Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നരനും നാരായണനും

Janmabhumi Online by Janmabhumi Online
Feb 15, 2016, 07:41 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

“അങ്ങയുടെ സങ്കല്‍പമനുസരിച്ചാണ് ഞങ്ങള്‍ മൂന്നുപേരും പ്രത്യക്ഷമായി വന്നത്. ജഗദീശ്വരനെയാണല്ലോ അങ്ങ് തപസിലൂടെ ആരാധിച്ചത്. ഞങ്ങള്‍ മൂന്നുപേരും കൂടിച്ചേര്‍ന്നാലെ ജഗദീശ്വരത്വം പൂര്‍ണമായിത്തീരുകയുള്ളു. അതിനാല്‍ ഞങ്ങള്‍ ഓരോരുത്തരുടേയും അംശഭൂതരായി അങ്ങേയ്‌ക്ക് ഓരോ പുത്രന്മാരുണ്ടാകും. അവര്‍ അങ്ങയുടെ കീര്‍ത്തിയെ ലോകത്തില്‍ വ്യാപിപ്പിക്കും. ഇങ്ങനെ വരംകൊടുത്ത് ത്രിമൂര്‍ത്തികള്‍ അന്തര്‍ധാനം ചെയ്തു. ബ്രഹ്മാവിന്റെ അംശമായി ചന്ദ്രനും വിഷ്ണുവിന്റെ അംശമായി ദത്താത്രേയനും ശിവന്റെ അംശമായി ദുര്‍വാസാവും അത്രിയുടെയും അനസൂയയുടേയും പുത്രന്മാരായി ജനിച്ചു.

അംഗിരസ് മഹര്‍ഷിയുടെ പത്‌നിയായ ശ്രദ്ധ, സിനീവാലി, കുഹുരാക, അനുമതി എന്നീ പുത്രിമാരെ പ്രസവിച്ചു. അംഗിരസിന് രണ്ടു പുത്രന്മാരുമുണ്ടായി. സ്വാരോചിഷമെന്ന രണ്ടാമത്തെ മന്വന്തരത്തില്‍ അവര്‍ ഉത്ഥ്യന്‍ എന്നും ബൃഹസ്പതിയെന്നുമുള്ള പേരില്‍ പ്രസിദ്ധരായി. പുലസ്ത്യന് ഹവിര്‍ഭൂയെന്ന പത്‌നിയില്‍ അഗസ്ത്യന്‍ ജനിച്ചു. അദ്ദേഹം കഴിഞ്ഞ ജന്മത്തില്‍ ജഠരാഗ്നിയായിരുന്നു. മഹാതപസ്വിയായ വിശ്രവസ്സുമഹര്‍ഷിയും പുലസ്ത്യന്റെ പുത്രനാണ്.

വിശ്രവസ്സുവിന്റെ പുത്രനാണ് യക്ഷന്മാരുടെ അധിപതിയായ കുബേരന്‍. ഇഡവിഡയാണ് കുബേരന്റെ അമ്മ. മറ്റൊരു പത്‌നിയായ കൈകസിയില്‍ വിശ്രവസുമഹര്‍ഷിക്ക് രാവണന്‍, കുംഭകര്‍ണന്‍,വിഭീഷണന്‍ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ടായി.

പുലഹന്റെ ഭാര്യയായ ഗതി മൂന്നു പുത്രന്മാരെ പ്രസവിച്ചു. കര്‍മ്മശ്രേഷ്ഠന്‍, വരിയാംസെന്‍, സഹിഷ്ണു എന്നാണ് അവരുടെ പേരുകള്‍. ക്രതുവിന്റെ ഭാര്യയായ ക്രിയ ബ്രഹ്മതേജസുകൊണ്ട് ജ്വലിക്കുന്ന അറുപതിനായിരം ഋഷികളെ പ്രസവിച്ചു. അവര്‍ ബാലഖില്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായിത്തീര്‍ന്നു. വസിഷ്ഠ മഹര്‍ഷിക്ക് ഊര്‍ജ്ജയെന്ന പത്‌നിയില്‍ ചിത്രകേതു, സുരോജിസ്, വിരജന്‍, മിത്രന്‍, ഉല്‍ബണന്‍, വസുഭൃദ്യാനന്‍, ദ്യുമാന്‍ എന്നീ സപ്തര്‍ഷികളുമുണ്ടായി.

വസിഷ്ഠന് മറ്റൊരു പത്‌നിയില്‍ ശക്തി മുതലായ പുത്രന്മാരും ജനിച്ചു. അഥര്‍വാവിന്റെ പത്‌നിയാണ് ചിത്തി. ചിത്തിയുടെ പുത്രനാണ് വ്രതനിഷ്ഠയോടുകൂടിയ ദധീചി. ഭൃഗുമഹര്‍ഷിക്ക് ഖ്യാതി എന്ന പത്‌നിയില്‍ ധാതാവ് വിധാതാവ് എന്നീ രണ്ടു പുത്രന്മാരും, ശ്രീദേവി എന്ന പുത്രിയുമുണ്ടായി. ശ്രീദേവി വിഷ്ണുഭഗവാനെ സര്‍വാത്മനാ ആശ്രയിച്ചവളാണ്. മഹാമേരു, ആയതി ,നിയതി എന്നീ പുത്രിമാരെ ധാതാവിനും വിധാതാവിനും വിവാഹം ചെയ്തുകൊടുത്തു.

അവര്‍ക്ക് മൃകണ്ഡനെന്നും പ്രാണനെന്നും രണ്ടു പുത്രന്മാരുണ്ടായി. മൃകണ്ഡന്റെ പുത്രനാണ് മാര്‍ക്കണ്ഡേയന്‍. പ്രാണന്റെ പുത്രനായി വേദശിരസ് എന്ന ഋഷി ജനിച്ചു. സര്‍വ്വജ്ഞനായ ശുക്രമഹര്‍ഷിയുടെ അച്ഛനായ കവി ഭൃഗുമഹര്‍ഷിയുടെ മറ്റൊരു പുത്രനാണ്. ഈ മഹര്‍ഷിമാര്‍ അവരുടെ സൃഷ്ടികൊണ്ട് ലോകത്തെ സമ്പുഷ്ടമാക്കി. കര്‍ദ്ദപുത്രിമാരുടെ സന്താനപരമ്പരയെ കേട്ടാല്‍ത്തന്നെ പാപം നശിക്കും.

മനുവിന്റെ മറ്റൊരു പുത്രിയായ പ്രസൂതിയെ ബ്രഹ്മാവിന്റെ പുത്രനായ ദക്ഷപ്രജാപതിക്കാണ് വിവാഹം ചെയ്തുകൊടുത്തു. സ്വാഹയെ അഗ്നിക്കും, സ്വധയെ പിതൃക്കള്‍ക്കും, അവസാനത്തെ പുത്രിയായ സതിയെ ശ്രീപരമേശ്വരനും പത്‌നിമാരായി നല്‍കി. ശ്രദ്ധ, മൈത്രി, ദയ, ശാന്തി ,തുഷ്ടി, പുഷ്ടി ,ക്രിയ, ഉന്നതി, ബുദ്ധി മേധാ, തിതിക്ഷ, ഹ്രീ മൂര്‍ത്തി എന്നീ പതിമൂന്നുപേരാണ് ധര്‍മ്മപ്രജാപതിയുടെ പത്‌നിമാര്‍.

ശ്രദ്ധ ശുഭത്തേയും, മൈത്രി പ്രസാദത്തേയും ദയ അഭയത്തേയും, ശാന്തി സുഖത്തേയും, തുഷ്ടി മോദത്തേയും പുഷ്ടി സ്മയത്തേയും പ്രസവിച്ചു. ക്രിയ യോഗത്തേയും, ഉന്നതി ദര്‍പ്പത്തേയും, ബുദ്ധി അര്‍ത്ഥത്തേയും, മേധ സ്മൃതിയേയും തിതിക്ഷ ക്ഷേമത്തേയും, ഹ്രീ പ്രശയത്തേയും പ്രസവിച്ചു. ധര്‍മ്മന്റെ പത്‌നിമാരില്‍ സര്‍വഗുണങ്ങളും തികഞ്ഞവളായിരുന്നു മൂര്‍ത്തി. ധര്‍മ്മന് മൂര്‍ത്തിയില്‍ നരന്‍ എന്നും നാരായണന്‍ എന്നും വിഖ്യാതരായ രണ്ടു പുത്രന്മാരുണ്ടായി. അവരുടെ ജനനസമയത്ത് പ്രപഞ്ചത്തിലെ എല്ലാവരും ആനന്ദനിര്‍വൃതരായിത്തീര്‍ന്നു.

ജനങ്ങളുടെ മനസ്സും, ദിക്കുകള്‍, സരസ്സുകള്‍, പുഴകള്‍ എന്നിവയും തെളിഞ്ഞ വായു മന്ദം മന്ദം വീശി. ആകാശത്തില്‍ ദിവ്യവാദ്യങ്ങള്‍ മുഴങ്ങി. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി, മഹര്‍ഷിമാര്‍ സ്തുതിച്ചു. ഗന്ധര്‍വ്വന്മാരും കിന്നരന്മാരും പാട്ടുപാടി.

ദേവസ്ത്രീകള്‍ ആനന്ദനൃത്തം ചെയ്തു. ബ്രഹ്മാവ് മുതലായ ദേവന്മാര്‍ സ്തുതിഗീതങ്ങള്‍ പാടി അവതാര സ്വരൂപികളായ നര നാരായണന്മാരെ വാഴ്‌ത്തി സ്തുതിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies