Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോരുവഴിയില്‍ നാശം വിതച്ച് ശക്തമായ ചുഴലിക്കാറ്റ്; വന്‍മരങ്ങള്‍ കടപുഴകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 03:42 pm IST
in Kollam

കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. പള്ളിമുറി, നടുവിലേമുറി, കുറുമ്പുകര എന്നീ മേഖലകളിലാണ് ശക്തമായ കാറ്റ് നാശനഷ്ടം വരുത്തിയത്.

പള്ളിമുറി കൊല്ലശേരില്‍, വഞ്ചിപ്പുറം തുടങ്ങിയ ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ വന്‍മരങ്ങള്‍ കടപുഴകിവീണ് പത്തോളം വീടുകള്‍ പൂര്‍ണമായും, പതിനൊന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതിബന്ധം പൂര്‍ണമായി തകരുകയും ചെയ്തു. പരിമണത്ത് കിഴക്കതില്‍ രവീന്ദ്രന്‍പിള്ള, വഞ്ചിപ്പുറത്ത് സദാശിവന്‍പിള്ള, ഓമനക്കുട്ടന്‍പിള്ള, മഠത്തില്‍കിഴക്കതില്‍ ഓമനക്കുട്ടന്‍പിള്ള, സുധാഭവനത്തില്‍ മോഹനന്‍, ശാന്തീഭവനത്തില്‍ ശാന്തീകൃഷ്ണ, പട്ടന്റയ്യത്ത് സുരേന്ദ്രന്‍പിള്ള, മാവേന്റയ്യത്ത് മോഹനന്‍, വലിയവീട്ടില്‍ തെക്കതില്‍ കൃഷ്ണപിള്ള, രതീഷ്ഭവനത്തില്‍ സുരേന്ദ്രന്‍പിള്ള, വല്ലാറ്റൂര്‍ കിഴക്കതില്‍ കൃഷ്ണകുമാര്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കുളത്തിന്റെ മേലേതില്‍ ശോഭ, വലിയവീട്ടില്‍തെക്കതില്‍ ജയലക്ഷ്മി, വലിയവീട്ടില്‍ തെക്കതില്‍ ഉണ്ണിക്കുറുപ്പ്, ആര്‍കെ സദനത്തില്‍ രത്‌നാകരന്‍പിള്ള, കുളത്തിന്റെ മേലേതില്‍ രാമചന്ദ്രന്‍പിള്ള, പട്ടന്റയ്യത്ത് ഉണ്ണികുറുപ്പ്, അച്ചുഭവനത്തില്‍ ശിവശങ്കരപിള്ള, ചൈത്രം രഘുനാഥന്‍നായര്‍, വിളയില്‍ ശ്രീകുമാര്‍, വഞ്ചിപ്പുറം സദാശിവന്‍പിള്ള, മഹേഷ്ഭവനം മഹേഷ് എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.

രാവിലെ 11ന് ശക്തമായി പെയ്തമഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകിയാണ് വീടുകള്‍ തകര്‍ന്നത്. തകര്‍ന്ന വീടുകളില്‍ മിക്കതും ഓട്‌മേഞ്ഞതും, ഷീറ്റ് പാകിയതുമായിരുന്നു. എന്നാല്‍ വന്‍മരങ്ങള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മീതെ പതിച്ചതാണ് പതിനൊന്ന് വീടുകള്‍ ഭാഗികമായി തകരാന്‍ കാരണമായത്. പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ആളപയാമില്ല. ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കടുവിങ്കല്‍ ഉള്‍പ്പടെയുള്ള ഏലാകളില്‍ വന്‍കൃഷിനാശവും സംഭവിച്ചു. ഏത്തവാഴ, മരച്ചീനി, ചേന, വെറ്റിലകൃഷി, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പച്ചക്കറികളും വന്‍തോതില്‍ നശിച്ചട്ടുണ്ട്. പതിനായിരക്കണക്കിന് ഏത്തവാഴകളാണ് തകര്‍ന്നടിഞ്ഞത്. ഓണവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയാണ് പൂര്‍ണമായും നശിച്ചത്. പ്രദേശത്തെ വൈദ്യുതിബന്ധവും പൂര്‍ണ്ണമായും തകര്‍ന്നു. അന്‍പതോളം ഇലക്ട്രിക്ക് പോസ്റ്റുകള്‍ പൂര്‍ണമായും നിലംപതിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. നാശനഷ്ടത്തിന്റെ യഥാര്‍ത്ഥകണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. കുണ്ടറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

ചുഴലിക്കാറ്റ് നാശംവിതച്ച മേഖലയില്‍ ദുരിതാശ്വാസനടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാകളക്ടറുമായി ബന്ധപ്പെട്ടതായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.