തിരുവനന്തപുരം: സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. ഒരു വര്‍ഷം കുറഞ്ഞത് നൂറ് ദിവസമെങ്കിലും സഭ സമ്മേളിക്കണമെന്നാണ് ചട്ടം. കേരളത്തില്‍ പോലും അതിനു സാധ്യമാകുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യഅധികാരങ്ങളാണുള്ളത്. ആരെയും ഭയക്കാതെ തങ്ങളുടെ കാര്യങ്ങള്‍ അവിടെ ബോധിപ്പിക്കാം. ജനങ്ങളുടെ പ്രധാന ആവശ്യമാണ് നിയമനിര്‍മ്മാണം. നിയമനിര്‍മ്മാണ ചര്‍ച്ച നടക്കുമ്പോഴെങ്കിലും സഭ സ്തംഭിപ്പിക്കാതിരിക്കാന് ശ്രമിക്കണം. രാവിലെ സഭ ചേര്‍ന്ന് നിമിഷങ്ങള്‍ക്കകം പിരിയുന്നത് അവാസാനിപ്പിക്കണം. ജുഡീഷ്യറിയുടെ അതേ അധികാരം തന്നെയാണ് നിയമസഭാ സ്പീക്കര്‍ക്കും ഉള്ളത്.
ഭരണഭാഷാ ബില്ലില്‍ അപാകതകള്‍ കടന്നു കൂടിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ബില്പാസ്സായതു തന്നെ വലിയകാര്യം എന്നായിരുന്നു മറുപടി. ബില്‍ നിയമമായതോടെ ഔദ്യോഗികഭാഷ ഇംഗ്ലീഷും മലയാളവും എന്നത് മാറി മലയാളം മാത്രമായി. നിയമസഭാ സമ്മേളനങ്ങള്‍ തത്സമയം ദൃശ്യമാധ്യമങ്ങളില്‍ കാണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: