കൊല്ലം: സംസ്ഥാന ശാസ്ത്രോത്സവത്തിനിടെ സംഘര്‍ഷം. പ്രവൃത്തി പരിയമേള നടന്ന ക്രിസ്തുരാജ് സ്കൂളിന് മുന്നിലാണ് സംഘര്‍ഷം ഉണ്ടായത്. മറ്റ് വേദികളില്‍ നിന്നും നാലു കീലോമീറ്ററോളം മാറി നില്‍ക്കുന്നതായിരുന്നു പ്രവൃത്തി പരിചയമേള നടന്ന സ്കൂള്‍. സ്കൂളിന്റെ സ്ഥലകുറവ് കാരണം കുട്ടികളൊഴിച്ചുള്ള മറ്റ് അദ്ധ്യാപകരും അവരൊടൊപ്പമെത്തിയ രക്ഷകര്‍ത്താക്കളെയും ഗേറ്റിന് പുറത്താക്കിയിരുന്നു.
ചുട്ടുപൊള്ളുന്ന വെയിലില്‍ തങ്ങളുടെ മക്കളെ കാത്തുനിന്ന രക്ഷകര്‍ത്താക്കളും കുട്ടികളെ കാത്തുനിന്ന രക്ഷകര്‍ത്താക്കളും ഊണുസമയം കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്. ജഡ്ജസ് പരിശോധന കഴിയാതെ ആരെയും അകത്ത് കയറ്റില്ലെന്ന് സംഘാടകരും പോലീസും വാശിപിടിച്ചത് ഏറെ നേരം വാക്കുതര്‍ക്കത്തിന് കാരണമായി.
തുടര്‍ന്ന് രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും കൂട്ടത്തോടെ ഗേറ്റ് തള്ളിതുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. ഇവരെല്ലാം തന്നെ അകത്ത് കടന്നത് അര മണിക്കൂറോളം സംഘര്‍ഷത്തിന് കാരണമായി. സ്ഥലത്ത് കൂടുതല്‍ പോലീസെത്തുകയും ഇവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആരുംതന്നെ പുറത്ത് പോകാന്‍ കൂട്ടാക്കാത്തത് ജഡ്ജസിന് മൂല്യനിര്‍ണ്ണയം നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതേസമയം മതിയായ ഭക്ഷണവും വെള്ളവും അടിസ്ഥാന സൗകര്യവും സംഘാടകര്‍ ഒരുക്കിയില്ലെന്ന് രക്ഷകര്‍ത്താക്കളും പ്രതിഭകളും അദ്ധ്യാപകരും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: