തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയില്‍. പേയാട് തച്ചോട്ടുകാവ് അമ്പിക ഭവനില്‍ ജയകൃഷ്ണന് (28) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം പോലീസ് കന്റോണ്‍മെന്റിലെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്നും നിമിഷങ്ങള്‍ക്കകം പൊട്ടുമെന്നും ഇയാള്‍ വ്യാജ സന്ദേശം നല്‍കുകയായിരുന്നു. കന്റോണ്‍മെന്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും തെരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
സൈബര്‍ സെല്‍ നടത്തിയ അന്വഷണത്തില്‍ പേയാട് സ്വദേശിയാണ് വ്യാജ സന്ദേശം നല്‍കിയതെന്ന് കണ്ടെത്തി. മൊബൈല്‍ ടവര്‍ നിരീക്ഷിച്ചപ്പോള്‍ ജയകൃഷ്ണന് തച്ചോട്ടുകാവ് ഭാഗത്തുണ്ടെന്ന് കണ്ടെത്തി. മലയിന്‍കീഴ് സിഐ ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ഷൈന്‍കുമാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ സന്ദേശം നല്കിയ മൊബൈല്‍ ഫോണ്‍, വീട്ടില്‍ നിന്ന് അസ്ലീല പുസ്തകങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. കോട്ടയത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജയകൃഷ്ണന് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: