Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാപമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 07:41 pm IST
inSamskriti

പണ്ട് ചേദിരാജ്യം വാണിരുന്ന ഉപരിചരന്‍ എന്ന രാജാവ് ധര്‍മ്മിഷ്ഠനും സത്യവാനുമായിരുന്നു. അദ്ദേഹത്തിന്റെ തപസ്സില്‍ പ്രീതനായ ഇന്ദ്രന്‍ സ്ഫടികനിര്‍മ്മിതമായ ഒരു വിമാനം സമ്മാനമായി നല്‍കി. ആ വിമാനത്തില്‍ ആകാശമാര്‍ഗ്ഗെ സദാ സഞ്ചരിച്ചിരുന്ന രാജാവിന് ‘ഉപരിചരന്‍’ എന്ന പേരും ഉണ്ടായി. നാനാ ദിക്കിലും പുകള്‍ പെറ്റ രാജാവിന്റെ ഭാര്യ ഗിരിക എന്ന രാജ്ഞിയായിരുന്നു. അവര്‍ക്ക് മഹാപരാക്രമികളും തേജസ്സുറ്റവരുമായ അഞ്ചു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ഓരോരോ നാടുകളുടെ ചുമതലയുള്ള രാജാക്കന്മാരായിരുന്നു.

ഒരിക്കല്‍ രാജ്ഞി ഋതുകാലം കഴിഞ്ഞ് പുത്രലാഭത്തിനായി തന്റെ നാഥനെ സമീപിച്ചു. എന്നാല്‍ അന്ന് വനത്തില്‍ വേട്ടയ്‌ക്ക് പോകാനായിരുന്നു രാജാവിന്റെ പിതാവു നിര്‍ദ്ദേശിച്ചത്. തന്റെ പ്രിയയെ മനസ്സില്‍ വിചാരിച്ചുകൊണ്ടാണെങ്കിലും രാജാവ് പിതാവിന്റെ ആജ്ഞയനുസരിച്ച് വനത്തിലേക്ക് പോയി. അതാണല്ലോ ഗുരുത്വം. വനത്തില്‍ വച്ച് സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ അതിസുന്ദരിയായ രാജ്ഞിയെ സ്മരിച്ചപ്പോള്‍ത്തന്നെ രാജാവിന് സ്ഖലനമുണ്ടായി. ആ രേതസ്സ് അദ്ദേഹം ഒരു വടപത്രത്തിലാക്കി. ഈ രേതസ്സിനെ നഷ്ടപ്പെടുത്തുക വയ്യ, എന്ന ചിന്തയില്‍ തന്റെ രാജ്ഞിക്ക് അതെത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

രാജ്ഞിയില്‍ രേതസ്സ് ഉള്‍ക്കൊള്ളാന്‍ പറ്റിയ മുഹൂര്‍ത്തം ചിന്തിച്ചുറപ്പിച്ച അദ്ദേഹം ഒരാലിലപ്പൊതിയില്‍ അത് സൂക്ഷിച്ചു വച്ചു. അപ്പോള്‍ അവിടെയിരുന്ന ഒരു പരുന്തിനെ വിളിച്ച് ഈ പൊതി കൊട്ടാരത്തിലെത്തി ഭാര്യയെ ഏല്‍പ്പിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു. ഋതുസ്‌നാനശുദ്ധയായി നില്‍ക്കുന്ന രാജ്ഞി ഗിരികയെത്തന്നെ എല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരുന്ത് തന്റെ കൊക്കില്‍ പൊതിയും തൂക്കി ആകാശത്തിലൂടെ പോകുമ്പോള്‍ മറ്റൊരു പരുന്തിനെ കണ്ടു. കൊക്കില്‍ തൂക്കിക്കൊണ്ടുപോകുന്നത് മാംസമാണെന്ന് കരുതി ആ പരുന്ത് പാറിയടുത്തു വന്ന് അതിനോട് പോരിടാന്‍ തുടങ്ങി. അവര്‍ തമ്മിലുള്ള ഈ സംഗരത്തിനിടക്ക് ആലിലപ്പൊതി താഴെ യമുനാ നദിയില്‍ വീണുപോയി. പരുന്തുകള്‍ പോരാട്ടം നിര്‍ത്തി അവരവരുടെ വഴിക്ക് പോയി.

പണ്ട് യമുനയില്‍ സന്ധ്യാവന്ദനത്തിനെത്തിയ ഒരു ബ്രാഹ്മണനെ അദ്രിക എന്ന് പേരായ ഒരപ്‌സരസ്സ് വശീകരിക്കാന്‍ ശ്രമിച്ചു. തന്റെ പ്രാണായാമത്തിനു തടസ്സം വരുത്തിയ അവളെ ബ്രാഹ്മണന്‍ ‘നീയൊരു മത്സ്യമായിത്തീരട്ടെ’ എന്ന് ശപിച്ചിരുന്നു. ആ മത്സ്യരൂപിണിയായ അപ്‌സരസ്സ് പരുന്തിന്റെ കൊക്കില്‍ നിന്ന് താഴെ വീണ രേതസ്സ് വിഴുങ്ങി. കാലം ഏകദേശം പത്തുമാസം കഴിഞ്ഞപ്പോള്‍ ഒരു മുക്കുവന്റെ വലയില്‍ അവള്‍ പെട്ടു. മുക്കുവന്‍ ആ മീന്‍ മുറിച്ചപ്പോള്‍ അതില്‍ നിന്നും രണ്ടു ശിശുക്കള്‍ പുറത്തുവന്നു.

ഒരാള്‍ സുഭഗനായ ഒരാണ്‍കുട്ടി. മറ്റേത് സുന്ദരിയായ ഒരു പെണ്‍കുട്ടിയും. മുക്കുവന്‍ കുട്ടികളെ രാജാവിന് കാഴ്ചവച്ചു. രാജാവ് ആണ്‍കുട്ടിയെ മാത്രമേ എടുത്തുള്ളൂ. മത്സ്യന്‍ എന്ന പേരില്‍ അയാള്‍ പ്രശസ്തനായി. മഹാതേജസ്വിയായ അയാള്‍ ഉപരിചരനെപ്പോലെ പരാക്രമശാലിയുമായിരുന്നു. ആ മുക്കുവന് രാജാവ് തിരികെ കൊടുത്ത പെണ്‍കുട്ടിയാണ് മത്സ്യഗന്ധിഎന്നപേരില്‍ പ്രശസ്തയായ കാളി. അവള്‍ ആ മുക്കുവക്കുടിലില്‍ വളര്‍ന്നു. സുന്ദരിയായ കാളി അച്ഛനെ പരിചരിച്ചു കൊണ്ട് ജീവിച്ചുവരവേ അവളില്‍ മനോജ്ഞമായ കൗമാരം സമാഗതമായി.

മീനായിരുന്ന അദ്രികയ്‌ക്ക് എന്ത് സംഭവിച്ചുവെന്ന മുനിമാരുടെ ചോദ്യത്തിന് ഉത്തരമായി സൂതന്‍ ഇങ്ങിനെ കഥ തുടര്‍ന്നു: ‘ആ ബ്രാഹ്മണന്‍ ശപിച്ചപ്പോള്‍ അദ്രിക കരഞ്ഞു സങ്കടം പറഞ്ഞു. അപ്പോളദ്ദേഹം ശാപമോചനമാര്‍ഗ്ഗം അവള്‍ക്ക് പറഞ്ഞുകൊടുത്തു. ‘എന്റെ ശാപത്താല്‍ നീ മീനാകുമെങ്കിലും രണ്ടു മനുഷ്യക്കുട്ടികള്‍ നിന്നില്‍ നിന്നും ജനിക്കുന്നതോടെ നിനക്ക് ശാപമോക്ഷമാകും’. കുട്ടികള്‍ പിറന്നതോടെ അദ്രികയ്‌ക്ക് ശാപനിവൃത്തി വന്നു. മത്സ്യരൂപം മാറി ദിവ്യരൂപം ധരിച്ച് അവള്‍ വീണ്ടും അപ്‌സരസ്സായി സ്വര്‍ഗ്ഗലോകത്തേക്ക് പോയി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.