ന്യൂദല്‍ഹി: യമുനാതീരത്ത് ഇന്നാരംഭിക്കുന്ന ലോക സാംസ്ക്കാരികോത്സവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരെ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഇത്രയും വലിയ ഒരു പരിപാടിയെ രാഷ്ട്രീയമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകസാംസ്ക്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നും രാഷ്ട്രപതി പരിപാടിയില്‍ പങ്കെടുക്കാത്തത് അദ്ദേഹത്തിന് വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. തങ്ങള്‍ പരിപാടി നടത്തുന്നത് തെറ്റായി കരുതുന്നില്ലെന്നും അതിനാല്‍ തന്നെ ജയിലില്‍ കിടക്കേണ്ടിവന്നാലും ഹരിത ട്രിബ്യൂണല്‍ വിധിച്ച പിഴ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകരായ 35ലക്ഷത്തോളം പേരാണ് ഇന്ന് മുതല്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ലോകസാംസ്ക്കാരികോത്സവത്തില് പങ്കെടുക്കുന്നത്. യമുനാതീരത്തെ ആയിരം ഏക്കര്‍ സ്ഥലത്താണ് പരിപാടി. ദല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥപ്രകാരം ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സൈന്യം പാലം നിര്മ്മിച്ചുകൊടുത്തതടക്കം അനാവശ്യ വിവാദങ്ങളുയര്ത്താനാണ് ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ശ്രമിച്ചത്.
അതിനിടെ പിഴ അടയ്ക്കാനുള്ള സമയം ഹരിതഏ്രിബ്യൂണല് ഒരു ദിവസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്. ഇന്ന് പരിപാടി തുടങ്ങിയിട്ട് നല്കിയാല് മതി. അതിനിടെ വിധിക്കെതിരെ സംഘടന അപ്പീല്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: