കോഴിക്കോട്: പിണറായി വിജയന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും പിണറായിയുടെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വിദ്വേഷ- നിഷേധാത്മക രാഷ്ട്രീയമാണ് പിണറായിയുടേത്. മറ്റുള്ളവരെപ്പറ്റി പറയാനേ പിണറായിക്ക് നേരമുള്ളു. ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിണറായിക്ക് നേരമില്ല. പട്ടിണി കിടക്കുന്നവന്റെയും ഉടുക്കാന്‍ വസ്ത്രമില്ലാത്തവന്റെയും കേരളത്തില്‍, അവരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം തയ്യാറല്ല. സിപിഎം പ്രചാരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന ഒരിക്കല്‍ പോലും അന്വേഷിക്കാതെ ഗൂഢാലോചനയില്ലെന്ന് സര്‍ക്കാര്‍ എങ്ങനെയാണ് തീരുമാനത്തിലെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ഇപ്പോള്‍ നടക്കുന്നില്ല. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. ബിജെഡിഎസുമായി പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉള്ള സഖ്യ ചര്‍ച്ചകള്‍ തുടര്‍ന്ന് നടക്കും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മത്സരരംഗത്തുണ്ടാവണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നടപ്പിലാക്കുകയെന്നതാണ് തനിക്ക് മുന്നിലുള്ളത്. ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരെ കണ്ടത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല. കേരളത്തിലെ എല്ലാ സമുദായങ്ങളും തമ്മില്‍ സൗഹൃദപരമായ ബന്ധമുണ്ടാകണം. സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം അതായിരുന്നു. സഭാദ്ധ്യക്ഷന്മാരെ വോട്ട് സംഭരണ കേന്ദ്രങ്ങളായല്ല കാണുന്നത്. അത് അവരെ കുറച്ചുകാണലാണ്. കേരളം പരിവര്‍ത്തനത്തിന് സജ്ജമായിക്കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: