തിരുവനന്തപുരം: എഐസിസി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ ശിവഗിരിയിലെ രാഷ്ട്രീയ പ്രസംഗം ബോധപൂര്‍വ്വം. കെപിസിസി പറഞ്ഞു പഠിപ്പിച്ച കാര്യങ്ങള്‍ സോണിയ ശിവഗിരിയില്‍ പറയുകയായിരുന്നുവെന്ന് വ്യക്തമായി.
സോണിയാഗാന്ധി ശിവഗിരിയില്‍ സംസാരിച്ചത് വേദിയറിഞ്ഞുതന്നെയാണെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ വാക്കുകള്‍ ഗുരുസമാധിയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വം നടത്തിയ ശ്രമമാണെന്ന് വ്യക്തമായി.
ശിവഗിരി തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ സാധാരണ പ്രസംഗത്തില്‍ രാഷ്ട്രീയം കലര്‍ത്താറില്ല. ഇതിനു വിപരീതമായാണ് സോണിയാ ഗാന്ധി പ്രസംഗിച്ചത്. ഇത് വേദിയറിഞ്ഞുതന്നെയാണെന്നും ഔചിത്യത്തോടെയാണെന്നുമായിരുന്നു സുധീരന്റെ പ്രതികരണം. സോണിയയുടെ രാഷ്ട്രീയ പ്രസംഗത്തെ വിമര്‍ശിച്ച വെള്ളാപ്പള്ളിയെ അധിക്ഷേപിക്കാനും സുധീരന് മടിച്ചില്ല.
ജീവിതത്തിലിന്നുവരെ വേദിയറിഞ്ഞ് സംസാരിക്കാത്തയാളാണ് വെള്ളാപ്പള്ളിയെന്നും ഏതു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണ് ഇരിക്കുന്നതെന്നുപോലും അറിയാത്ത വെള്ളാപ്പള്ളിക്ക് സോണിയയെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും സുധീരന് പറഞ്ഞുവച്ചു. തിരുവനന്തപുരം ഡിസിസി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: