Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീ ഒരു യോഗിയാകൂ അര്‍ജുനാ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 06:05 pm IST
in Samskriti

അദ്ധ്യായം18

”മുത്തച്ഛന്‍ ചൊല്ലിയ ദിനചര്യാ ശ്ലോകത്തില്‍ ആദ്യത്തെ രണ്ടു മൂന്നെണ്ണമേ ശാരീരികാരോഗ്യത്തെ സംബന്ധിക്കുന്നതായി തോന്നുന്നുള്ളുവല്ലോ. ബാക്കിയുള്ളവ മാനസിക ഗുണങ്ങളല്ലേ?”ഉണ്ണി ചോദിച്ചൂ.

”ഭേഷ്! നിന്റെ നിരീക്ഷണം നന്നായി.” മുത്തച്ഛന്‍ ഉണ്ണിയെ ശ്ലാഘിച്ചുകൊണ്ട് തുടര്‍ന്നു. ”ആത്മീയ വളര്‍ച്ചയ്‌ക്കു ഗീത പറയുന്നത് പോലെ ശാരീരികാരോഗ്യത്തിനു ആയുര്‍വേദം പറയുന്നതും മനസ്സിനെ നിയന്ത്രിക്കാനും സ്വഭാവഗുണം വളര്‍ത്താനുമാണ്. ശരീരത്തെ ഒരിടത്തു നിശ്ചലമാക്കി ഇരുത്താന്‍ നമുക്കുകഴിയും. ധ്യനത്തിന്റെ അടുത്തപടി അതാണല്ലോ? പക്ഷേ മനസ്സും ബുദ്ധിയും അങ്ങനെ ഇരിക്കില്ല.

പലവസ്തുക്കളിലേയ്‌ക്കും ആഗ്രഹങ്ങളിലേയ്‌ക്കും ഓടിപ്പോകും. അങ്ങനെ ഓടിപ്പോകുന്ന മനസ്സിനെ പിടിച്ചു നിര്‍ത്തി എന്നിലേയ്‌ക്ക് ഏകാഗ്രമാക്കണമെന്ന് ഭഗവാന്‍ പറയുന്നു. ഒപ്പം ഞാന്‍ ആരാണെന്നും നാലു ശ്ലോകങ്ങളില്‍ ( 6-29മുതല്‍32)വ്യക്തമാക്കുന്നുണ്ട്.”

ഞാന്‍ സര്‍വ്വചരാചരങ്ങളിലും ഇരിക്കുന്നതായി കാണണം. അതും പോരാ..

ആത്മൗപമ്യേന സര്‍വ്വത്ര

സമം പശ്യതിയോര്‍ളജ്ജുന

സുഖം വാ യദി വാ ദുഃഖം

സ യോഗീ പരമോ മതഃ 6-32

ഹേ, അര്‍ജുനാ! സകല ജീവജാലങ്ങളിലുമുണ്ടാവുന്ന സുഖമാവട്ടേ തനിക്ക് അനുഭവപ്പെടുന്നതുപോലെ ആര്‍ക്കു തോന്നുന്നുവോ അവന്‍ ഉത്തമനായ യോഗിയാണെന്നത്രേ എന്റെ അഭിപ്രായം എന്ന് ഭഗവാന്‍ വ്യക്തമാക്കി.

”അതായത് ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സുഖമുണ്ടാകാന്‍ വേണ്ടിയാണ് ഒരാള്‍ ധ്യാനിക്കേണ്ടത്. എന്നു സാരം അല്ലേ? ”ഉണ്ണിചോദിച്ചു.

” അതെ. പക്ഷെ അര്‍ജ്ജുനന്് ഭഗവാന്‍ പറയുന്നത് വേണ്ടത്ര മനസ്സിലായില്ല. നീ നേരത്തെ ചോദിച്ചതു പോലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ മനസ്സിനെ എങ്ങനെ ശാന്തമാക്കി നിര്‍ത്തും കൃഷ്ണാ? എന്ന അടുത്തശ്ലോകത്തില്‍ അര്‍ജ്ജുനന്‍ ചോദിച്ചു.”

”അപ്പോള്‍ അര്‍ജ്ജുനനും ചേട്ടനും ഒരു പോലെയായല്ലോ? ”

ഉമ ചിരിച്ചു

”അതെ. അങ്ങനെ യാവണം നാം ഓരോരുത്തരും അര്‍ജ്ജുനനെപ്പോലെയാവണം. ആണായാലും പെണ്ണായാലും ശരി. പ്രതിന്ധികളില്‍ മനസ്സിനെ തളരാന്‍ വിടാതെ കര്‍മ്മോന്മുഖമാക്കുകതന്നെ വേണം. എങ്കിലും തളര്‍ന്നുപോയ അര്‍ജ്ജുനന്റെ വാക്കുകള്‍ ഇതായിരുന്നു.

ചഞ്ചലം ഹി മനഃ കൃഷ്ണ

പ്രമാഥി ബലവദ് ദൃഢം

തസ്യാഹം നിഗ്രഹം മന്യേ

വായോരിവ സുദുഷ്‌ക്കരം. 6-34

”മനസ്സ് സദാ ഇളകിക്കൊണ്ടിരിക്കുന്നതല്ലേ കൃഷ്ണാ? അതിനെ നിശ്ചലമാക്കുക എന്നത് കാറ്റിനെ കെട്ടിനിര്‍ത്തുക എന്നതുപോലെ അസാദ്ധ്യമാണല്ലോ എന്തുചെയ്യും. ? ”

”വളരെ ശരിയാണ്. അര്‍ജ്ജുനാ നീ പറയുന്നത് ഇളകുന്നമനസ്സിനെ അടക്കിനിര്‍ത്താന്‍ പ്രയാസമാണ്, പക്ഷേ നിരന്തരമായ അഭ്യാസം കൊണ്ട് ഒരാള്‍ക്ക് അതു സാധിക്കു”മെന്ന് ഭഗവാന്‍ മറുപടിനല്‍കി.

അസംശയം മഹാബാഹോ

മനോ ദുര്‍നിഗ്രഹം ചലം

അഭ്യസേന തു കൗന്തേയ

വൈരാഗ്യേണ ച ഗൃഹ്യതേ 6-35

14,15: ”ഇങ്ങനെ പറഞ്ഞിട്ടും അര്‍ജ്ജുനന്ന് ബോദ്ധ്യം വരുന്നില്ല; സംശയങ്ങള്‍ നീങ്ങുന്നില്ല. എത്രയൊക്കെ പ്രയത്‌നം ചെയ്താലും പിഴവു പറ്റില്ലേ; മനസ്സ് പിടി വിട്ടു പോകില്ലേ? അപ്പോള്‍ ബ്രഹ്മ പ്രാപ്തിക്കു പകരം യോഗ ഭ്രഷ്ടനായി നാശത്തില്‍ വീഴുകയാവില്ലേ ഫലം.

എന്നീ ചോദ്യങ്ങള്‍ക്കൊപ്പം ഇത്രയും കൂടി അര്‍ജ്ജുനന്‍ പറഞ്ഞു:

ഏതന്മേ സംശയം കൃഷ്ണാ

ഛേത്തുമര്‍ഹസ്യശേഷതഃ

ത്വദന്യഃ സംശയസ്യാസ്യ

ഛേത്താ ന ഹ്യുപപദ്യതേ 6-39

”അല്ലയോ കൃഷ്ണാ ഇതൊക്കെയാണ് എന്റെ സംശയങ്ങള്‍. ഈസംശയങ്ങളെ മുഴുവന്‍ ഇല്ലാതാക്കിത്തരുവാന്‍ എനിക്ക് അങ്ങല്ലാതെ ആശ്രയമില്ല. അങ്ങയ്‌ക്കല്ലാതെ അതു കഴിയുകയില്ല.”

”നാലാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ ഭഗവാന്‍ എന്താണ് പറഞ്ഞതെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?” മുത്തച്ഛന്‍ ചോദിച്ചു.

”ഉണ്ട്, ജ്ഞാനമാകുന്നവാള്‍കൊണ്ട് സംശയങ്ങളല്ലാം അറുത്തുകളഞ്ഞ് യോഗമനുഷ്ഠിക്കൂ അര്‍ജ്ജുനാ എന്ന് ”

”എന്നിട്ടോ അഞ്ചാം അദ്ധ്യായവും ആറാം അദ്ധ്യായത്തിന്റെ പകുതിയും കഴിഞ്ഞപ്പോഴിതാ ‘പിന്നേം ശങ്കരന്‍ തെങ്ങേല്‍ത്തന്നെ’

എന്ന പഴഞ്ചൊല്ലു പോലെ അര്‍ജ്ജുനന്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു; സംശയഗ്രസ്ഥന്‍!

”പക്ഷേ, ഭഗവാന് അതില്‍ അല്‍പ്പംപോലും ദേഷ്യമോ വെറുപ്പോ തോന്നിയില്ല. യോഗത്തിനുവേണ്ടി പ്രയത്‌നിച്ചു എന്നതാണ് പ്രധാനം. ശുഭകര്‍മ്മങ്ങള്‍ചെയ്യുന്ന ഒരാളും ദുര്‍ഗ്ഗതിയെ പ്രാപിക്കുന്നില്ല. അര്‍ജ്ജുനാ (നഹി കല്ല്യാണകൃല്‍ കശ്ചിത്, ദുര്‍ഗ്ഗതിം താത ഗച്ഛതി-6.40)

എന്നു ഭഗവാന്‍ പറഞ്ഞു. വേറെചില ജന്മങ്ങള്‍ കൂടി വേണ്ടി വരുമെന്നേയുള്ളൂ അപ്പോഴൊക്കെ യോഗാനുഷ്ഠാനത്തിന് അനുകൂലമായ കുലത്തില്‍ ജനിക്കാനും ജ്ഞാനികളുമായി സംഗമിക്കാനും ഒടുവില്‍ മോക്ഷം നേടുവാനും അവന്‍ പ്രാപ്തനാവുകതന്നെ ചെയ്യും.

”തപസ്വികള്‍ ധാരാളമുണ്ട്. എന്നാല്‍ സര്‍വ്വന്തര്യാമിയായ, സകല ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന എന്നില്‍ മനസ്സുറപ്പിച്ചു യോഗം ചെയ്യുന്നവനാരോ, അവനാണ് ശ്രേഷ്ഠന്‍. അതിനാല്‍ നീ ഒരു യോഗി ശ്രേഷ്ഠനാകൂ അര്‍ജ്ജുനാ -”തസ്മാദ് യോഗി ഭവാര്‍ജുനാ-” (ശ്ലോകം 46,47)- എന്ന് പറഞ്ഞുകൊണ്ടത്രേ ഭഗവാന്‍ ആറാം അദ്ധ്യായം അവസാനിപ്പിക്കുന്നത്. ”

”ഇപ്പോള്‍ മനസ്സിലാകുന്നുണ്ട് മുത്തച്ഛാ!”

”എന്ത്? മുത്തച്ഛന്‍ ചോദിച്ചു.

”ഭഗവദ് ഗീത യുദ്ധഗീതയല്ല. ,യോഗഗീതയാണ്. ശാന്തി ഗീതയാണ് എന്ന്. ഉണ്ണി പറഞ്ഞു.

”അത്രയും ഉറപ്പായല്ലോ ഉണ്ണിക്ക്. എനിക്കതില്‍ സന്തോഷമുണ്ട്. എന്റെ പ്രയത്‌നം ഒട്ടും പഴായില്ലല്ലോ? എന്നാല്‍ ഇനിയുമുണ്ട് പന്ത്രണ്ട് അദ്ധ്യായങ്ങളെന്ന് ഓര്‍ക്കണം. അവയില്‍ നിറയെ ജീവിതത്തിന് ഉപകരിക്കുന്ന കാര്യങ്ങളാണെന്ന് നിങ്ങള്‍ ഇനിയും മനസ്സിലാക്കാന്‍ പോകുന്നേയുള്ളൂ. നമ്മുടെ പോക്കു വേഗത്തിലാകുന്നുണ്ടോ? അതോ പതുക്കെയാണോ? മുത്തച്ഛന്‍ ചോദിച്ചു.”പാകത്തിന് ! സമത്വം യോഗ ഉച്യതേ!”ഉണ്ണി ചിരിച്ചുകൊണ്ട് അതു പറഞ്ഞപ്പോള്‍ മുത്തച്ഛന്‍ പൊട്ടിച്ചിരിച്ചു. കാര്യം വേണ്ടത്ര പിടികിട്ടിയില്ലെങ്കിലും ഉമയും ആചിരിയില്‍ പങ്കുചേര്‍ന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.