Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനപ്രതിനിധിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത വികസന പദ്ധതികള്‍ ആറന്മുളയുടെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:36 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ദീര്‍ഘവീക്ഷണമില്ലാത്ത വികസന പദ്ധതികളാണ് ആറന്മുളയുടെ ശാപമെന്ന് ജനസംസാരം. കഴിഞ്ഞ പത്തുവര്‍ഷമായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിന്റെ ജനപ്രതിനിധിയ്‌ക്ക് ആറന്മുളയുടെ വികസന സാദ്ധ്യതകളെ കണ്ടെത്താനോ ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ തയ്യാറാക്കാനോ സാധിച്ചില്ലെന്നാണ് ജനങ്ങള്‍ചൂണ്ടിക്കാണിക്കുന്നത്. നടപ്പാക്കാനാവാത്ത ഒരു വിമാനത്താവള പദ്ധതിയുടെ പിന്നാലെ പായുകയും ഈ പദ്ധതി വികസനം കൊണ്ടുവരുമെന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു സ്ഥലം എംഎല്‍എ എന്നാണ് ആക്ഷേപം. കേവലം എംല്‍എ ഫണ്ടിന്റെ പരിധിയ്‌ക്കുള്ളില്‍ നിന്ന് നടപ്പാക്കിയ കൊച്ചുകൊച്ചു പദ്ധതികളല്ലാതെ ആറന്മുള മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനുതകുന്ന വലിയ പദ്ധതികളൊന്നുംതന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെടുക്കാനോ രൂപരേഖ തയ്യാറാക്കാന്‍പോലുമോ എംഎല്‍എയ്‌ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം നേരത്തെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വന്‍ പ്രോജക്ടുകള്‍ വെട്ടിക്കുറച്ചതായും ആക്ഷേപമുണ്ട്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. തിരുവല്ലയിലേതിനേക്കാള്‍ മികച്ച ബസ് ടെര്‍മിനലാണ് നേരത്തെ പത്തനംതിട്ടയ്‌ക്ക് വേണ്ടി വിഭാവനം ചെയ്തിരുന്നത്. 44 കോടിയിലേറെ രൂപാ ചിലവു പ്രതീക്ഷിക്കുന്ന ബസ് ടെര്‍മിനലിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം രൂപരേഖ തയ്യാറാക്കിയ തിരുവല്ലയിലെ ബസ് ടെര്‍മിനല്‍ യഥാര്‍ത്ഥ്യമായപ്പോഴും പത്തനംതിട്ടയില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല. സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്ന കാര്യവും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് എംഎല്‍എ ഫണ്ടില്‍ നിന്നും എട്ടുകോടി രൂപാ അനുവദിച്ചാണ് ഇപ്പോഴുള്ള ബസ് ടെര്‍മിനല്‍ പണി ആരംഭിച്ചത്. എന്നാല്‍ നിലവിലുള്ള പദ്ധതിപ്രകാരം ഈ ടെര്‍മിനല്‍ പൂര്‍ത്തികരിക്കാനാകുമോ എന്നതില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ലതാനും.

മണ്ഡലത്തില്‍ നിലവാരമുള്ള റോഡുകളൊന്നും ഇല്ലെന്നതും എംഎല്‍എയുടെ കഴിവുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ ഗതാഗതത്തിരക്കുള്ള തിരുവല്ല- കോഴഞ്ചേരി റോഡുപോലും പൂര്‍ണ്ണ ഗതാഗതയോഗ്യമാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പത്തനംതിട്ട -കൈപ്പട്ടൂര്‍ റോഡ് ശബരിമല തീര്‍ത്ഥാടനക്കാലത്തടക്കം വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നിടമാണ്. ഈ റോഡിന്റെ വീതികൂട്ടാന്‍ ഓമല്ലൂര്‍ പഞ്ചായത്തുവരെ നടത്തിയിട്ടും നഗരസഭയിലെത്തിച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിലും എംഎല്‍എയുടെ താല്‍പര്യക്കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെക്കേമല, ഇലവും തിട്ട റോഡ് വികസനത്തിലും പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ റോഡുകളൊന്നും വിഭാവനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിലെ ഔട്ടര്‍ റിങ് റോഡ് പ്രൊപ്പോസല്‍ ഏറെക്കാലം മുമ്പ് ജില്ലയുടെ ശില്‍പിയായ കെ.കെ.നായര്‍ മുന്നോട്ട് വെച്ചിരുന്നു. സമീപ പഞ്ചായത്തിലെ റോഡുകള്‍കൂടി ഉള്‍പ്പെടുത്തി നടപ്പാക്കാവുന്ന ഈ പദ്ധതിയും എംഎല്‍എ കണ്ടില്ലെന്ന് നടിച്ചെന്നാണ് ആക്ഷേപം.

വരള്‍ച്ച രൂക്ഷമാകുന്ന പുതിയ സാഹചര്യത്തില്‍ മണ്ഡലത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ നവീകരിക്കാന്‍ യാതൊരു പദ്ധതിയും ജനപ്രതിനിധി എന്ന നിലയില്‍ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിലുള്ള കുടിവെള്ള പദ്ധതികളെല്ലാം തന്നെ നവീകരണത്തിനായി കാത്തുകിടക്കുകയാണ്. കുടിവെള്ള സ്രോതസ്സുകളില്‍ വെള്ളം ലഭ്യമാകാതായതോടെ കുടിവോള്ളം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വരും കാലങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകും. ഇതിന് തടയിടാനുള്ള ഫലപ്രദമായ പദ്ധതികളും ജനപ്രതിനിധി എന്ന നിലയില്‍ ആവിഷ്‌ക്കരിച്ചിട്ടില്ല എന്നും ജനങ്ങള്‍ പറയുന്നു.

തകര്‍ന്നുകൊണ്ടിരുക്കുന്ന കാര്‍ഷിക രംഗത്തെ സംരക്ഷിക്കാനും പദ്ധതികളില്ല. നാമമാത്രമായ കൃഷിക്കാരാണുള്ളതെങ്കിലും അവരുല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കാനുള്ള പൊതു ഇടം മണ്ഡലത്തിലില്ല. ആരോഗ്യ രംഗത്തും കാര്യമായ വികസനങ്ങള്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കിയെന്നുമാണ് മറ്റൊരു ആക്ഷേപം. ജില്ലയ്‌ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പോലും ജില്ലാ ആസ്ഥാനത്ത് നിലനിര്‍ത്താന്‍ ഭരണ കക്ഷിയില്‍പെട്ട ആളായിട്ടും എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനുമായില്ല. ഇവിടെ താല്‍ക്കാലിക മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ സാധ്യത തെളിഞ്ഞിട്ടും എംഎല്‍എയുടെ പിടിവാശിമൂലം നടപ്പിലാക്കിയില്ലെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയോടോ പ്രവര്‍ത്തകരോടെ ചര്‍ച്ച ചെയ്യാതെ സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്നെന്നും പ്രവര്‍ത്തകര്‍ക്ക് ആക്ഷേപമുണ്ട്.

ഒരുകാലത്തും നടപ്പാക്കാന്‍ കഴിയാത്ത ആറന്മുള വിമാനത്താവളം എന്ന മരീചിക ഉയര്‍ത്തിക്കാട്ടി മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമമെന്ന ആക്ഷേപവും മണ്ഡലത്തിലുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.