ചെങ്ങന്നൂർ: മകന് കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി.ജോണിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെങ്ങന്നൂർ പ്രയാർ ഇടക്കടവിൽ നിന്നാണ് കൈയുടെ ഭാഗങ്ങൾ ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
മകന് ഷെറിന് ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. രാവിലെ പമ്പയാറിലെ ആറൻമുള ആറാട്ടുപുഴ പാലത്തിന് താഴെയാണ് മൃതദേഹ അവശിഷ്ടങ്ങൾ ഇട്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇയാള്‍ പറഞ്ഞ പ്രകാരം പലയിടത്തും തിരഞ്ഞിരുന്നുവെങ്കിലും ഒന്നും കണ്ടെടുക്കാൻ സാധിച്ചില്ല.
അന്വേഷണവുമായി സഹകരിക്കാത്ത ഷെറിൻ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. കൊലനടത്തിയത് കാറില്‍ വെച്ചാണെന്നും ഗോഡൗണില്‍ വെച്ചാണ്ണെന്നും ഷെറിന് പറയുന്നുണ്ട്. മൃതദേഹ അവശിഷ്ടങ്ങൾ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടർന്ന് പൊലീസ് കോട്ടയത്തേക്കും അന്വോഷണം വ്യാപിച്ചിട്ടുണ്ട്.
മൃതദേഹം 20 ലീറ്റർ പെട്രോൾ ഉപയോഗിച്ച് ഗോഡൗണിൽ വെച്ച് കത്തിച്ചുവെന്നാണ് ഷെറിൻ മൊഴിനൽകിയത്. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ശരീരം പൂര്‍ണമായും കത്തിയതിന്റെ ലക്ഷണമൊന്നും ഗോഡൗണിലുണ്ടായിരുന്നില്ല. എന്നാല്‍ മാംസാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ഗോഡൗണിൽ നിന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: