തൃശൂര്‍: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രന് അര്‍ഹനായി. സാഹിത്യ രംഗത്ത് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസറായി വിരമിച്ച പുതുശേരി രാമചന്ദ്രന് ഭാഷയ്ക്കും സാഹിത്യത്തിനും വലിയ സംഭാവന നല്കിയ വ്യക്തിയാണ്. 1978ല്‍ ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് നടന്നത് പുതുശേരിയുടെ നേതൃത്വത്തിലായിരുന്നു.
കവിതാ വിവര്‍ത്തനത്തിന് പുതുശേരിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: