കരുനാഗപ്പള്ളി: സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് നിരപരാധികളായ യുവാക്കള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം. വടികൊണ്ടും വാളുകൊണ്ടുമുള്ള ആക്രമണത്തെ കൂടാതെ മര്‍ദ്ദനത്തിനിരയായ ഒരാളുടെ ഇടതുകൈയിലെ മൂന്ന് നഖങ്ങള്‍ പ്ലേയര്‍ ഉപയോഗിച്ച് പിഴുതുനീക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുട്ടിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് സാമുവല്‍ എന്നയാളിനെ ഇന്നോവ കാറിലെത്തിയ ഡ്രൈവര്‍ കമ്പിക്കീഴില്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് കരുനാഗപ്പള്ളി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ യുവാക്കളുടെ നേര്‍ക്ക് ഉണ്ടായ ഭീകരാക്രമണം.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് കണ്ടത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍(24), കരുനാഗപ്പള്ളി പടിഞ്ഞാറ് കല്ലിക്കോട് ജംഗ്ഷനില്‍ വച്ച് നിധിന്‍ ഭവനത്തില്‍ ബാബുവിന്റെ മകന്‍ നിധിന്‍(22) എന്നിവര്‍ക്കാണ് ദേഹമാസകാലം മര്‍ദ്ദനമേറ്റത്. കാറിലെത്തിയ പത്തംഗസംഘം ഇവരെ തട്ടികൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. മൈനാഗപ്പള്ളിയിലെ കാരൂര്‍കടവിന് സമീപമുള്ള കായലിനോട് ചേര്‍ന്നുള്ള കോഴിഫാമില്‍ എത്തിക്കുകയും അവിടെ വച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വടികൊണ്ടും കമ്പികൊണ്ടുമുള്ള മര്‍ദ്ദനമേറ്റ് അവശരായ ഇവര്‍ നിലവിളിച്ചപ്പോള്‍ വായും മുഖവും പൊത്തിപിടിച്ച് കൊണ്ടാണ് മര്‍ദ്ദനം തുടര്‍ന്നത്. അതിന് ശേഷം നിധിന്റെ ഇടതു കൈയിലെ മൂന്ന് വിരലിലെ നഖങ്ങള്‍ പ്ലയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നിധിന്റെ വിരലുകളിലെ നഖം നീക്കം ചെയ്തത് കൂടാതെ പ്ലയര്‍കൊണ്ട് വിരല്‍ ചതക്കുകയും ചെയ്തു. ഇതിനുശേഷം ഇവരെ മര്‍ദ്ദനമേറ്റ സ്‌കൂള്‍ കുട്ടിയുടെ മുന്നിലെത്തിച്ചപ്പോള്‍ കുട്ടി ഇവരല്ല തന്നെ മര്‍ദ്ദിച്ചതെന്ന് പറയുകയായിരുന്നു. ഇതേസമയം വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍ നിന്നും പോലീസ് അവിടെ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് അക്രമിസംഘം അവിടെ നിന്ന് രക്ഷപ്പെട്ടു. അക്രമത്തിനിരയായ നിധിനെയും ബിബിനെയും ഇവര്‍ വഴിമെധ്യ ഉപേക്ഷിച്ചു. പിന്നീട് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചത്. കെഎല്‍ 23 എഫ് 1613 എന്ന് നമ്പര്‍ കാറിലുണ്ടായിരുന്ന മൗസിന്‍, അസയിന്‍, ഹാഷിക്, മോജോ, ഉണ്ണി എന്നിവരടങ്ങിയ സംഘമാണ് തങ്ങളെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അക്രമിസംഘത്തിന്റെ കൂടെയുള്ളവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കി.
















