ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്ന പരാതിയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ പ്രിസൈഡിങ് ഓഫീസറുടെ വിശദീകരണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറി.
വോട്ടെടുപ്പ് ദിനത്തില്‍ പ്രതിപക്ഷനേതാവും കുടുംബവും വോട്ടുചെയ്യാന്‍ വന്നപ്പോള്‍ ജി. സുധാകരന് കൂടെ ബൂത്തില്‍ പ്രവേശിക്കുകയും വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്നുമാണ് പരാതി ഉയര്‍ന്നത്.
എന്‍ഡിഎയും യുഡിഎഫും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം വിവാദമായ സാഹചര്യത്തിലാണ് കളക്ടര്‍ വിശദീകരണം തേടുകയും റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തത്. അതിനിടെ സുധാകരനെ അയോഗ്യനാക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ സുധാകരന് പൂര്‍ണമായും ലംഘിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: