തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരമില്ലെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ അനൈക്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസിലും അഗ്നിശമസേനാ മേധാവിയുടെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനേയും തുടര്‍ന്ന് ഡി.ജി.പി ജേക്കബ് തോമസ് നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഈ നിലപാടണ് മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. മാത്രമല്ല, ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറിയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ജേക്കബ് തോമസ് ലോകായുക്തയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ തന്റെ പേരില്ല. തന്റേതെന്നല്ല, ഒരു മന്ത്രിയുടേയും പേരില്ല. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കരുത്. മാദ്ധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസില്‍ മാത്രമാണ് തന്റെ പേര് വന്നത്. ലോകായുക്തയും സുപ്രീംകോടതിയും ഹൈക്കോടതിയും കേസ് നേരത്തെ തള്ളിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: