പത്തനംതിട്ട: പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഉദ്യോഗങ്ങള്‍ വ്യാജ ജാതിസര്ട്ടിഫിക്കറ്റിലൂടെ നേടിയെടുത്തവരെ പുറത്താക്കണമെന്ന് സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്ആവശ്യപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ 18000ത്തോളം ആളുകള്‍ ജോലി നേടിയിട്ടുണ്ട്. ഇവരെ പുറത്താക്കി പകരം എസ്സി/എസ് ടി ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണം.
പട്ടികജാതിക്കാരുടെ ജാതി തിരിച്ച് സംവരണം ഏര്‍പ്പെടുത്തണം. പട്ടികജാതി വിഭാഗത്തില്‍പെട്ട ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകള്‍ മുടങ്ങിയിട്ടുണ്ടെന്നും അവ വിതരണം ചെയ്യാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എസ്സി/എസ് ടി ഫണ്ടുകള്‍ , വീട്, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ നാലുമേഖലകളില് മാത്രം ചിലവഴിക്കുക, പട്ടികജാതിക്കാരുടെ ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് പട്ടികജാതിക്കാരുടെ പേരില്‍ നല്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റദ്ദു ചെയ്ത് പട്ടികജാതിക്കാര്ക്കുതന്നെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സൊസൈറ്റി മുന്നോട്ട് വെച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ സി.എ.നാരായണന്, അഡ്വ.ആറ്റിങ്ങല്‍ ശ്രീധരന്, എം.ബി.രാജു, എ.ആര്.രാഘവന്, കെ.ശശി, വാര്യത്ത് പുരുഷോത്തമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: