Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീകള്‍ക്കും ഗായത്രീ ഉപാസന ആകാം ( രണ്ടാം ഭാഗം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 08:54 pm IST
in Samskriti

പണ്ഡിറ്റ്് ശ്രീറാം ശര്‍മ്മാചാര്യന്‍

ഈ ചോദ്യങ്ങളെപ്പറ്റി ചിന്തിച്ചാല്‍ സ്ത്രീകളുടെ മേല്‍ ധാര്‍മ്മികമായ അയോഗ്യത അടിച്ചേല്‍പ്പിക്കുന്നത് ഒരു തരത്തിലും ന്യായപൂര്‍ണ്ണമല്ലെന്ന ഉത്തരം നിഷ്പക്ഷമതിയായ ഓരോ വ്യക്തിയുടെയും അന്തരാത്മാവില്‍ നിന്നും ഉയര്‍ന്നു വരും. അവര്‍ക്കും പുരുഷന്മാരെപോലെ തന്നെ ഗായത്രി മുതലായ മന്ത്രങ്ങള്‍ക്ക് അധികാരം ഉണ്ടായിരിക്കേണ്ടതാണ്. നാമും ഈ നിഗമനത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്.

ഭക്തിപുരസ്സരം ഗായത്രീ ഉപാസന നടത്തി പുരുഷന്മാരേക്കാള്‍ കൂടുതലും വേഗത്തിലും സാഫല്യം നേടിയ ആയിരക്കണക്കിന് മഹിളകളെ നമുക്ക് പരിചയമുണ്ട്. കന്യകമാര്‍ അനുരൂപരായ വരന്മാരെ പ്രാപിക്കുന്നതിലും, ഭര്‍ത്തൃമതികള്‍ ഭര്‍ത്തൃസുഖവും സന്താന സൗഭാഗ്യവും അനുഭവിക്കുന്നതിലും, വിധവകള്‍ സംയമനവും ധര്‍മ്മോപാര്‍ജ്ജനവും നേടുന്നതിലും ആശാവഹമായ വിജയം കൈവരിച്ചിട്ടുണ്ട്.

ആത്മാവ് സ്ത്രീയോ പുരുഷനോ അല്ല. അത് വിശുദ്ധ ബ്രഹ്മജ്യോതിയുടെ സ്ഫുലിംഗമാണ്. ആത്മീയ പ്രകാശം ലഭിക്കുന്നതിനുവേണ്ടി പുരുഷന് ഗുരുവിനെയോ മാര്‍ഗ്ഗദര്‍ശകനെയോ ആവശ്യമാണെന്നതുപോലെ സ്ത്രീക്കും ആവശ്യമാണ്. ആദ്ധ്യാത്മിക മേഖലയില്‍ സ്ത്രീ പുരുഷഭേദം ഇല്ലെന്നു സാരം. സാധന ചെയ്യുന്ന ആള്‍ ‘ആത്മാ’ വാണ്. താന്‍ സ്ത്രീ ആണെന്നോ പുരുഷനാണെന്നോ ഉളള ധാരണ വെടിഞ്ഞ്, ആത്മാവാണെന്ന ധാരണ സാധകരില്‍ ഉണ്ടാകണം. സാധനമേഖലയില്‍ എല്ലാ ആത്മാക്കളും തുല്യരാണ്. ലിംഗവ്യത്യാസം നിമിത്തം ആരുടെയും മേല്‍ അയോഗ്യത അടിച്ചേല്‍പ്പിക്കരുത്.

പുരുഷനെ അപേക്ഷിച്ച് സ്ത്രീയില്‍ ധാര്‍മ്മിക തത്ത്വങ്ങളുടെ അളവ് സാവാഭാവികമായി കൂടുതലായുണ്ട്. ദുഷിച്ച അന്തരീക്ഷത്തിലൂടെയും ദുര്‍വൃത്തികളിലൂടെയും പുരുഷന്‍ കൂടുതല്‍ വിചാരിക്കുന്നതിനാല്‍ അതിന്റെ പാടുകള്‍ അവന്റെ മേല്‍ കൂടുതല്‍ പതിക്കുകയും അവനില്‍ തിന്മ കൂടുതലാകുകയും ചെയ്യുന്നു. ധനാര്‍ജ്ജനത്തിനുവേണ്ടിയുളള സംഘര്‍ഷത്തിനിടയില്‍ മോഷണം, വഞ്ചന മുതലായ സ്ഥിതികളെയും അഭിമൂഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ സ്ത്രീകളുടെ പ്രവര്‍ത്തന മേഖല ലളിതവും, ഋജുവും സാത്വികവുമാണ്. വീട്ടില്‍ ചെയ്യേണ്ടിവരുന്ന കാര്യങ്ങളില്‍ സേവനമനോഭാവമാണ് മുന്നിട്ടു നില്‍ക്കുന്നത്. അവര്‍ ആത്മനിഗ്രഹം ചെയ്യുന്നു. കഷ്ടപ്പാടുകള്‍ സഹിക്കുന്നു.

പക്ഷേ, കുട്ടികളോടും ഭര്‍ത്താവിനോടും, ഭര്‍ത്താവിന്റെ മാതാപിതാക്കളോടും, ഭര്‍ത്തൃസഹോദരങ്ങളോടും ജ്യോഷ്ഠത്തിമാരോടുമുളള തന്റെ പെരുമാറ്റത്തില്‍ സൗമ്യതയും, സൗഹൃദയത്വവും, സേവന ഭാവവും, ഉദാരതയും, മര്യാദയും സഹിഷ്ണുതയും പാലിക്കുന്നു. അവരുടെ ദിനചര്യ സത്വഗുണസമൃദ്ധമാണ്. തന്നിമിത്തം അവരുടെ അന്തരാത്മാവ് പുരുഷന്മാരെ അപേക്ഷിച്ച് വളരെയധികം പവിത്രമാണ്. മോഷണം, കൊലപാതകം, വഞ്ചന, വക്രത, ശോഷണം, ക്രൂരത, ദുശ്ശീലം, അഹങ്കാരം, അസംയമനം, അസത്യം, ഇത്യാദി ദുര്‍ഗുണങ്ങള്‍ പുരുഷന്മാരിലാണ് പ്രായേണ കണ്ടുവരുന്നത്. സ്ത്രീകളില്‍ ഇങ്ങനെയുളള പാപങ്ങള്‍ വിരളമായേ കാണാറുള്ളൂ. ഫാഷനില്‍ ആസക്തി, ആദരവില്ലാത്ത പെരുമാറ്റം, കാര്‍ക്കശ്യം, ജോലികളില്‍ വൈമുഖ്യം മുതലായ മുതലായ ചെറിയ തോതിലുളള തിന്മകള്‍ സ്ത്രീകളിലും വര്‍ദ്ധിച്ചുവരികയാണ്.

എങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തീര്‍ച്ചയായും സല്‍ഗുണവതികളാണ്. അവരിലെ തിന്മ താരതമ്യേന പരിമിതമാണ്.

ഈ സ്ഥിതിക്ക് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ധര്‍മ്മ പ്രവണത ഉണ്ടായിരിക്കുക സാധാരണമാണ്. അവരുടെ മനോഭൂമിയില്‍ ധര്‍മ്മത്തിന്റെ ബീജം കൂടുതല്‍ വേഗത്തില്‍ മൂടുപിടിക്കുകയും പുഷ്പിക്കുകയും കായ്‌ക്കുകയും ചെയ്യുന്നു. സമയം ഉണ്ടായിരിക്കുന്നതുമൂലം വീട്ടില്‍ ആരാധനകള്‍ പതിവായി ചെയ്യാനും അവര്‍ക്കു കഴിയുന്നു. സ്വന്തം കുട്ടികളില്‍ ധാര്‍മ്മിക സംസ്‌കാരങ്ങളുടെ ബീജാവാപം ചെയ്യാന്‍ ശരിക്കു സാധിക്കുന്നു. ഇതെല്ലാം നോക്കുമ്പോള്‍ ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ബോദ്ധ്യമാകുന്നു.

ഇതിനു വിപരീതമായി അവരെ നീചരെന്നും അവകാശമില്ലാത്തവരെന്നും ശൂദ്രരെന്നും വിളിച്ച് അവരുടെ മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെയാണ് ഉചിതമെന്നു പറയുക. മനസ്സിലാകാത്ത സംഗതിയാണിത്.

സ്ത്രീകള്‍ക്ക് വേദശാസ്ത്രങ്ങള്‍ അഭ്യസിക്കുന്നതിനും ഗായത്രീ സാധന അനുഷ്ഠിക്കുന്നതിനുമുളള പ്രമാണങ്ങള്‍ ധര്‍മ്മഗ്രന്ഥങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്. അവ ഗൗനിക്കാതെ എങ്ങോ കുത്തിത്തിരുകിയ നാലഞ്ചു ശ്ലോകങ്ങളെ മുറുകെപ്പിടിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു അവകാശമില്ലെന്നു വരുത്തുക ബുദ്ധിപൂര്‍വ്വമായ കാര്യമല്ല. സാധാരണനിലയില്‍ തന്നെ ആളുകളില്‍ ധാര്‍മ്മിക പ്രവണത കുറവാണ്.

അങ്ങനെയിരിക്കെങ്കിലും ഉത്സാഹം തോന്നി മുന്നോട്ടു വരുമ്പോള്‍ അവര്‍ക്ക് അധികാരമില്ലെന്നുദ്‌ഘോഷിച്ചുകൊണ്ട് ജ്ഞാനത്തിന്റെയും ഉപാസനയുടെയും വഴി അടയ്‌ക്കുന്നത് വിവേകമില്ലാത്ത പ്രവൃത്തിയെന്നേ പറയേണ്ടൂ.

നാം നല്ലവണ്ണം തിരച്ചില്‍ നടത്തി പൂര്‍ണ്ണബോദ്ധ്യം വന്ന സംഗതിയാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ തന്നെ മാതാവിന്റെ മടിത്തട്ടില്‍ കയറുവാനും, മുലപ്പാല്‍ കുടിക്കുവാനും, മടിത്തുമ്പുപിടിച്ച് നടക്കുവാനും അവകാശമുണ്ട്.

സകല സങ്കോചങ്ങളും വെടിഞ്ഞ് അവര്‍ ഉത്സാഹവതികളായി തെളിഞ്ഞ ചിത്തത്തോടെ ഗായത്രീ ഉപാസന ചെയ്യേണ്ടതാണ്. ഇതുമൂലം ഇവരുടെ ഭവബന്ധങ്ങള്‍ അറ്റുപോവുകയും ജനനമരണങ്ങളുടെ പാശത്തില്‍ നിന്നും മോചനം ലഭിക്കുകയും, മോക്ഷത്തിനും സ്വര്‍ഗ്ഗീയ ശാന്തിക്കും അവകാശികളാവുകയും ചെയ്യുന്നു. അതോടൊപ്പം തന്റെ പുണ്യപ്രതാപം മൂലം കുടുംബാംഗങ്ങളുടെ ആരോഗ്യവും സൗഭാഗ്യവും വൈഭവവും സുഖസൗഖ്യങ്ങളും ദിനം പ്രതി വര്‍ദ്ധിക്കുവാന്‍ ഗണ്യമായ പങ്കുവഹിക്കുവാനും കഴിയുന്നു.

ഗായത്രിയെ ഉപാസിക്കുന്ന ദേവികള്‍ യഥാര്‍ത്ഥത്തില്‍ ദേവികളായിത്തീരുന്നു. അതിലൂടെ വളരെയധികം ദിവ്യപ്രകാശം പകരുന്നു. തദനുസരണം അവര്‍ തങ്ങള്‍ക്കു ജന്മനാ ഉളളതായ, ഈശ്വരദത്തമായ അധികാരങ്ങളും ആദരവും നേടിയെടുക്കുന്നു.

(അവസാനിച്ചു)

(സ്ഥാപകന്‍ : വിശ്വഗായത്രീപരിവാര്‍

ശാന്തികുഞ്ജ് ആശ്രമം, ഹരിദ്വാര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.