Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമ രാവണ യുദ്ധാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 07:24 pm IST
in Samskriti

രാവണന്‍ അവസാന യുദ്ധത്തിനുള്ള പുറപ്പാടാണ്. പതിനാറു ചക്രങ്ങളുള്ള സുദൃഢമായ ഒരു രഥം കൊണ്ടുവരുവിച്ചു. അതില്‍ പിശാചുക്കളെപ്പോലെ മുഖമുള്ള പതിനാറ് കഴുതകളെ പൂട്ടി. എല്ലാവിധത്തിലുള്ള ആയുധങ്ങളും സജ്ജീകരിച്ചു. കാഴ്ചയില്‍ അത്യന്തം നിഷ്ഠൂരനും ഭീകരനുമായി തോന്നിച്ചു. മഹോദരന്‍, സുപാര്‍ശ്വന്‍, വിരൂപാക്ഷന്‍ എന്നീ പാര്‍ശ്വവര്‍ത്തികളെ സൈന്യവുമായി എത്താന്‍ കല്‍പിച്ചു.

അവരാല്‍ ചുറ്റപ്പെട്ട രാവണന്‍ യമദൂതന്മാരാല്‍ ചുഴലപ്പെട്ട മരണ ദേവതയാണെന്ന് വാനരന്മാര്‍ക്കു തോന്നി. അവരോട് രാവണന്‍ പറഞ്ഞു ”ഇപ്പോള്‍തന്നെ ഞാന്‍ എയ്തുവിടുന്ന ബാണങ്ങള്‍കൊണ്ട് രാമനേയും ലക്ഷ്മണനേയും യമലോകത്തയയ്‌ക്കും. എന്റെ ബാണംകൊണ്ട് കൊല്ലപ്പെടുന്ന വാനരന്മാരുടെ ശവങ്ങള്‍ ഈ ഭൂമി നിറയ്‌ക്കും.”രാവണന്‍ കോട്ട വാതില്‍ക്കലെത്തിയപ്പോള്‍ ഇടത്തേക്കണ്ണും ഇടത്തേഭാഗമൊക്കെയും തുടിച്ചു. ആകാശത്ത് നിന്നും ഇടിമുഴക്കത്തോടെ കൊള്ളിമീന്‍ പതിച്ചു.

കഴുകന്മാര്‍ കാക്കകളുടെ ശബ്ദത്തില്‍ കരഞ്ഞു. ഇതൊന്നും വകവയ്‌ക്കാതെ യുദ്ധക്കളത്തിലെത്തിയ രാവണനെക്കണ്ട് വാനരന്മാര്‍ സുഗ്രീവന് പിന്നിലൊളിച്ചു. ദശകണ്ഠന്‍ പൊഴിച്ച ശരമാരികൊണ്ട് വാനരദേഹങ്ങള്‍ ശകലിതമായി. അപ്പോള്‍ ഭയങ്കരനായ വിരൂപാക്ഷന്‍ വാനരസേനയോട് ഏറ്റുമുട്ടി. സുഗ്രീവന്‍ അവനെത്തടഞ്ഞു. അവര്‍ തമ്മില്‍ മല്ലയുദ്ധം തുടങ്ങി. അല്പനേരത്തെ പോരിനുശേഷം സുഗ്രീവന്റെ വജ്രം പോലുള്ള കൈത്തലംകൊണ്ട് ഒരു പ്രഹരമേറ്റ് ചോരയൊലിച്ചു നിലംപതിച്ചു. അപ്പോള്‍ മഹോദരന്‍ ഏറ്റുമുട്ടാനെത്തി. സുഗ്രീവന്‍ വന്‍പാറകള്‍ എറിഞ്ഞെങ്കിലും അവനതൊക്കെ അസ്ത്രമെയ്തു പൊടിച്ചുകളഞ്ഞു. കോപിച്ചുവശയായ സുഗ്രീവന്‍ നിലത്തുകിടന്ന ഒരു ഇരുമ്പുലക്കയെടുത്ത് ആക്രമിച്ചു. മഹോദരന്‍ ഗദകൊണ്ട് തിരിച്ചാക്രമിച്ചു. പിന്നെ മുഷ്ടിയുദ്ധമായി. രണ്ടുപേരും ക്ഷീണിച്ചു. പെട്ടെന്ന് സുഗ്രീവന്‍ വാളെടുത്ത് അവന്റെ ശിരസ്സ് വെട്ടിവീഴ്‌ത്തി.

മഹോദരന്‍ വീണപ്പോള്‍ മഹാപാര്‍ശ്വന്‍ വന്ന് പോര്‍തുടങ്ങി. ബാലിപുത്രനായ അംഗദനാണ് അവനോടേറ്റുമുട്ടിയത്. മഴുവുമായി അംഗദനെ വെട്ടാനെടുത്ത മഹാപാര്‍ശ്വന്‍ അംഗദന്റെ ഇടിയേറ്റ് മാറുപിളര്‍ന്ന് ഹൃദയം കലങ്ങി ചത്തുവീണു. പ്രധാനസഹായികള്‍ കൊല്ലപ്പെട്ടപ്പോള്‍ രാവണന്‍ അത്യന്തം ക്രുദ്ധനായി. രാവണന്റെ തേര് അതിവേഗം മുന്നിലെത്തി. പൊടിപടലമുയര്‍ന്നു. തുരുതുരെ ബാണങ്ങള്‍ തൂകിക്കൊണ്ട് വാനരന്മാരെ തുരത്തി. ലക്ഷ്മണന്‍ രാമന്റെ സഹായത്തിനെത്തി. രാമലക്ഷ്മണന്മാരയ്‌ക്കുന്ന അസ്ത്രങ്ങളെല്ലാം രാവണന്‍ അസ്ത്രങ്ങള്‍കൊണ്ട് ഭേദിച്ചു.

രാവണന്റെ ശരജാലങ്ങളും രാമന്റെ ഞാണൊലിയുംകൊണ്ട് അന്തരീക്ഷം മാറ്റൊലിക്കൊണ്ടു. ആകാശം പലതരം ബാണങ്ങള്‍ കൊണ്ടു മുഖരിതമായി. രാവണന്‍ പ്രയോഗിച്ചതൊക്കെ രാമന്‍ അസ്ത്രങ്ങള്‍ കൊണ്ടുതന്നെ തകര്‍ത്തു. രാവണന്‍ ആഗ്നേയാസ്ത്രം പ്രയോഗിച്ചതിനെ രാമന്‍ ആഗ്നേയാസ്ത്രം കൊണ്ടും ദൈവാസ്ത്രത്തെ ദൈവാസ്ത്രംകൊണ്ടും നശിപ്പിച്ചു. പകരം രാമന്‍ രാവണന്റെ സകല അവയവങ്ങളിലും അസ്ത്രങ്ങളെയ്ത് മുറിവേല്‍പ്പിച്ചു.

രാവണന്‍ അതിവിശിഷ്ടവും ഭീകരവുമായ രാക്ഷസാസ്ത്രം തൊടുത്തുവിട്ടു. അതിന്റെ വായില്‍നിന്നും വിഷസര്‍പ്പങ്ങള്‍ നാലുപാടും ചാടി വീണു. അപ്പോള്‍ രാമന്‍ ഗരുഡാസ്ത്ര മെയ്തു. അതില്‍നിന്നും ഗരുഡന്മാര്‍ ഉത്ഭവിച്ച് സര്‍പ്പങ്ങളെ കൊത്തിവിഴുങ്ങി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീഗ്

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.