Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിത പരീക്ഷയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 06:50 pm IST
in Samskriti

”യുദ്ധം ചെയ്യാനല്ലേ ഗീതയിലൂടെ ഭഗവാന്‍ ഉപദേശിക്കുന്നത്? യുദ്ധത്തില്‍ ഇരുവശത്തുമായി അനേകംപേര്‍ കൊല്ലപ്പെടുകയും കണ്ണീരും ചോരയും കൊണ്ട് ഭൂമി കുതിരുകയും ചെയ്യും. ജീവിച്ചിരിക്കുന്നവരുടെ സങ്കടങ്ങള്‍ക്കും അതിരുണ്ടാവില്ല. അങ്ങനെയൊരു ഹിംസയ്‌ക്ക് പ്രേരിപ്പിക്കുകയാണു ഭഗവാന്‍ കൃഷ്ണന്‍ എന്നു ഒരു കൂട്ടര്‍ കുറ്റപ്പെടുത്തുന്നുണ്ടല്ലോ മുത്തച്ഛാ. അതു ശരിയാണെന്ന് ചിലര്‍ ധരിച്ചുപോകുന്നു. മുത്തച്ഛന്‍ എന്തുപറയുന്നു?” ഉണ്ണി ചോദിച്ചു.

”ആ വാദവും ധാരണയും തെറ്റാണു മോനേ.

പ്രത്യേകിച്ചു ഭഗവദ്ഗീതയെ ഒറ്റഗ്രന്ഥമായി എടുക്കുമ്പോള്‍. അര്‍ജ്ജുനന്റെ ജോലിയിലുള്ള സംശയം, വിഷാദം, ആലസ്യം, ഭയം ഇവയെ മാറ്റുവാനുള്ള വഴികളാണ് ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു പട്ടാളക്കാരനോടോ, പോലീസുകാരനോടോ സ്വന്തം ജോലി ചെയ്യാന്‍ പറയുന്നതുപോലെയേ ഉള്ളൂ അത്.

തോക്കും താഴെവെച്ച് അതിര്‍ത്തി സേനക്കാര്‍ ദുഃഖിച്ചിരുന്നാല്‍ രാജ്യം ഭീകരന്മാരുടെയോ അന്യരാജ്യക്കാരുടെയോ കൈകളിലാവില്ലേ? കള്ളന്റെ കൈയില്‍ മാരകായുധങ്ങളുണ്ടെന്നു കരുതി പോലീസുകാര്‍ അവനെ പിന്തുടര്‍ന്നു പിടികൂടാതിരിക്കുമോ? സ്വധര്‍മ്മം അനുഷ്ഠിക്കലാണത്. ഗീതയിലൂടെ ഭഗവാന്‍ ഓരോരുത്തരോടും അതുമാത്രമാണ് പറയുന്നതെന്നു സൂക്ഷിച്ചു നോക്കിയാല്‍ അറിയാം.”

”മുത്തച്ഛന്റെ ഗീതോപദേശം കേട്ട് ചേട്ടന്‍ യുദ്ധത്തിനു പുറപ്പെടുമോ എന്നാണ് എന്റെ പേടി!” ഉമ പുഞ്ചിരിച്ചു പറഞ്ഞു.

”എന്തിനു പേടിക്കണം മോളേ? അവന്‍ മാത്രമല്ല, നീയും യുദ്ധത്തിനൊരുങ്ങിക്കോളൂ. പക്ഷേ, എന്നോടു വേണ്ട; പാവം മുത്തശ്ശിയോടും!”

”പിന്നെ ഇവിടെ ആരുമില്ലല്ലോ. ആരോടാ ഞങ്ങള്‍ യുദ്ധം ചെയ്യുക?” ഉണ്ണിയുടെ ചോദ്യവും ചിരിച്ചുകൊണ്ടായിരുന്നു.

”നിങ്ങളോടു തന്നെ! നിങ്ങളിലുള്ള അജ്ഞതയോടാകട്ടെ പൊരിഞ്ഞ യുദ്ധം! നിങ്ങള്‍ കുട്ടികളല്ലേ? വിദ്യാര്‍ത്ഥികളല്ലേ? നിങ്ങളുടെ ധര്‍മം എന്താണ്?”

”പഠിക്കല്‍!” ഉണ്ണി പറഞ്ഞു.

”അതിന്റെ ഒടുവില്‍ പരീക്ഷയില്ലേ?”

”ഉണ്ടല്ലോ.”

”പരീക്ഷാഹാളിലെത്തിയിട്ട് ഞാന്‍ പരീക്ഷയെഴുതില്ല; എന്നെ തോല്‍പ്പിക്കാന്‍ മനഃപൂര്‍വം നിരത്തിവെച്ച ചോദ്യങ്ങളാണെല്ലാം എന്നുപറഞ്ഞു, പേനയും താഴെവെച്ചു ഉണ്ണി ഇരിക്കുമോ?”

മുത്തച്ഛന്റെ ചോദ്യത്തിനു മുന്നില്‍ ഉണ്ണി കണ്ണുമിഴിച്ചിരുന്നു.

”അങ്ങനെ ഇരിക്കരുതെന്നു കരുതിയാണ് നിങ്ങളുടെ അച്ഛനും ഈ മുത്തച്ഛനുമൊക്കെ ഉപദേശിക്കാറുള്ളത്. ശരിയായി പഠിക്കണം, ഏകാഗ്രത വേണം, പരീക്ഷയെ ഭയപ്പെടേണ്ട, മടിപിടിച്ചിരിക്കരുത്, സുനിശ്ചിതമാണു വിജയം… എന്നൊക്കെ പറഞ്ഞു ഉത്സാഹിപ്പിക്കാറില്ലേ?

അത്രയേ ഭഗവാനും ചെയ്തുള്ളൂ. സ്വധര്‍മം എന്തെന്നറിഞ്ഞു കര്‍മനിരതനാകാനുള്ള ഉപദേശം. അതിനെ കൂട്ടക്കൊലയ്‌ക്കുള്ള പ്രേരണക്കുറ്റമായും യുദ്ധത്തിനുള്ള ആഹ്വാനമായും കാണുന്നതു തെറ്റായ സമീപനമാണ്; ദുര്‍വ്യാഖ്യാനമാണ്. ഇനി മറ്റൊരു കാര്യം കൂടി ഞാന്‍ ചോദിക്കട്ടെ?”

”എന്താ മുത്തച്ഛാ?”

”പല രാജ്യങ്ങള്‍ തമ്മിലും ഇന്നു യുദ്ധം നടക്കുന്നുണ്ടല്ലോ. കാരണം എന്തുമാകട്ടെ; വ്യാപകമായി മരണവും നടക്കുന്നു. ദൈന്യതകള്‍പ്പുറം എന്താണവിടെ കൂടുതലും ചര്‍ച്ച ചെയ്യപ്പെടുന്നത്?”

”പലതരം തോക്കുകള്‍, ബോംബുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍, രാസായുധങ്ങള്‍…..”

”പണ്ടത്തെ യുദ്ധത്തിലാണെങ്കില്‍ പലതരം അസ്ത്രങ്ങള്‍, വാളുകള്‍, ശൂലങ്ങള്‍, ഗദകള്‍ എന്നിവയെപ്പറ്റിയാവും വിവരണങ്ങള്‍” ഉമ കൂട്ടിച്ചേര്‍ത്തു.

”അതെ. മഹാഭാരതത്തിലും രാമായണത്തിലും അങ്ങനെ കാണാവുന്നതാണ്. പക്ഷെ, ഭഗവദ്ഗീതയില്‍ ഒരിടത്തും ഭഗവാന്‍ കൃഷ്ണന്‍ അത്തരം ആയുധങ്ങളെടുത്ത് ആരെയെങ്കിലും കൊല്ലാന്‍ അര്‍ജ്ജുനനോട് പറയുന്നില്ല. കൃഷ്ണനും ആയുധമെടുത്തിട്ടല്ല നില്‍ക്കുന്നതെന്നു അറിയാമല്ലോ. പിന്നെ എങ്ങനെ ഭഗവാനെ കുറ്റപ്പെടുത്തും?”

”അതും ശരിയാണല്ലോ!”

”നിങ്ങള്‍ ഗീത മുഴുവന്‍ ശ്രദ്ധയോടെ വായിച്ചുനോക്കൂ. ഒരു ആയുധത്തിന്റെയും നശീകരണ ശക്തികളെപ്പറ്റി ഭഗവാന്‍ വിവരിക്കുന്നില്ല. അതെടുക്കൂ, ഇതെടുക്കൂ, അവരെക്കൊല്ലൂ എന്നുപറയുന്നുമില്ല. മനസ്സിനെ നിയന്ത്രിക്കൂ, ഏകാഗ്രമാക്കൂ, സമഭാവനയോടെ കാണൂ, ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കൂ എന്നാണ്. മനസ്സിലായോ?”

”അപ്പോള്‍ കുരുക്ഷേത്രയുദ്ധമോ മുത്തച്ഛാ?”

”അതു കാര്യങ്ങള്‍ പറഞ്ഞുതരാനുള്ള ഒരു പശ്ചാത്തലം ഒരുക്കിയതാണെന്നേ കരുതേണ്ടൂ. ചെറിയതോതില്‍ യുദ്ധം നടന്നിരിക്കാം. എഴുത്തുകാരന്‍ പൊടിപ്പും തൊങ്ങലും വെച്ചു വലുതാക്കിയതാകാം. എല്ലാം സാങ്കല്‍പ്പികമാകാം. അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല. ഭഗവദ്ഗീതയില്‍ പറയുന്ന യുദ്ധം വേറൊന്നാണ്. ഓരോ വ്യക്തിയുടെയും മനസ്സില്‍ നടക്കുന്നതാണ്. ദുര്‍ഗുണങ്ങളും സദ്ഗുണങ്ങളും തമ്മിലാണ് യുദ്ധം. ദുര്‍ഗുണങ്ങള്‍ക്കു (ദുര്യോധനാദി നാമങ്ങള്‍ ശ്രദ്ധിക്കുക) മീതേ വിജയം നേടാനുള്ള വഴികളാണ് ഭഗവാന്‍ അര്‍ജ്ജുനന് പറഞ്ഞുകൊടുക്കുന്നത്. ആ വഴിയേ തന്നെ നിങ്ങളും പോയാല്‍ മതി.”

”അതിന് ഞങ്ങള്‍ യുദ്ധത്തിലല്ലല്ലോ മുത്തച്ഛാ!”

”അതെ. നിങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ യുദ്ധം തുടങ്ങിക്കഴിഞ്ഞു; ജീവിക്കാനുള്ള യുദ്ധം! അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ തുടങ്ങി, ചവിട്ടും കുത്തും! പിറന്നുവീണശേഷം മുഷ്ടിചുരുട്ടി, കൈകാല്‍ കുടഞ്ഞു വാശിയോടെ കരച്ചിലായി. ജീവിക്കാനുള്ള ആ യുദ്ധം പലതലങ്ങളിലൂടെ കടന്നുപോവുകയാണ് നാം ഓരോരുത്തരും.”

”ഒടുവില്‍, മരണത്തിലേയ്‌ക്ക്…അല്ലേ?”

”അതെ. മരണം! ചിലര്‍ അങ്ങനെയൊന്നുണ്ടെന്നു അല്‍പ്പവും ചിന്തിക്കാതെ അഹങ്കാരികളായിക്കഴിയുന്നു. ചിലര്‍ ആ സത്യത്തെ വല്ലാതെ ഭയക്കുന്നു. മറ്റു ചിലര്‍ ദുഃഖാര്‍ത്തരാകുന്നു. മറ്റൊരു കൂട്ടര്‍ അത്യാഗ്രഹികളായി പരക്കം പായുന്നു! മനസ്സിരുത്തി ഗീത പഠിക്കുകയാണെങ്കിലോ? ഇവയൊന്നും നമ്മെ ബാധിക്കുകയേയില്ല. സമചിത്തതയോടെ എന്തിനെയും നേരിടാനുള്ള കരുത്ത് നാം നേടിയിട്ടുണ്ടാകും. അതിലൂടെ സ്വജീവിതത്തിലും സമൂഹത്തിലും സല്‍ഫലങ്ങള്‍ ഉണ്ടാക്കുവാന്‍ നമുക്ക് കഴിയുകയും ചെയ്യും.”

”അതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയാണോ മുത്തച്ഛാ അര്‍ജ്ജുനന്‍ ഭഗവാനോടു ചോദിക്കുന്നത്?” ഉമ ചോദിച്ചു.

”അതെ. മുപ്പതു ചോദ്യങ്ങളാണു ഇരുപതു ശ്ലോകങ്ങളിലൂടെ അര്‍ജ്ജുനന്‍ ഉന്നയിക്കുന്നത്. അവ ഓരോന്നിനും കൃത്യമായ മറുപടിയും വേണ്ടത്ര വിശദീകരണവും ഭഗവാന്‍ നല്‍കുന്നതായി കാണാം.”

”ജീവിതയുദ്ധമെന്ന പരീക്ഷയും അതിലെ ചോദ്യോത്തരങ്ങളുമാണ് ഗീത എന്നുപറയാം അല്ലേ?” ഉണ്ണിയുടെ നിരീക്ഷണം.

”അങ്ങനെ പറയുന്നതില്‍ വിരോധമില്ല. ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ കുട്ടികളായ നിങ്ങള്‍ക്കു അങ്ങനെയല്ലേ തോന്നൂ. പക്ഷെ, ഗീതയില്‍ വ്യത്യാസമുണ്ട്. എക്‌സാമിനര്‍ ഇല്ല!

”ഗുരു-ശിഷ്യ സംവാദമാണ് ഗീത. ഗുരുകുല വിദ്യാഭ്യാസമാണത്. ശിഷ്യര്‍ ചോദിക്കുന്നു; ഗുരു സംശയങ്ങള്‍ തീര്‍ക്കുന്നു. പിന്നെയാണ് ജീവിതമെന്ന പരീക്ഷയെ, യുദ്ധത്തെ, നിര്‍ഭയമായി നേരിടല്‍. അഥവാ ദുര്‍ഗുണങ്ങളെ ജയിക്കല്‍. അതിന് നിങ്ങളേയും പ്രാപ്തരാക്കാന്‍ അര്‍ജ്ജുനന്റെ മുപ്പതു ചോദ്യങ്ങളെ അടിസ്ഥാനമാക്കി നമുക്കൊരു ഗീതാപര്യടനമാകാം, എന്താ?”

”ശരി മുത്തച്ഛാ!” രണ്ടുപേരും പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.