Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഷം കലര്‍ന്ന പച്ചക്കറിയും മത്സ്യവും; പരിശോധനകള്‍ ഫലപ്രദമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:32 pm IST
in Alappuzha

ചാരുംമൂട്: ഈസ്റ്ററുള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ പ്രമാണിച്ച് പച്ചക്കറിയും മത്സ്യങ്ങളും വ്യാപകമായി വിറ്റഴിക്കപ്പെടുമ്പോള്‍ വിഷമയമായവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ മേഖലയില്‍ ഫലപ്രദമല്ലെന്നും പരാതി.

ആരോഗ്യ വകുപ്പ് സംവിധാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പരിശോധനയ്‌ക്കുള്ളത്. എന്നാല്‍ മായം കണ്ടെത്താനോ നിയമപരമായി നടപടി സ്വീകരിക്കാനോ സംവിധാനങ്ങളില്ല. വിപണികള്‍ക്കു പുറമെ വാഹനങ്ങളിലും വഴിയോരങ്ങളിലും പഴവര്‍ഗങ്ങള്‍, പച്ചക്കറി, മത്സ്യ വ്യാപാരം സജീവമാണ്.

പൊതു വിപണിയെക്കാളും വിലക്കുറവില്‍ വാഹനങ്ങളിലെത്തിക്കുന്ന പച്ചക്കറി വഴിയോരങ്ങളില്‍ വില്‍ക്കുമ്പോള്‍ ആവശ്യക്കാരുമേറെയെത്തുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കറിവേപ്പിലയടക്കം വിഷം കലരുന്നതായി കണ്ടെത്തിയിരുന്നു. ഉത്പാദന കേന്ദ്രങ്ങളില്‍ തന്നെ പലപ്പോഴും കീടനാശിനികള്‍ തളിക്കാറുണ്ട്. ഇതുകൂടാതെ ഇവ ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നതിനായി പച്ചക്കറിയില്‍ രാസവസ്തുക്കള്‍ തളിച്ചുമാണ് കേരളത്തിലേക്ക് കയറ്റി വിടുന്നത്.

ടണ്‍ കണക്കിന് പച്ചക്കറികളാണ് വിവിധ വിപണികളിലായെത്തുന്നത്. തിരുനെല്‍വേലി, പുളിയംകുടി, ആലംകുളം, ഊട്ടി, മേട്ടുപ്പാളയം, കമ്പം, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പച്ചക്കറി എത്തുന്നത്.

പഞ്ചായത്തുകള്‍ ജൈവ പച്ചക്കറി കൃഷി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഇതിനാല്‍ ആവശ്യാനുസരണം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഓണക്കാലത്ത് ജൈവ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ചാരുംമൂട് മേഖലയില്‍ സജീവമായിരുന്നു. എന്നാല്‍ അന്യസംസ്ഥാന പച്ചക്കറികളും വിറ്റിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. പൊതുമാര്‍ക്കറ്റിലെക്കാള്‍ വില കൂടുതലുമായിരുന്നു.

അന്യനാടുകളില്‍ നിന്നെത്തിയ മത്സ്യമാണ് വിപണികളിലെത്തുന്നത്. ഇവയിലേറെയും ദിവസങ്ങള്‍ പഴക്കമുള്ള താണെങ്കിലും പുതുമ നഷ്ടപ്പെടാതിരിക്കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. പഴവര്‍ഗ വിപണിയിലും രാസവസ്തുക്കള്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നത്.

മുന്തിരി, മാമ്പഴം, കൈതച്ചക്ക, ആപ്പിള്‍, ഓറഞ്ച് എന്നിവയിലാണ് മാരകമായ വിഷാംശമുള്ളത്. ഇവ ഒരു പോലെ പഴുപ്പിക്കുന്നതിനും ആകര്‍ഷകമായ നിറം വരുന്നതിനും കേടാകാതിരിക്കുന്നതിനുമാണ് രാസവസ്തുക്കള്‍ കലര്‍ത്തുന്നത്. ഇവ കണ്ടെത്തി നശിപ്പിക്കുന്നതിനോ വില്‍പ്പന നിരോധിക്കുന്നതിനോ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ ആരോഗ്യവകുപ്പ് അധികൃതരുള്‍പ്പെടെയുള്ളവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.