കണ്ണൂര്‍: കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.സദാനന്ദന് മാസ്റ്ററുടെ വാഹനം സിപിഎം അക്രമികള്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണഡലം കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. നൂറോളം പേരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.
ഇന്നലെ രാത്രിയോടെ കൂത്തുപറമ്പിനടുത്ത് മാനത്തേരിയില് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണം.
പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് സദാനന്ദന് മാസ്റ്ററും സഹപ്രവര്‍ത്തകരും മാനന്തേരിയിലെ ഒരു വിവാഹവീട്ടില്‍ പോയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഒരുസംഘം സി.പി.എമ്മുകാര്‍ തകര്‍ക്കുകയായിരുന്നു. കാറിന്റെ ടയറുകള്‍ കുത്തിക്കീറുകയും ചില്ലുകളും വൈപ്പറുകളും തകര്‍ക്കുകയും ചെയ്തു.
കൂത്തുപറമ്പ് മണ്ഡലത്തില്‍ സി.സദാനന്ദന് മാസ്റ്ററുടെ പ്രചാരണമുന്നേറ്റത്തില് വിറളിപൂണ്ടാണ് സിപിഎമ്മിന്റെ ആസൂത്രിത നീക്കം.
കഴിഞ്ഞദിവസം നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് സിപിഎം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട വ്യക്തിയാണ് സദാനന്ദന് മാസ്റ്റര്‍.
കൃത്രിമക്കാലുകളുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സിപിഎമ്മിനെ വീണ്ടും അസഹിഷ്ണുതയിലേക്ക് നയിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ സംഭവമെന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: