Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാവഗീതങ്ങളുടെ തമ്പുരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 06:52 pm IST
in Varadyam

ശുദ്ധസംഗീതത്തിന്റെ തേന്‍ പുരട്ടിയ ഈണങ്ങളുമായി മലയാളിയുടെ മനസ്സില്‍ കുടിയേറിയ സംഗീത സംവിധായകന്‍ എം.കെ.അര്‍ജ്ജുനന്‍ എണ്‍പതിന്റെ നിറവിലാണ്. പ്രായത്തിന്റെ അവശതകള്‍ അര്‍ജ്ജുനന്‍ മാഷിന്റെ ശരീരത്തിനാണ.് ഹൃദയത്തില്‍നിന്നൂറിവരുന്ന ഈണങ്ങള്‍ക്ക് ഇപ്പോഴും ചെറുപ്പം… ഇന്നും മാഷിന്റെ ലോകം പാട്ടുകളാണ്. കഴിഞ്ഞ ആറരപ്പതിറ്റാണ്ടായി ഈണങ്ങളുടെ ലോകത്ത് ജീവിക്കുന്ന അര്‍ജ്ജുനന്‍ മാഷ്, പുതിയ ഈണങ്ങള്‍ക്കായുള്ള പണിപ്പുരയിലാണിപ്പോഴും. ഇതുവരെ കേള്‍ക്കാത്ത മധുരമുള്ള പുതിയ ഈണങ്ങള്‍ ആ മനസ്സില്‍ ഇനിയും ബാക്കിയുണ്ടെന്ന് ആ മുഖത്തുനിന്നും വായിച്ചെടുക്കാം… പഴയ തന്റെ ഹാര്‍മ്മോണിയം പെട്ടിയില്‍ വിരലുകളമര്‍ത്തി പുതിയ ഈണങ്ങള്‍ തേടുകയാണ് അദ്ദേഹം. നാല്‍പ്പതുവര്‍ഷം മുമ്പ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കസ്തൂരി മണക്കുന്നല്ലോ… എന്ന പാട്ട് ന്യൂജെന്‍ സംഘങ്ങള്‍ ഇപ്പോള്‍ പാടി നടക്കുകയാണ്.

ഒരു ഈണം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും പുതിയ സിനിമയിലെത്തുന്നതും ആ ഗാനം പുതുതലമുറ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും മലയാള സിനിമയില്‍ ചരിത്രമായി. ഇങ്ങനെ കസ്തൂരിമണമുള്ള എത്രയെത്ര പാട്ടുകള്‍… ഇനി വരുന്ന തലമുറകളുടെയും മനസ്സ് കീഴടക്കുന്ന പാട്ടുകള്‍… കാലത്തെ അതിജീവിക്കുന്ന ഈരടികള്‍. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെ അറുപതുകളുടെ അവസാനത്തിലാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ചലച്ചിത്ര ലോകത്ത് എത്തുന്നത്…

മലയാള സിനിമയുടെ എഴുപതുകള്‍ അര്‍ജ്ജുനന്‍മാസ്റ്ററുടെ സുവര്‍ണകാലമായിരുന്നു. മലയാളത്തിന്റെ ഏറ്റവും നല്ല പാട്ടുകള്‍ പിറന്ന കാലം. വയലാര്‍-ദേവരാജന്‍ ടീമില്‍നിന്നും ശ്രീകുമാരന്‍ തമ്പി-അര്‍ജ്ജുനന്‍ മാസ്റ്റര്‍ ടീമിലേക്ക് ചലച്ചിത്ര സംഗീതം വഴിമാറിയ കാലം, തേന്മഴപോലെ പെയ്തിറങ്ങി മലയാളിയുടെ ഹൃദയം കുളിര്‍പ്പിച്ച പാട്ടുകള്‍… പാടാത്ത വീണയും പാടും, പൗര്‍ണമി ചന്ദ്രികതൊട്ടുവിളിച്ചു…, നിന്മണിയറയിലെ നിര്‍മലശയ്യയിലെ…ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം, കുയിലിന്റെ മണിനാദം കേട്ടു…., പാലരുവിക്കരയില്‍…, സ്വയംവരകന്യകേ…, നീലനിശീഥിനി…., തിരുവോണ പുലരിതന്‍..,. തളിര്‍വലയോ…, ഒരു പ്രേമലേഖനം എഴുതിമായ്‌ക്കാന്‍…., ആയിരം കാതമകലെയാണെങ്കിലും…., വാല്‍ക്കണ്ണെഴുതി…..പാട്ടുകളുടെ നിരനീളുന്നു… 800 ഓളം ചലച്ചിത്രഗാനങ്ങളാണ് അര്‍ജ്ജുനന്‍ മാഷ് ചിട്ടപ്പെടുത്തിയത്. നാടകഗാനങ്ങള്‍ 1600 ലേറെയാണ്.

നാടകലോകത്തേക്കാണ് മാഷ് ആദ്യം ചുവടുവെച്ചത്. സിനിമയില്‍ കത്തിനിന്ന കാലത്തും നാടകത്തെ മാഷ് കൈവിട്ടില്ല. സമയം കിട്ടുമ്പോഴൊക്കെ നാടകങ്ങള്‍ക്ക് വേണ്ടി പാട്ടൊരുക്കി. ഇപ്പോഴും നാടകങ്ങളോടാണ് കൂട്ട്. നാടകങ്ങള്‍ക്കുവേണ്ടി അര്‍ജ്ജുനന്‍ മാഷ് ഒരുക്കിയ പാട്ടുകള്‍ക്ക് കണക്കില്ല… കൊച്ചിയിലെ അമച്വര്‍ സംഘങ്ങള്‍ക്ക് പാട്ടൊരുക്കിയാണ് നാടകലോകത്തേക്ക് മാഷിന്റെ വരവ്. ഒടുവില്‍ കൊല്ലം കാളിദാസയിലെത്തി. അവിടെ സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററുടെ അടുത്താണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ഹാര്‍മോണിസ്റ്റായി. ദേവരാജന്‍ മാസ്റ്ററുമായുള്ള അടുപ്പവും ബന്ധവും തന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതായി മാഷ് പറയാറുണ്ട്. കര്‍ക്കശക്കാരനായിരുന്നു ദേവരാജന്‍ മാഷ്. ശാന്തശീലനായ അര്‍ജ്ജുനന്‍, ദേവരാജന്‍ മാസ്റ്ററുടെ ഇഷ്ടക്കാരനായി മാറി. പിന്നീട് നാടകങ്ങള്‍ക്കായി സ്വന്തമായി പാട്ടുകളൊരുക്കി. ഒടുവില്‍ ദേവരാജന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക്. കയ്‌പേറിയതായിരുന്നു മാഷിന്റെ ജീവിതാനുഭവങ്ങള്‍. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്തും. സങ്കടങ്ങളുടെ ലോകത്തുനിന്നും മനസ്സുമാറ്റുവാന്‍ അദ്ദേഹം സംഗീതത്തിന്റെ വഴികളിലേക്ക് എത്തുകയായിരുന്നു.

കുട്ടിക്കാലത്ത് ദാരിദ്ര്യമായിരുന്നു കൂട്ട്. ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം സ്വദേശി കൊച്ചുകുഞ്ഞിന്റെയും പാര്‍വ്വതിയുടെയും പതിനാല് മക്കളില്‍ ഇളയവനായാണ് അര്‍ജ്ജുനന്റെ ജനനം. തന്റെ ജനനത്തോടെ ഒന്‍പത് സഹോദരങ്ങളും മരണമടഞ്ഞ കഥയും അദ്ദേഹം അയവിറക്കുന്നു. മക്കള്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനുപോലും അര്‍ജ്ജുനന്റെ അമ്മ നന്നേ പാടുപെട്ടു. അര്‍ജ്ജുനന് ആറ്മാസം പ്രായമുള്ളപ്പോള്‍ അച്ഛനും അവരില്‍നിന്നും വേര്‍പിരിഞ്ഞു. ദാരിദ്ര്യത്തില്‍നിന്നും കരകേറാന്‍ അയല്‍വാസിയായ രാമന്‍വൈദ്യര്‍ ഒരുപദേശവുമായി വീട്ടില്‍ വന്നു. പഴനിയിലെ ഒരാശ്രമത്തിലേക്ക് അര്‍ജ്ജുനനെയും പതിമൂന്നാമനായ പ്രഭാകരനെയും അന്തേവാസികളായി വിടുക. മനസ്സിടറിയാണെങ്കിലും അമ്മയ്‌ക്ക് ആ നിര്‍ദ്ദേശം സ്വീകരിക്കേണ്ടിവന്നു. വൈദ്യരുടെ സഹായി നാരായണഗുരുവിന്റെകൂടെ പഴനി ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്ക് യാത്രയായി. യാത്രക്കിടയില്‍ പാലക്കാട്ടുവെച്ച് സഹോദരന്‍ പ്രഭാകരന് ചിക്കന്‍പോക്‌സ് പിടിപെട്ടു. നാരായണഗുരു തന്റെ പരിചയക്കാരന്റെ വീട്ടില്‍ പ്രഭാകരനെയും അര്‍ജ്ജുനനെയും ആക്കി പഴനിയിലേക്ക് തിരിച്ചു. ഏഴുവയസ്സുകാരന്‍ അര്‍ജ്ജുനന്‍ രോഗബാധിതനായ സഹോദരനെ ശുശ്രൂഷിച്ചു, പരിചരിച്ചു, അവിടെക്കൂടി. അസുഖം മാറി ദിവസങ്ങള്‍ക്കുശേഷം പഴനിയിലെത്തി.

അവിടെ ആശ്രമത്തില്‍ ഭക്ഷണം കൃത്യമായി ലഭിച്ചുതുടങ്ങിയതോടെ ഈ മാറ്റം നല്ലതെന്ന് സഹോദരങ്ങള്‍ക്ക് തോന്നി. അമ്മയേയും സഹോദരങ്ങളെയും പിരിയേണ്ടിവന്നത് അര്‍ജ്ജുനനെ തെല്ല് വേദനിപ്പിച്ചുവെങ്കിലും ആശ്രമത്തിലെ അന്തരീക്ഷവുമായി അര്‍ജുനന്‍ പെട്ടെന്ന് പൊരുത്തപ്പെട്ടു. അന്തേവാസികളുടെ കണ്ണിലുണ്ണിയായി. ആശ്രമത്തിലെ ഭജനയിലും മറ്റും അര്‍ജ്ജുനന്‍ സജീവമായി. അര്‍ജ്ജുനന്‍ മൂളിപ്പാട്ട് പാടുന്നത് ശ്രദ്ധിച്ച അവിടത്തെ അന്തേവാസികള്‍ അദ്ദേഹത്തെ അവിടുത്തെ ഭജനസംഘത്തിലെ ഗായകനാക്കിമാറ്റി. അര്‍ജ്ജുനനെയും സഹോദരനെയും സംഗീതം പഠിപ്പിക്കാന്‍ നാരായണഗുരുസ്വാമി അണ്ണാമലൈ സര്‍വ്വകലാശാലയിലെ കുമരയ്യാപിള്ളയെ നിയോഗിച്ചതും സംഗീതജന്മത്തിന്റെ വഴിത്തിരിവായി. അതോടൊപ്പംതന്നെ തമിഴ് മീഡിയം നാലാംക്ലാസുവരെ പഠിപ്പിക്കുകയും ചെയ്തു.

സംഗീതപഠനം ആറുവര്‍ഷം പൂര്‍ത്തിയാക്കി അര്‍ജുനന്‍. അപ്പോഴേക്കും ആശ്രമത്തിലെ അന്തേവാസികളുടെ ബാഹുല്യംനിമിത്തം ആശ്രമം പൂട്ടേണ്ടതായിവന്നു. എല്ലാവരേയും അവരവരുടെ വീടുകളിലേക്ക് അയച്ചു. ആശ്രമം പൂട്ടിയതോടെ അര്‍ജ്ജുനന്‍ വീണ്ടും നാട്ടില്‍ തിരിച്ചെത്തി. അര്‍ജ്ജുനന്‍ തന്റെ രക്തത്തിലലിഞ്ഞ സംഗീതം തിരഞ്ഞെടുത്തു. കൊച്ചി കേരളാ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പ്രൊഫ. രാഘവമേനോന്‍, വിജയന്‍മാസ്റ്റര്‍ എന്നിവരുടെ കീഴില്‍ അദ്ദേഹം വീണ്ടും സംഗീതം പഠിക്കാന്‍ ആരംഭിച്ചു. സംഗീതകുലപതിയുടെ യാത്ര അവിടെനിന്നും ആരംഭിക്കുകയായിരുന്നു. ഇന്നത്തെ അര്‍ജ്ജുനനിലേക്കുള്ള പ്രയാണം…ഇപ്പോഴും അര്‍ജുനന്‍മാഷ് സിനിമയുടെ ലോകത്തുണ്ട്. ജയരാജിന്റെ പുതിയ സിനിമയായ ‘വീര്യ’ത്തില്‍ മാസ്റ്ററുടെ പാട്ടുണ്ട്.

കെപിഎസിയുടെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നാടകത്തിന് സംഗീതം ചെയ്തു. ഇക്കുറിയും കെപിഎസിയുടെ നാടകത്തിന് പാട്ടൊരുക്കുന്നു. സംഗീതമില്ലാത്ത, സംഗീതവുമായി കൂട്ടുചേരാത്ത ഒറ്റ ദിവസവും അര്‍ജ്ജുനന്‍മാസ്റ്ററുടെ ജീവിതത്തിലില്ല. ഈണങ്ങള്‍ക്ക് ഒപ്പമാണ് അദ്ദേഹത്തിന്റെ ഊണും ഉറക്കവും. മനസ്സുനിറയെ പുതിയ ഈണങ്ങളുമായി…പാവങ്ങളുടെ സംഗീതചക്രവര്‍ത്തിയായി…അര്‍ജ്ജുനന്‍ മാഷ് നമുക്കൊപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.