Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാദവരെ തീര്‍ത്ത ഇരുമ്പുലക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 07:26 pm IST
in Samskriti

പാണ്ഡവരും കൗരവരും കുട്ടിക്കാലത്തു തുടങ്ങിയ വൈരം വളര്‍ന്നു വലുതായി. ചൂതുകളിയില്‍ ചതികാണിച്ച് ധര്‍മപുത്രനെ തോല്‍പ്പിച്ച് ദുര്യോധനന്‍ രാജ്യം കൈവശപ്പെടുത്തുന്നു. യുദ്ധം ഒഴിവാക്കുവാന്‍ ദൂതുമായി ചെന്ന കൃഷ്ണനെയും അവര്‍ അപമാനിച്ചുവിട്ടു. ഗത്യന്തരമില്ലാതെ യുദ്ധം ആരംഭിക്കുന്നു. ആരംഭിച്ച യുദ്ധത്തില്‍ ഭഗവാന്‍ പാണ്ഡവപക്ഷത്ത് മനസ്സുകൊടുത്തു നിന്നതിന്നാല്‍ കൗരവപടപാടെ നശിച്ചു തകര്‍ന്നു.

യാദവ കുമാരന്മാര്‍ ഇതിനിടെ ഒരു കുസൃതി ഒപ്പിച്ചു. ജാംബവതിയുടെ മകനായ സാംബന്‍ സ്ത്രീ വേഷം കെട്ടി ഗര്‍ഭിണിയാണെന്നും ഇവര്‍ക്ക് ഏത് കുട്ടിയാണ് ജനിക്കുന്നതെന്നും വിശ്വാമിത്രര്‍ എന്നിവരോടും ചോദിച്ചു-ജ്ഞാനദൃഷ്ടിയാല്‍ നാലും അറിഞ്ഞ മുനീശ്വരന്മാര്‍ സാംബനെ നോക്കി പറയുന്നു. നീ ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഇരുമ്പുലക്ക നിമിത്തം നിങ്ങളുടെ യാദവകുലം നശിക്കുമെന്നും ശാപംകൊടുത്ത ശേഷം അവര്‍ യാത്രയാവുന്നു. ഉടനെ സാംബനും കൂട്ടുകാരും ചെന്നു ഉഗ്രസേന മഹാരാജാവിനോടു സംഗതികള്‍ എല്ലാം പറഞ്ഞു. ഉടനെ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു.

മുതിര്‍ന്നവരുടെ ആജ്ഞ പ്രകാരം ഇരുമ്പുലക്ക രാകി പൊടിച്ചു നടുകടലില്‍ ഇട്ടു. അതേപോലെതന്നെ രാകിപൊടിച്ച ഇരുമ്പുലക്കയുടെ പൊടികള്‍ മുഴുവന്‍ കടല്‍ തീരത്തു അണഞ്ഞു. ഓരോ കോരപുല്ലുകളായി വളര്‍ന്നു. ഇരുമ്പുലക്കയുടെ ബാക്കിവന്ന ഒരു കഷണം അവിടെ കിടപ്പുണ്ടായിരുന്നു. ആരോഅത് കടലിലെറിഞ്ഞു. അത് ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ആ മത്സ്യം ജാണ്‍ എന്ന വേടനു ലഭിച്ചു. പിന്നീട് ആ ഇരുമ്പുലക്കയുടെ തുണ്ടിനെ തന്റെ അമ്പില്‍ മുനയാക്കിചേര്‍ത്തുവെച്ചു.

ഈ സമയം യാദവരെല്ലാവരും കടപ്പുറത്തു ഒത്തുകൂടി. സന്തോഷത്തോടെ എല്ലാവരും മദ്യപാനവും തുടങ്ങി. മദ്യം അകത്തുചെന്നാല്‍ പിന്നെ പറയണോ! മദ്യം വിഷമാണ്, മദ്യം നമ്മുടെ കുടുംബത്തേയും നമ്മളെയും നശിപ്പിക്കും എന്നതിന് തെളിവായി-ഇതാ നമ്മുടെ ഇവിടെ കൂടിയിരുന്നവര്‍ തമ്മില്‍ വഴക്കായി വഴക്കുമൂത്തു കൈയിലുള്ള ആയുധങ്ങളെല്ലാം ഒടിഞ്ഞുപോയതിനാല്‍ കടപ്പുറത്തു തഴച്ചുവളര്‍ന്നിട്ടുള്ള കോരപുല്ലുകളെടുത്ത് പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ ഓരോരുത്തരായി മരിച്ചുവീഴാന്‍ തുടങ്ങി. പ്രദ്യുമ്‌നന്‍, സാമ്പന്‍ കൃതവര്‍മ്മാ, ശാരുകന്‍, കൃതവര്‍മ്മ-സാത്യകി അനിരുദ്ധന്‍ ശാരുവര്‍മ്മ എന്നിവരോടു യുദ്ധം വേണ്ട എന്നു കൃഷ്ണന്‍ പറയുന്നു. ഇതൊന്നും കേള്‍ക്കാതെ ശാരുകന്‍ തുടങ്ങിയവര്‍ എല്ലാവരും കൃഷ്ണനോടു ഏറ്റുമുട്ടി. കൃഷ്ണനും ഒരുപിടി കോരപ്പുല്ലുകൊണ്ട് അവരെ അടിച്ചു താമസിയാതെ എല്ലാവരും മരിച്ചുവീഴുന്നു.

പിന്നെ കൃഷ്ണനും ദാരുകനും മാത്രമായി. രണ്ടുപേരും നടന്നുവരുമ്പോള്‍ ബലരാമനെ ഒരു മരച്ചുവട്ടില്‍ കാണുന്നു. ബലരാമന്റെ മുഖത്തില്‍നിന്നും ഒരു ദിവ്യതേജസ്സുള്ള സര്‍പ്പം പുറത്തുവന്നു കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നു. കൃഷ്ണന്‍ ദാരുകനോടു പറയുന്നു. നീ ദ്വാരകയില്‍ നന്ദഗോപരോടും ഉഗ്രസേനനോടും ബലരാമന്‍ മോക്ഷപ്രാപ്തി അടഞ്ഞതും. ശ്രീകൃഷ്ണഭഗവാന്‍ വൈകുണ്ഠത്തിലേയ്‌ക്ക് പോകുന്ന കാര്യവും പറയണം. താമസിയാതെതന്നെ ദ്വാരകയെ സമുദ്രം വിഴുങ്ങുമെന്നും ആയതിനാല്‍ നിങ്ങള്‍ ദ്വാരകയെ വിട്ടു ഉടനെ പോകണം എന്നുപറഞ്ഞേല്‍പിച്ചു.

അതുകഴിഞ്ഞ് ഭഗവാന്‍ ഒരു താഴ്ന്ന വൃക്ഷക്കൊമ്പില്‍ ഒരു കാലിന്മേല്‍ മറ്റൊരു കാല്‍ വെച്ചു കണ്ണുമടച്ചു കിടക്കുന്ന സമയം ആ വഴിക്കു വരുന്ന ജാണ്‍ കൃഷ്ണന്റെ പാദം കണ്ടു ഒരു മാനാണെന്നു കരുതി ഇരുമ്പുലക്കയുടെ തുണ്ട് അമ്പില്‍ മുനയായി വെച്ചിട്ടുള്ളത് പ്രയോഗിക്കുന്നു-അടുത്തുചെന്നു നോക്കിയപ്പോള്‍ ഭഗവാന്‍, വേടനു വലിയ വ്യസനമായി. വേടനെ ഭഗവാന്‍ സമാധാനപ്പെടുത്തുന്നു. നിന്നെ ഞാന്‍ രാമാവതാരത്തില്‍ ഇതുപോലെ ഒളിയമ്പു എയ്തു, അതിനു പകരമാണ് ഇതെന്നും ഭഗവാന്‍ വിവരിച്ചുകൊടുക്കുന്നു. ഉടന്‍തന്നെ ഒരു സ്വര്‍ഗരഥത്തില്‍ വേടനെ കൊണ്ടുപോയി. ഭഗവാന്‍ വൈകുണ്ഠത്തിലേയ്‌ക്കും യാത്രയായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.