പാലക്കാട്: ദമാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട തീര്‍ഥാടക സംഘം സഞ്ചരിച്ച ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉംറ സംഘത്തിലെ അമീര്‍ തൃത്താല പരുതൂര്‍ ചെമ്പുലങ്ങാട് ഇയ്യംമടയ്ക്കല് മുഹമ്മദിന്റെ മകന് കബീര്‍ സഖാഫി (36), മലപ്പുറം കോടൂര് സ്വദേശി കോടൂര് കുഞ്ഞാന് (സൈതലവി 54), ബസ് ഡ്രൈവര്‍ മംഗലാപുരം സ്വദേശി ഷൗക്കത്ത് (37) എന്നിവരാണ് മരിച്ചത്.
റിയാദില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ ദമാം റിയാദ് ഹൈവെയില്‍ ചെക്ക്പോയിന്റ് ജിദൂദ് എന്ന സ്ഥലത്ത് ഞായര്‍ പുലര്‍ച്ചെയായിരുന്നു അപകടം. ദമാമില്‍ നിന്നുള്ള നജ്മ ഹജ് ആന്റ് ഉംറ ഗ്രൂപ്പില്‍ യാത്ര തിരിച്ച സംഘം സഞ്ചരിച്ച ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കബീര്‍ സഖാഫിയും സൈതലവിയും സംഭവ സ്ഥലത്തും ഷൗക്കത്ത് റിയാദ് ഷുമൈസി ആശുപത്രിയിലുമാണ് മരിച്ചത്. നാല്പതോളം പേരുള്‍പ്പെടുന്ന സംഘത്തിലെ 35 പേര്‍ക്ക് പരിക്കുണ്ടെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.
തൃത്താല സ്വദേശി ഇ.എം.എ. കബീര്‍ സഖാഫി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ.്സി) സൗദി നാഷ്ണല്‍ എക്സിക്യുട്ടീവ് അംഗമാണ്. മലപ്പുറം കോടൂര് സ്വദേശി സൈതലവി സന്ദര്‍ശക വിസയില്‍ പത്ത് ദിവസം മുമ്പാണ് കുടുംബ സമേതം സൗദിയിലെത്തിയത്. സൈതലവിയുടെ ഭാര്യയും മകനും സഹോദരന്മാരും ഉള്‍പ്പെടെ 15 പേരും ഉംറ സംഘത്തിലുണ്ടായിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബസ് ഡ്രൈവര്‍ ഷൗക്കത്ത്.മരിച്ച കബീര്‍ സഖാഫിയുടെ അമ്മ ആമിന. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് ഉനൈസ്, മുഹമ്മദ് സ്വാലിഹ്, ഫാത്തിമ ഹന്നത്ത്, ഫാത്തിമ ഹാല. സഹോദരങ്ങള്‍: സൈതലവി, മുഹമ്മദ് മുസ്തഫ, ആസിയ, സ്വാബിറ, റസിയ, സുഹറ, അബ്ദുറഹിമാന് അശ്റഫി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: