Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു ശബരിമല തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 08:56 pm IST
in Samskriti

ശബരിമലയില്‍ ഞാന്‍ ആദ്യമായി പോയത് 1940-ലാണ്. അതിനുശേഷം 1941ലും 1942ലും പോയി. അന്നെല്ലാം എരുമേലി വഴിയാണ്  പോയിരുന്നത്. മകരവിളക്കിനുമാത്രമാണ് അയ്യപ്പന്മാര്‍ സംഘമായി പോകുമായിരുന്നത്. വൃശ്ചികം ഒന്നാം തീയതിമുതല്‍ വ്രതമെടുത്ത ശേഷമേ മലചവിട്ടിയിരുന്നുള്ളൂ. ഞാന്‍ ആ കൊല്ലങ്ങളില്‍ മലയ്‌ക്ക് പോയത് കൊല്ലത്ത്  നിന്നും അമ്മാവന്മാരുടെ കൂടെ ആയിരുന്നു.

രാവിലെ ഒരു കട്ടന്‍കാപ്പികുടിച്ച് ഏരുമേലിയില്‍നിന്ന് മലചവിട്ടാരംഭിക്കും. കാളകെട്ടിയില്‍ ഒരു കഞ്ഞികുടി. അല്ലെങ്കില്‍ അഴുതമുകളില്‍. കരിമലയടിവാരത്തില്‍ രാത്രി ക്യാമ്പ്. രാവിലെ പിന്നെയും ചവിട്ടിത്തുടങ്ങും. വൈകിട്ടു പമ്പയിലെത്തും. അവിടെ രണ്ടോമൂന്നോ ദിവസം കുളിയും സദ്യയുമായി കഴിയും. മകരവിളക്ക് ദിവസം രാവിലെ കുളികഴിഞ്ഞ് നീലിമലകയറും, അന്നുതന്നെ നെയ്യഭിഷേകവും, ദര്‍ശനവും കഴിക്കും. തിരുവാഭരണം ചാര്‍ത്തിയശേഷമുള്ള ദീപാരാധനകഴിയുമ്പോള്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു പിഴിച്ചില്‍ കഴിച്ചപോലെ മെയ്യൊതുക്കമുണ്ടാവും. പൊന്നമ്പലമേടില്‍ കാണുന്ന മകര ജ്യോതിയും തൊഴുതയുടനെ മലയിറങ്ങും. റാന്തലും ടോര്‍ച്ചും പിടിച്ച് തിരുവാഭരണം വരുന്ന വഴി രാത്രിയില്‍ തന്നെ നടന്നു പിറ്റേദിവസം രാവിലെ പത്തുമണിയോടുകൂടി എരുമേലിയില്‍ എത്തുകയുള്ളു.

പഴമക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചിട്ടയനുസരിച്ചല്ലാതെ യാതൊന്നും ആരും ചെയ്തിരുന്നില്ല. അന്ന് ആള്‍ത്തിരക്ക് കുറവായിരുന്നു. പമ്പാപ്രദേശം അത്യന്തം സുന്ദരവും ശീതളവും കിളികളുടെ കളകളശബ്ദങ്ങളാല്‍ മധുരമയവുമായിരുന്നു. അന്നൊക്കെ അവിടെ നിന്നും മടങ്ങിവരാന്‍ തോന്നിയിരുന്നില്ല. നമ്മുടെ പൂര്‍വീകരായ ഋഷിമാര്‍ വനങ്ങളില്‍ പോയി തപസ്സ്‌ചെയ്യാനുള്ള കാരണം അക്കാലത്ത് പമ്പയിലും മറ്റുംതാമസിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക. ബ്രാഹ്മണനും ഹരിജനും ഇല്ലാത്ത അന്തരീക്ഷം സര്‍വ്വം ഈശ്വര സാന്നിദ്ധ്യത്താല്‍ പ്രകൃതിസൗന്ദര്യത്താന്‍ ഹൃദയം നുകരുന്ന പരിസ്ഥിതി.

എല്ലാം അയ്യപ്പന്‍. പൂവും കല്ലും മണ്ണും അയ്യപ്പന്‍. ഭക്തന്മാരെല്ലാം ഏകോദരസഹോദരങ്ങള്‍. മലചവിട്ടുമ്പോള്‍ കയ്യും കാലും കഴയും, വിയര്‍ത്തുവലയും, സന്നിധാനത്തിലെത്തുമ്പോള്‍ പറഞ്ഞു പോവും ” ഇതു മതി അയ്യപ്പാ! അടുത്തകൊല്ലം ഞാനില്ല” അടുത്തകൊല്ലം വൃശ്ചികം ഒന്നാം തീയതിയാവുമ്പോള്‍ പഴയ മാലയെടുത്ത് കഴുത്തിലിടും. ആ തീര്‍ത്ഥയാത്രയായിരുന്നു കേരളത്തില്‍ ഹിന്ദുക്കള്‍ പതിവായികാത്തിരുന്നു വരവേറ്റത്. വീട്ടില്‍ നിന്നിറങ്ങിയാല്‍ മടങ്ങിയെത്തുന്നത് വരെ ഒരേ ഒരു ചിന്ത. ഒരേയൊരു വിളി. അയ്യപ്പന്‍ ശരണം, സ്വാമി ശരണം. കണ്ണുതറയില്‍ത്തന്നെ നട്ടിരിക്കണം. ഇല്ലെങ്കില്‍ കല്ലിലോ കുറ്റിയിലോ ചവിട്ടി താഴെ വീഴും. ഇരുമുടിക്കെട്ടുതലയിലേറ്റിയാല്‍ ഇരിക്കുവാന്‍ സാദ്ധ്യമല്ല കാല്കല്ലുള്ള ഭൂമിയില്‍ മാത്രമേ കണ്ണെത്തുകയുള്ളൂ.

പ്രഭുവായാലും  മാടമ്പിയായാലും  ആഢ്യ ബ്രാഹ്മണനായാലും ശരി, ഗുരുഭൂതനെ അയാള്‍ ചുമട്ടുകാരനാകട്ടെ, ചായക്കടക്കാരനാകട്ടെ, വെളുത്തേടനാകട്ടെ, അത്യന്തം ഭവ്യതയോടെ അനുസരിച്ചിരുന്നു. യാത്ര മുഴുവന്‍കൊടുംകാടിന്റെ നടുവിലുള്ള പാതകളില്‍ക്കൂടിയായിരുന്നു. ചുറ്റും ക്രൂരമൃഗങ്ങളും ആനക്കൂട്ടങ്ങളുമാണ്.’ കല്ലു കരടു കാഞ്ഞിരക്കുറ്റിയും മുള്ളുമുരടുമൂര്‍ഖന്‍ പാമ്പും’ കാട്ടില്‍ ആകമാനമുണ്ടായിരുന്നു. അന്നുകാട് വെട്ടിത്തെളിച്ചു കള്ളത്തടിവിറ്റു കാശാക്കാന്‍ രാഷ്‌ട്രീയബലത്തിനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കാട്ടുകള്ളന്മാര്‍ ഇല്ലായിരുന്നു. മലയില്‍നിന്നും മണ്ണൊലിപ്പില്ലായിരുന്നു. വന്യമൃഗങ്ങളെ പരിരക്ഷിക്കുന്നതിനു പ്രത്യേക പ്രത്യേക ഏര്‍പ്പാടുകള്‍ ആവശ്യമില്ലായിരുന്നു. മനുഷ്യര്‍ മാനുഷിക മൂല്യങ്ങളെ മാനിച്ചിരുന്നു. പ്രകൃതിയെ വികൃതമാക്കാനവനൊരുമ്പെട്ടില്ല.

(എംകെകെ നായരുടെ ആത്മകഥയില്‍ നിന്ന്)

തുടരും…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.