Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ സംസ്‌കാര കര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 06:33 pm IST
in Samskriti

രാവണന്റെ സംസ്‌കാരകര്‍മ്മം യഥാവിധി ചെയ്യാന്‍ രാമന്‍ വിഭീഷണനോട് പറഞ്ഞു. അപ്പോള്‍ വിഭീഷണന്‍ ഒരു തടസവാദം ഉന്നയിക്കുന്നു. ഈ ഭൂമിയില്‍ ജീവിച്ചിരുന്നകാലത്ത് ഇവനെപ്പോലെ പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള ആരുമില്ല. ഇവന്റെ ഉടല്‍ സംസ്‌കരിക്കുന്നത് ശരിയല്ല. അതുകേട്ട് കരുണാമയനായ രാമന്‍ വിഭീഷണനെ ഉപദേശിക്കുന്നു.

എന്റെ ബാണമേറ്റ് മരിച്ചതോടെ രാക്ഷസേന്ദ്രന്റെ പാപങ്ങളൊക്കെ നശിച്ചുകഴിഞ്ഞു. ഒരുകാര്യംകൂടി ഓര്‍മ്മിച്ചുകൊള്ളൂ. ഒരാളോടുള്ള ശത്രുത അയാളുടെ മരണംവരെമാത്രമേ പാടുള്ളൂ. അതിനാല്‍ നീ ശേഷക്രിയകള്‍ ചെയ്യുന്നതിന് ഒരു ദോഷവുമില്ല.

അദ്ധ്യാത്മ രാമായണയത്തിലാണ് വിഭീഷണന്റെ ഈ വാദമുള്ളത്.

പരമസാത്വികനും ദ്രാതൃസ്‌നേഹിയും ജ്ഞാനിയുമായ വിഭീഷണനെക്കൊണ്ട് ഇങ്ങനെ പറയിച്ചത് രാമന്റെ മാഹാത്മ്യം ഉയര്‍ത്തിക്കാട്ടാനാകാം. വാല്‍മീകിയുടെ വിഭീഷണന്‍ പറയുന്നതിങ്ങനെയാണ്. ”ഹേ രാമ, യുദ്ധങ്ങളില്‍ സകലദേവന്മാരോടുമൊത്തൊരുമിച്ച് ദേവേന്ദ്രന്‍പോലും മുമ്പൊരിക്കലും തോല്‍പ്പിച്ചിട്ടില്ലാത്ത ഇദ്ദേഹം ഇന്ന് യുദ്ധത്തില്‍ സമുദ്രം കരയോടേറ്റിട്ടെന്നപോലെ തകര്‍ന്നുപോയിരിക്കുന്നു.

ഇദ്ദേഹം അത്യുല്‍കൃഷ്ടമായ വസ്തുക്കള്‍ ദാനം ചെയ്തിട്ടുണ്ട്. സുഖഭോഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സേവകരെ ആദരിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് ധാരാളം ധനം നല്‍കിയിട്ടുണ്ട്. ശത്രുക്കളോട് പകവീട്ടിയിട്ടുമുണ്ട്. അഗ്നിഹോമം നടത്തിയിട്ടുള്ളവനും വന്‍തപസ്സു ചെയ്തിട്ടുള്ളവനും കര്‍മ്മങ്ങളില്‍ ഉത്തമവീര്യവാനുമാണ്. മരിച്ചുകഴിഞ്ഞ ഇദ്ദേഹത്തിന് ഇപ്പോള്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അങ്ങയുടെ അനുവാദത്തോടെ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു.” ശ്രീരാമന്‍ അനുവദിച്ചതനുസരിച്ച് ചന്ദനവും സുഗന്ധവുമുള്ള മറ്റു വസ്തുക്കളും കൊണ്ട് ചിതകൂട്ടി. മുനിമാരെയൊക്കെ വരുത്തി. രാവണശരീരം കുളിപ്പിച്ച് സുഗന്ധവസ്തുക്കള്‍ പുരട്ടി കളഭവും വിഭൂതിയുമണിയിച്ചു.

പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ചു. വാദ്യഘോഷങ്ങളോടെ എല്ലാവരുടെയും അകമ്പടിയോടെ ചിതലയിലേക്കെടുപ്പിച്ചു.

ശ്രീരാമന്‍ വിഭീഷണനോടു പറഞ്ഞു: ”ഹേ ധര്‍മ്മറിയുന്നവനേ, ദശകണ്ഠന്‍ അങ്ങയുടെ കൈകൊണ്ട് വിധിപ്രകാരം സംസ്‌കരിക്കപെടാന്‍ അര്‍ഹനാണ്. അതുകൊണ്ട് അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിക്കും.” പതിമുഖം, രാമച്ചം എന്നിവ പരത്തിയതും മാന്‍തോല്‍ വിരിച്ചതും ചന്ദനമുട്ടികള്‍ കൊണ്ടുനിര്‍മ്മിച്ചതുമായ ചിത വേദവിധിപ്രകാരം തയ്യാറാക്കി.

രാജാവിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ വേദവിധിപ്രകാരം ആരംഭിച്ചു. പിതൃമേധ സംസ്‌കാരം മുറപോലെ നടത്തി. എല്ലാവരും തെക്കുകിഴക്കുഭാഗത്ത് വേദിയും യഥാസ്ഥാനത്ത് അഗ്നിയും തയില്‍ കലര്‍ന്ന നെയ്യും നിറച്ച സ്രുവം (മരത്തവി) തോളത്തും സ്ഥാപിച്ചു. രാവണന്റെ പാദങ്ങളില്‍ സോരാജാനയത്തിനുള്ള ശകടങ്ങളും തുടകള്‍ക്കിടയില്‍ ഉരലും എല്ലാ മരപാത്രങ്ങളും തീ കടയാനുള്ള അരണിയും വച്ചു.

അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അറിവുള്ള രാക്ഷസന്മാര്‍ ഉലക്കയും ചാതുര്‍മാസ്യത്തിനുള്ള മറ്റൊന്നും യഥാസ്ഥാനത്തുവച്ചു. അവിടെ രാക്ഷസരാജാവിന് ശാസ്ത്രവിധിപ്രകാരവും ഋഷിമാര്‍ വിധിച്ചപ്രകാരവുമുള്ള ഒരു യജ്ഞപ്പശു(ആട്)വിനെക്കൊന്ന് നെയ്യില്‍ മുക്കിയ പരിസ്‌കരണവും അര്‍പ്പിച്ചു. (ഹോമാഗ്നിയുടെ നാലുഭാഗത്തും വയ്‌ക്കുന്ന ദര്‍ഭയാണ് പരിസ്‌കരണം) തളര്‍ന്ന മനസ്സോടെയും കണ്ണീര്‍തൂകുന്ന മുഖത്തോടും വിഭീഷണനും മറ്റുള്ളവരും ചേര്‍ന്ന് രാവണനെ സുഗന്ധദ്രവ്യങ്ങളും മാലകളും പലതരം വസ്ത്രങ്ങളും കൊണ്ടലങ്കരിച്ച് പൂക്കള്‍ തൂകി. വിഭീഷണന്‍ രാവണന് വിധിപ്രകാരം അഗ്നിനല്‍കി.

പിന്നീട് ചെന്ന് സ്‌നാനം കഴിച്ച് ഈറനുടുത്തുകൊണ്ട് രാവണന് കറുകയും എള്ളിന്‍മണികള്‍ വെള്ളം കലര്‍ത്തിയും നല്‍കി വിധിപ്രകാരം ഉദകക്രിയചെയ്തു. എല്ലാവരും തലകുനിച്ച് നമസ്‌കരിച്ച് സ്ത്രീകളെ ശാന്തരാക്കി അനുനയിപ്പിച്ച് പറഞ്ഞയച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.