പുനലൂര്‍: വര്‍ഷങ്ങളായി ശാപമോക്ഷം കാത്തുകിടന്ന ചരിത്ര സ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്നലെ നാടിന് സമര്‍പ്പിച്ചു. വൈകിട്ട് അഞ്ചിന് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
സംരക്ഷണം നഗരസഭ ഏറ്റെടുക്കുകയാണെങ്കില്‍ പൂന്തോട്ടം ഉള്‍പ്പെടെ തൂക്കുപാലത്തിന്റ സൗന്ദര്യവത്ക്കരണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പുനലൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അടയാളമായ തൂക്കുപാലത്തിന്റെ നവീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. 114.610 ക്യുബിക് മീറ്റര്‍ കമ്പകതടിയാണ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയത്. പുരാവസ്തു ശേഖരങ്ങള്‍ വരും തലമുറക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആകെ 1.35 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഒരു തരത്തിലും പോരായ്‌മ ഉണ്ടാകാതെയാണ് പാലത്തിന്റെ നവീകരണത്തിന് നടപടികള്‍ സ്വീകരിച്ചതെും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച തൂക്കുപാലം കിഴക്കന്‍ മേഖലയ്‌ക്ക് വിസ്മയക്കാഴ്ചയാണ്. ചങ്ങലയില്‍ തൂങ്ങുന്ന പാലം നൂറുകണക്കിന് സഞ്ചാരികളെ പുനലൂരിലേക്ക് ആകര്‍ഷിച്ചിരുന്നു. പുനലൂരിന്റെ പ്രൗഡിക്കനുസരിച്ച ഉയര്‍ന്ന് നിന്നിരുന്ന തൂക്കുപാലം കഴിഞ്ഞ 13 വര്‍ഷമായി അവഗണനയിലായിരുന്നു. ഒടുവില്‍ ഒന്നരവര്‍ഷം മുമ്പ് സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ വനംമന്ത്രിയായിരുന്നപ്പോള്‍ തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് കമ്പകത്തടികള്‍ കണ്ടെത്തിയതാണ് പാലത്തിന്റെ നവീകരണത്തിന് വഴിത്തിരിവായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വനത്തില്‍ വീണു കിടന്ന കമ്പകത്തടികള്‍ മുറിച്ച് വനം ഡിപ്പോകളിലെത്തിച്ചത്.
കമ്പകത്തടികളുടെ അഭാവത്തെ തുടര്‍ന്ന് നവീകരണം തടസപ്പെട്ട തൂക്കുപാലത്തിന് കമ്പകത്തടികള്‍ ല’ിച്ചതോടെ പുതുജീവന്‍ പകരുകയായിരുന്നു. നവീകരണം വീണ്ടും മന്ദഗതിയിലായതിനെത്തുടര്‍ന്ന് സാംസ്‌കാരിക സമിതി ഇടപ്പെട്ട് നടത്തിയ ശ്രമങ്ങളാണ് ബന്ധപ്പെട്ടവരുടെ കണ്ണുതുറപ്പിച്ചത്. എംഎ നിഷാദ്, എം.കെ.നസീര്‍, ബി.രാധാമണി എന്നിവര്‍ സംസ്‌കാരിക സമിതിക്കുവേണ്ടി സമരരംഗത്ത് ഇറങ്ങുകയും മുഖ്യമന്ത്രിയുടെ ശ്രേദ്ധയില്‍ കാര്യങ്ങള്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
















