Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുവാതിര വ്രതം ശ്രേഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:07 am IST
in Samskriti

ലോകൈകനാഥനും പ്രപഞ്ച സ്രഷ്ടാവുമായ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര ആര്‍ദ്രാവ്രതമായും ആചാരാനുഷ്ഠാനങ്ങളില്‍ മഹാപുണ്യദിനമായും ഹൈന്ദവര്‍ ആചരിച്ചുവരുന്നു.ഭാരതീയ സംസ്‌കാരത്തെ മാറോട്‌ചേര്‍ത്ത് സര്‍വ്വൈശ്വര്യ- സന്തോഷപ്രദവുമായ ദാമ്പത്യസുഖ ജീവിതത്തെ ഓര്‍മ്മിക്കലാണ് തിരുവാതിരയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.

ശ്രീശിവശങ്കരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് തിരുവാതിര വ്രതം ആദ്യമായി അനുഷ്ഠിക്കപ്പെട്ടത് ശ്രീപാര്‍വ്വതി ദേവിയായിരുന്നുവെന്നാണ് ഐതിഹ്യം.

പാര്‍വ്വതി ദേവിയുമായുള്ള വിവാഹത്തിന് ശ്രീപരമേശ്വരന്‍ അനുമതിയരുളിയത് ധനുമാസത്തിലെ തിരുവാതിരയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീപാര്‍വ്വതിദേവി ഭഗവാന്റെ അനുഗ്രഹത്തിന് വ്രതമെടുക്കുന്ന ദിവസമെന്ന പ്രത്യേകതയുള്ളതുകൊണ്ട് ഈ പുണ്യദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ ഭഗവാന്റെ അനുഗ്രഹം വളരെകൂടുതല്‍ ലഭിക്കുമെന്നാണ് വിശ്വാസം.

തിരുവാതിരവ്രതത്തില്‍ മകയിരം വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ നക്ഷത്രത്തിലാണ് കാമദേവന്റെ ദഹനം നടന്നത്. തിരുവാതിര നാളിലാണ് പുനര്‍ജീവന്‍ ലഭിച്ചതെന്ന് പുരാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാമദേവദഹനമറിഞ്ഞ് കാമദേവപത്‌നി രതീദേവി ദുഃഖിതയും, അന്നപാനാദികള്‍ വെടിഞ്ഞ് വിലപിച്ച് പ്രാര്‍ത്ഥനയും വ്രതവുമായി കഴിഞ്ഞു. മറ്റു ദേവീമാരെല്ലാവരും ഒത്തൊരുമിച്ച് ഇതില്‍ പങ്കുചേര്‍ന്നു. ഇതെല്ലാം അറിഞ്ഞ ശ്രീപരമേശ്വരന്‍ കാമദേവന് പുനര്‍ജീവന്‍ നല്‍കി. ഇതിന്റെ സ്മരണ മകയിരം വ്രതത്തെ പ്രാധാന്യമുള്ളതാക്കി.

ശിവാലയങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാമമന്ത്രകീര്‍ത്തനം, ലക്ഷാര്‍ച്ചന, ദ്രവ്യകലശപൂജ, കലശാഭിഷേകം, ശിവസ്തുതിളോടെ നടത്തുന്ന തിരുവാതിരകളി എന്നിവ ഈ പുണ്യദിനത്തെ മഹനീയമാക്കുന്നു.തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ആതിരമഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.

ബ്രാഹ്മണ-ഉപാസകഗൃഹങ്ങളില്‍ പൂജയും തിരുവാതിരകളിയുമായി ഈ പൗര്‍ണ്ണമിദിനം ആചരിക്കുന്നു. ഗൃഹസ്ഥനായി കുടുംബസമേതം കഴിയുന്ന ശ്രീശങ്കരനെ ഈ മഹാപുണ്യദിനത്തില്‍ വ്രതശുദ്ധിയോടെ ആരാധിച്ചാല്‍ കുടുംബജീവിതം ഏറ്റവും സന്തോഷപ്രദമാകുമെന്നാണ് വിശ്വാസം.

ഉപവാസം-ഒരിക്കല്‍-പഞ്ചാക്ഷരമന്ത്രജപം എന്നിവയാണ് തിരുവാതിരദിനത്തില്‍ പ്രധാനമായും അനുഷ്ഠിക്കുക. ശിവസഹസ്രനാമം – ശിവപുരാണപാരായാണം എന്നിവ ഈ വിശിഷ്ടദിനത്തില്‍ പാരായണം  ചെയ്താല്‍ ഓംകാരമൂര്‍ത്തിയുടെ അനുഗ്രഹം വളരെ വേഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രത്തില്‍ ജലധാര, ഇളനീര്‍ധാര, കുവളത്തിലകൊണ്ട് പുഷ്പാഞ്ജലി, ശംഖാഭിഷേകം, മൃതുഞ്ജയ പുഷ്പാഞ്ജലി, മൃത്യുഞ്ജയഹോമം, നെയ്യഭിഷേകം എന്നിവ യഥാശക്തിപ്രകാരം ചെയ്യുന്നത് വളരെ ഉത്തമം. കുടുംബിനികള്‍ ഭര്‍ത്താവിന്റെ ആയുസ്സ്, ആരോഗ്യം, യശസ്സ്,  എന്നിവയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കന്യകമാര്‍ സല്‍ഗുണസമ്പന്നരായ ഭര്‍ത്താക്കന്മാരെ ലഭിയ്‌ക്കുന്നതിനുവേണ്ടിയും തിരുവാതിര വ്രതാനുഷ്ഠാനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

തിരുവാതിരദിനത്തില്‍ രാത്രിയില്‍ ദശപുഷ്പങ്ങള്‍കൊണ്ട് പാതിരപ്പൂചൂടലും തളിര്‍വെറ്റിലകൊണ്ട് മുറുക്കുന്നതും ഒരു മുഖ്യചടങ്ങായി പഴമക്കാര്‍ ആചരിച്ചുവന്നിരുന്നു. രാത്രിയില്‍ വിടരുന്ന കൊടുവേലിപ്പൂവിനോടൊപ്പം കറുക, കഞ്ഞുണ്ണി, തിരുതാളി, മുയല്‍ചെവിയന്‍, പൂവാംകുറുന്നില, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറുള എന്നീ ദശപുഷ്പങ്ങളും ചേര്‍ന്നുള്ളത് ത്രിജടയെന്ന നാമധേയത്തില്‍ പ്രസിദ്ധമാണ്.

ആരാധനാ സമ്പദായത്തില്‍ ദശപുഷ്പങ്ങളില്‍ ഓരോന്നിനും ഓരോ ദേവതകളുമായി ബന്ധമുള്ളതിനാല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. മിഥുന സംക്രമദിവസം ദശപുഷ്പങ്ങള്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്നത് വളരെ നല്ലതാണ്. ഔഷധഗുണമുള്ള സസ്യജാലങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നത് ഐശ്വര്യവും ആയുരാരോഗ്യവുമാണ് പ്രദാനം ചെയ്യുക. കര്‍ക്കിടകത്തില്‍ ശ്രീഭഗവതിയ്‌ക്കായി സമര്‍പ്പിക്കുന്ന അഷ്ടമംഗല്യത്തില്‍ ദശപുഷ്പങ്ങളുള്‍പ്പെടും.

തിരുവാതിരയോടനുബന്ധിച്ച് പാണനും പാട്ടിയും ഒത്തുചേര്‍ന്ന് ദേശാടനത്തിലൂടെ വീടുകള്‍തോറും സഞ്ചരിച്ച് നടത്തുന്ന തുകിലുണര്‍ത്തുപാട്ടും, വള്ളുവനാട്ടിലെ ചോഴികെട്ടിവരവും, വടക്കന്‍ കേരളത്തില്‍ പുറാട്ടുകാരന്റെ വേഷംവരവും ഈ പുണ്യദിനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നു.

ശ്രീപാര്‍വ്വതിദേവിയുടെ പരമഭക്തവിവാഹം കഴിഞ്ഞ് നാലാം നാള്‍ വിധവയായി. തന്റെ പ്രിയ ഭക്തയ്‌ക്കു  നേരിട്ട മഹാദുരന്തത്തിന്റെ തീവ്രത ശ്രീപാര്‍വ്വതി ദേവി ശ്രീപരമേശ്വരനെ സങ്കടരൂപേണ അറിയിച്ചു. ഉടനെതന്നെ ശ്രീപരമേശ്വരന്‍ യമധര്‍മ്മനെ വിളിച്ച് പ്രിയഭക്തയുടെ ഭര്‍ത്താവിന്റെ ജീവാത്മാവിനെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടു, പുന:സംഗമം സിദ്ധിച്ച ഭക്തദമ്പതികളെ ശ്രീപാര്‍വ്വതി ദേവി അനുഗ്രഹിക്കുന്ന കഥയാണ് മംഗല ആതിരയെന്ന പേരില്‍ പ്രസിദ്ധമായ കീര്‍ത്തനം.

തിരുവാതിരയുടെ തലേദിവസം മുതല്‍ വ്രതമെടുത്ത് ശരീരശുദ്ധിയും മന:ശുദ്ധിയും വരുത്തി ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനയുമായി കഴിയണം. അരിഭക്ഷണം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണവും, കാവത്തും കിഴങ്ങും പയറും ചേര്‍ത്ത് തേങ്ങചിരവിയതുമിട്ട് കഴിയ്‌ക്കുകയുമാവാം. തിരുവാതിരയ്‌ക്ക് വാഴപ്പഴം (ചെറുപഴം)പ്രധാനപ്പെട്ട വിഭവമായി ഉപയോഗിച്ചുവരുന്നു.

തിരുവാതിരയുടെ തലേദിവസം മകയിരം വ്രതമെടുത്താല്‍ മക്കള്‍ക്ക് അഭിവൃദ്ധി, ആയുരാരോഗ്യം എന്നിവയുണ്ടാകുമെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ദാമ്പത്യകലഹം, ഭര്‍തൃവിയോഗം വിധിക്കപ്പെട്ടവര്‍ക്കുപോലും തിരുവാതിരദിനത്തിലെ ശിവപാര്‍വ്വതി ആരാധനയിലൂടെ ദീര്‍ഘമാംഗല്യവും സന്തുഷ്ട കുടുംബജീവിതവും ലഭിക്കുന്നുവെന്നാണ് വിശ്വാസം.

ഫോണ്‍: 9846748474

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.