വയനാട്: കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം തുറന്ന് കാട്ടി വയനാട്ടില്‍ വീണ്ടും ശിശു മരണം. വാളോട് എടത്തില്‍ ആദിവാസി കോളനിയിലെ ബാലന്-സുമതി ദമ്പതികളുടെ ഇരട്ടകുട്ടികളുടെ മരണമാണ് വയനാട്ടില്‍ നിന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച ശേഷവുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി. പോഷകാഹാര കുറവ് മൂലം അവശതയിലായിരുന്നു സുമതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് വീട്ടില്‍ സംസ്കരിച്ചു. കേന്ദ്ര പട്ടിക വര്‍ഗ്ഗ ക്ഷേമ മന്ത്രി ജുവല്‍ ഓറം നാളെ വീട് സന്ദര്‍ശിക്കും.
രണ്ടാഴ്ച മുമ്പ് വാളോട് സബ് സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ സുമതിക്ക് രക്തസമ്മര്‍ദ്ധം മൂലം അവശതയനുഭവിക്കുന്നതായി മനസ്സിലാക്കുകയും, ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവശനിലയിലായ സുമതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു.
എന്നാല്‍ ശാരീരികമായി ഏറെ തളര്‍ന്ന അവസ്ഥയിലായിരുന്നു സുമതി. കേരളത്തിലെ ആദിവാസികളുടെ നരകജീവിതത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തുറന്ന് കാട്ടിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് വയനാട്ടില്‍ വീണ്ടും ശിശു മരണം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: