദിച്ചിരിക്കുന്നത്.
മദനിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താനും ബംഗളൂരു പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതയായ അമ്മയെ കാണാൻ വേണ്ടിയാണ് മദനിക്ക് കേരളത്തിലേക്ക് പോവാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയത്. എത്ര ദിവസം അനുവദിക്കാൻ വിചാരണക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മാതാവിന്റെ രോഗവിവരങ്ങൾ കോടതിയെ അറിയിക്കുകയും വേണം.
കേരളത്തിൽ പോകാൻ അനുവദിക്കണമെന്ന മദനിയുടെ ഹർജിയെ കർണാടക സർക്കാരിനു വേണ്ടി ഹാജരായ അഡ്വ. രാജു രാമചന്ദ്രൻ എതിർത്തിരുന്നു. രാഷ്ട്രീയ നേതാവായ മദനി കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു കർണാടകയുടെ വാദം.
തിങ്കളാഴ്ച മദനി നാട്ടിലേക്കെത്തുമെന്നാണ് റിപ്പോട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: