Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പറങ്കികള്‍ക്ക് വീണ്ടും സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 08:00 pm IST
in Football

പാരിസ്: യൂറോ 2016ലെ രണ്ടാം മത്സരത്തിലും പോര്‍ച്ചുഗല്‍ സമനിലവഴങ്ങി. ആസ്ട്രിയയാണ് ഗ്രൂപ്പ് എഫില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സൂപ്പര്‍താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി കിക്ക് പാഴാക്കുന്നതിനും പാര്‍ക്ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു.

ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോടും സമനില പാലിച്ച പോര്‍ച്ചുഗല്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ ഹംഗറിയെ കീഴടക്കിയാലേ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനാവൂ. ആസ്ട്രിയ രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പില്‍ ഏറ്റവും പിന്നില്‍. ഐസ്‌ലന്‍ഡാണ് അവസാന മത്സരത്തില്‍ ആസ്ട്രിയയുടെ എതിരാളികള്‍. ജൂണ്‍ 22നാണ് ഗ്രൂപ്പിലെ അവസാന പോരാട്ടങ്ങള്‍.

സമനിലയില്‍ കുടുങ്ങിയെങ്കിലും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി. 127 മത്സരങ്ങള്‍ കളിച്ച ഇതിഹാസതാരം ലൂയി ഫിഗോയുടെ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ ഇന്നലെ മറികടന്നത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ആസ്ട്രിയയേക്കാള്‍ ഏറെ മുന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ കനത്ത ആക്രമണമാണ് തുടക്കം മുതല്‍ നടത്തിയത്. എന്നാല്‍ നാനിയേയും ക്രിസ്റ്റിയാനോയെും അഴിച്ചുവിട്ട് ആക്രമണം നടത്തിയ പോര്‍ച്ചുഗലിന് ഫിനിഷിങില്‍ പിഴച്ചതാണ് തിരിച്ചടിയായത്. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കോര്‍ണര്‍ ലഭിച്ചു. തുടര്‍ന്നങ്ങോട്ട് മുന്നേറ്റങ്ങളുടെ പെരുമഴ. എന്നാല്‍ പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച ഓസ്ട്രിയന്‍ ഗോളി റോബര്‍ട്ട് അല്‍മെറിന് മുന്നില്‍ ആക്രമണങ്ങളെല്ലാം അവസാനിച്ചു.

29-ാം മിനിറ്റില്‍ നാനിയുടെ വെടിച്ചില്ല് കണക്കെയുള്ള ഹെഡ്ഡര്‍ ഓസ്ട്രിയന്‍ വല ലക്ഷ്യമാക്കി പറന്നെങ്കിലും ചോരാത്ത കൈകളുമായി നിലയുറപ്പിച്ച അല്‍മെറിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കണ്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓസ്ട്രിയന്‍ ഗോള്‍മുഖത്തേക്ക് ആഞ്ഞടിക്കുന്നതാണ്. പക്ഷേ എണ്ണംപറഞ്ഞ ആ ആക്രമണങ്ങള്‍ക്കൊന്നും എതിരാളിയുടെ ഗോള്‍വല കുലുക്കാനായില്ല.

നാനിയുടെ ഷോട്ട് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തുന്ന ആസ്ട്രിയന്‍ ഗോളി റോബര്‍ട്ട് അല്‍മെര്‍

രണ്ടാം പകുതിയിലും ക്രിസ്റ്റിയാനോയും സംഘവും ആസ്ട്രിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു. 49-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഫ്രീകിക്ക് ആസ്ട്രിയന്‍ പ്രതിരോധമതിലില്‍ത്തട്ടി തെറിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ പായിച്ച ഇടംകാലന്‍ ഷോട്ടിനും ലക്ഷ്യം പിഴച്ചു. 64-ാം മിനിറ്റില്‍ രണ്ടാം ഫ്രീ കിക്കും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരത്തെ തേടിയെത്തി. ആ ശ്രമവും വിജയിച്ചില്ല. നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്.

78-ാം മിനിറ്റിലാണ് പോര്‍ച്ചുഗീസ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്. ഹിന്റര്‍ഗര്‍ ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തെ നിശബ്ദമാക്കി ക്രിസ്റ്റ്യാനൊയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍. എന്നാല്‍ വിജയഗോള്‍ മാത്രം വിട്ടുനിന്നു. 85-ാം മിനിറ്റില്‍ ആസ്ട്രിയന്‍ വല കുലുങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടയ്‌ക്ക് ചില മുന്നേറ്റങ്ങള്‍ ആസ്ട്രിയയും നടത്തിയെങ്കിലും അവയെല്ലാം പോര്‍ച്ചുഗല്‍ പ്രതിേരാധത്തില്‍ത്തട്ടി അവസാനിച്ചു. ഗോളെന്നുറച്ച അരഡസനോളം അവസരങ്ങളാണ് ആസ്ട്രിയന്‍ ഗോളി രക്ഷപ്പെടുത്തിയത്.

മറ്റൊരു മത്സരത്തില്‍ ഐസ്‌ലന്‍ഡ് ഹംഗറിയോട് സമനില പാലിച്ചു. ഇരുടീമുകളും ഓരോ ഗോളടിച്ചു. സെല്‍ഫ് ഗോളാണ് ഐസ്‌ലന്‍ഡിന് ഉറപ്പിച്ച വിജയം നഷ്ടപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗില്‍ഫ് സിഗുര്‍ഡ്‌സണ്‍ ഐസ്‌ലന്‍ഡിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ കളിതീരാന്‍ മൂന്ന് ബാക്കിനില്‍ക്കേ ബിറകിര്‍ മാര്‍ സീവാര്‍സണ്‍ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ആദ്യ വിജയമെന്ന ഐസ്‌ലന്‍ഡ് സ്വപ്‌നം പൊലിഞ്ഞു. ഗ്രൂപ്പില്‍ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഹംഗറി ഒന്നാമത്. രണ്ട് പോയിന്റുള്ള ഐസ്‌ലന്‍ഡ് രണ്ടാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.