തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് വിതരണവും വോട്ട് രേഖപ്പെടുത്തി തിരിച്ചു നല്‍കലും സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ആഫീസര്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
സര്‍വീസ് വോട്ടര്‍മാരെ കൂടാതെ പോലീസ്, ഫയര്‍ഫോഴ്സ്, ഹോം ഗാര്‍ഡ് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദേ്യാഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റിനര്ഹതയുണ്ട്.
പോളിംഗ് ഉദേ്യാഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനത്തിനുള്ള നിയമനത്തിനൊപ്പം പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോറം നല്‍കുകയും ഈമാസം 12 വരെ നടക്കുന്ന പരിശീലനകാലത്ത് പൂരിപ്പിച്ച് തിരികെ വാങ്ങുകയും വേണം. ഇതിനായി പരിശീലന കേന്ദ്രങ്ങളില്‍ ”വോട്ടര്‍ സഹായകേന്ദ്രം” സജ്ജീകരിക്കും.
അപേക്ഷ പരിശോധിച്ച് നിയമസഭാ മണ്ഡലം വരണാധികാരികളുടെ ആഫീസില്‍ അതത് ദിവസം തന്നെ എത്തിക്കുകയും അപേക്ഷകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചുകൊടുക്കുകയും ചെയ്യും. ആദ്യഘട്ട പരിശീലന കാലയളവില്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്കിയവര്ക്കുള്ള ബാലറ്റ് രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖയോ പരിശോധിച്ചശേഷമായിരിക്കും ഉദേ്യാഗസ്ഥര്‍ക്ക് ബാലറ്റ് നല്‍കുക.
12ന് പരിശീലന കേന്ദ്രങ്ങളിലും 15ന് വിതരണ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റ് ലഭിച്ച ഉദേ്യാഗസ്ഥര്‍ക്കായി സഹായ കേന്ദ്രത്തോടനുബന്ധിച്ച് പോളിംഗ് കേന്ദ്രം ഒരുക്കും. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കും. പോസ്റ്റല്‍ ബാലറ്റിനൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ ഗസറ്റഡ് ഉദേ്യാഗസ്ഥരുടെ സേവനം പരിശീലന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
പരിശീലന കേന്ദ്രത്തിലും വിതരണ കേന്ദ്രത്തിലും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തപാലില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ആഫീസര്‍ക്ക് അയച്ചുകൊടുക്കും. റിട്ടേണിംഗ് ആഫീസര്‍മാരുടെ ആഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുന്നതിന് ഡ്രോപ് ബോക്സ് സംവിധാനം ഉണ്ടാകില്ല. പരിശീലന വേളയിലല്ലാതെ തപാല്‍ മാര്‍ഗമോ നേരിട്ടോ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കും. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ മാര്‍ക് ചെയ്ത കോപ്പി തയ്യാറാക്കുന്നത് വരെ മാത്രമേ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുവെന്ന് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: