Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഖരദൂഷണന്മാരുടെ അന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 06:49 pm IST
in Samskriti

സ്വാമി സുകുമാരാനന്ദവലിയൊരു പര്‍വതം ചിറകറ്റു വീണതുപോലെ രക്തവുമൊലിപ്പിച്ചു വന്നുവീണ സഹോദരിയെകണ്ട് ഖരന്‍ ചോദിച്ചു. ”മരണവക്ത്രത്തില്‍ പെട്ടെന്നു പ്രേവശിച്ച ആരാണ് നിന്നോടീ കടുംകൈ ചെയ്തത്? വേഗം പറയൂ.” ശൂര്‍പ്പണഖ പറഞ്ഞു: ”ദശരഥന്റെ പുത്രന്മാരായ രാമന്‍, ലക്ഷ്മണന്‍ എന്നീ രണ്ടു മനുഷ്യര്‍ പഞ്ചവടിയില്‍ വസിക്കുന്നു. അവരുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയുമുണ്ട്. ആ രാമന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്മണനാണ് എന്നെ അംഗഭംഗപ്പെടുത്തിയത്.

എനിക്കുടനെ അവരെക്കൊന്ന് ചോര കുടിച്ചു ദാഹം തീര്‍ക്കണം.”

ഇതുകേട്ട് കോപാകുലനായ ഖരന്‍ തന്റെ ശക്തരായ പതിന്നാലു ഭടന്മാരെ വിളിച്ച് മനുഷ്യാധമന്മാരായ രാമലക്ഷ്മണന്മാരെ കൊന്ന് സഹോദരിക്ക് തിന്നാന്‍ കൊടുക്കാനാവശ്യപ്പെട്ടു. വഴി കാട്ടാന്‍ ശൂര്‍പ്പണഖ കൂടെപ്പോയി. ശക്തന്മാരായ ആ രാക്ഷസന്മാര്‍ പലവിധ ആയുധങ്ങളുമേന്തി വന്ന് രാമനോടതിരിട്ടു.

രാമന്‍ പതിന്നാലുപേരെയും ഒട്ടും വൈകാതെ യമപുരിയിലെത്തിച്ചു. പേടിച്ചരണ്ട ശൂര്‍പ്പണഖ ഖരന്റെയടുത്തോടിച്ചെന്ന് പതിന്നാലുപേരും മരിച്ചവിവരം അറിയിച്ചു. എന്നാലൊന്നു കാണണം എന്നു തീരുമാനിച്ച് ഖരന്‍ പടകൂട്ടി. സഹോദരന്മാരായ ദൂഷണന്‍, ത്രിശിരസ്സ് എന്നിവരുടെ നേതൃത്വത്തില്‍ പതിന്നാലായിരം വരുന്ന രാക്ഷസപ്പടയുമായി രാമനോട് യുദ്ധത്തിന് പുറപ്പെട്ടു.

ബ്രഹ്മാണ്ഡം നടുങ്ങുമാറുള്ള കോലാഹലം കേട്ട് ശ്രീരാമന്‍ പറഞ്ഞു. ”രാക്ഷസപ്പട നമ്മോടു യുദ്ധത്തിനു വരുന്നുണ്ട്. മൈഥിലിയെ ഉടനെതന്നെ ഒരു ഗുഹയിലാക്കി നീ കാവല്‍നില്‍ക്കുക. ഇവരെ നേരിടാന്‍ ഞാന്‍ മാത്രം മതി.” ഉടനെ ലക്ഷ്മണന്‍ സീതയെ സുരക്ഷിതമായി ഒരു ഗുഹയിലാക്കി കാവല്‍നിന്നു.

യുദ്ധവീരന്മാരും ഭീകരന്മാരുമായ രാക്ഷസപ്പടയോട് ശ്രീരാമന്‍ ഒറ്റയ്‌ക്ക് യുദ്ധം ചെയ്തു. പിഴുതെടുത്ത വൃക്ഷങ്ങളും വലിയ പാറക്കല്ലുകളുമൊക്കെയായിരുന്നു അവരുടെ ആയുധങ്ങള്‍. പതിന്നാലായിരം പേര്‍ക്കും തന്റെ കൂടെ രാമന്‍ യുദ്ധം ചെയ്യുന്നുണ്ടെന്നു തോന്നി. അസ്ത്രപ്രയോഗത്താല്‍ അവര്‍ പ്രയോഗിച്ച കല്ലും മരവുമൊക്കെ എയ്തു തകര്‍ത്തു. അമ്പൊടുങ്ങാത്ത ആവനാഴിയില്‍നിന്നും ബാണങ്ങള്‍ അതിവേഗത്തില്‍ തുരുതുരെ പാഞ്ഞ് രാക്ഷസന്മാരും തുരുതുരെ ചത്തുവീഴാന്‍ തുടങ്ങി. ഇതുകണ്ട് സേനാപതിയും ഉഗ്രനുമായ ദൂഷണന്‍ രഥത്തില്‍ രാമനോതിരിട്ടു. അവന്റെ ആയുധങ്ങളെ രാമന്‍ എള്ളിനു സമമായി നുറുക്കി. നാലു ബാണം പ്രയോഗിച്ച് കുതിരകളേയും സാരഥിയേയും വധിച്ചു. അവന്റെ ചാപവും കൊടിക്കൂറയും മുറിക്കുകയും ചെയ്തു.

അപ്പോള്‍ ദൂഷണന്‍ തന്റെ മുഖ്യായുധമായ നൂറുഭാരം ഇരുമ്പുകൊണ്ടുണ്ടാക്കിയ ഇരുമ്പുലക്കയുമായി രാമന്റെ നേരെ ചാടി. രാമന്‍ അതുപിടിച്ചുവാങ്ങി അവന്റെ തലയ്‌ക്കിട്ടൊരു പ്രഹരം കൊടുത്തു. ദൂഷണന്‍ തലപിളര്‍ന്ന് കാലപുരി പൂകി. ദൂഷണന്‍ വീണതുകണ്ട് ത്രിശിരസ്സ് മൂന്നുശരം രാമന്റെ നേരെ എയ്തുകൊണ്ടു നേരിട്ടുവന്നു. ആ മൂന്നുശരവും മുറിച്ചപ്പോള്‍ അവന്‍ നൂറു ബാണമെയ്തു. അതും ഖണ്ഡിച്ചപ്പോള്‍ വില്ലാളിയായ അവന്‍ ആയിരം ബാണം പ്രയോഗിച്ചു. രാമനവയും മുറിച്ചിട്ടപ്പോള്‍ പതിനായിരം ബാണം പ്രയോഗിച്ചു.

ശ്രീരാമന് അവയൊക്കെ മുറിച്ചിടാന്‍ നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. അര്‍ദ്ധചന്ദ്രാകാരമായ ഒരമ്പുകൊണ്ട് രാമന്‍ അവന്റെ മൂന്നുതലയും മുറിച്ചു. ഇതുകണ്ട് സോദരനായ ഖരന്‍ സൂര്യനുതുല്യം പ്രഭയുള്ള രഥത്തില്‍ കയറി രാമനെ നേരിട്ടു. മഴ പെയ്യുന്നതുപോലെ ഇടവിടാതെ അസ്ത്രപ്രയോഗം തുടങ്ങി. പ്രത്യസ്ത്രങ്ങള്‍ രാമനും പ്രയോഗിച്ചു. ഖരബാണങ്ങളും രാമബാണങ്ങളും കൊണ്ട് ഭൂമിയും ആകാശവും കാണാന്‍ പറ്റാതെയായി. ഖരന്‍ രാമന്റെ വില്ലുമുറിക്കുകയും പടച്ചട്ട തകര്‍ന്ന് ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. യുദ്ധം കണ്ടുനിന്ന മുനിമാര്‍ ഭയന്ന് കഷ്ടം കഷ്ടം എന്നു പറയാന്‍ തുടങ്ങി. ആ സമയത്ത് രാമനൊന്നു സ്മരിച്ചപ്പോള്‍ ബ്രഹ്മാവ് ഏല്‍പിച്ചിരുന്നതും അഗസ്ത്യമുനി സമ്മാനിച്ചതുമായ ദിവ്യാസ്ത്രം രാമന്റെ കൈയില്‍ പ്രത്യക്ഷപ്പെട്ടു. വൈഷ്ണവചാപം കൈയിലെത്തിയപ്പോള്‍ രാമനെ വൈഷ്ണവതേജസ്സു നിറഞ്ഞുകണ്ടു.

അസ്ത്രം പ്രയോഗിച്ച് രാമന്‍ ഖരന്റെ ചാപവും കുണ്ഡലങ്ങളും ഹാരകിരീടങ്ങളും രഥവും സൂതനെയുമൊക്കെ മുറിച്ചിട്ടു. മറ്റൊരു തേരില്‍ കയറി ഖരന്‍ യുദ്ധത്തിനെത്തി ആഗ്നേയാസ്ത്രം പ്രയോഗിച്ചു. രാമന്‍ വാരുണാസ്ത്രം കൊണ്ടു തടുത്തു. ഖരന്റെ കൗബേരാസ്ത്രത്തെ ഐന്ദ്രാസ്ത്രം കൊണ്ടും നൈര്യതാസ്ത്രത്തെ യാമ്യാസ്ത്രം കൊണ്ടും വായവ്യാസ്ത്രത്തെ ഐന്ദ്രാസ്ത്രം കൊണ്ടും ഗാന്ധര്‍വ്വത്തെ ഗൗഹികംകൊണ്ടും ആസുരത്തെ ദൈവാസ്ത്രം കൊണ്ടും നശിപ്പിച്ചപ്പോള്‍ ഖരന്‍ തീക്ഷ്ണമായ ഐഷികാസ്ത്രമെയ്തു. അതിനെ രാമന്‍ വൈഷ്ണാവസ്ത്രം കൊണ്ടുതടുത്തു. ഉടനെതന്നെ മൂന്നമ്പുപ്രയോഗിച്ച് സാരഥിയേയും കുതിരകളേയും കൊന്ന് തേരും തകര്‍ത്തു.

അന്ത്യശ്രമമെന്ന നിലയില്‍ രാക്ഷസന്‍ ശൂലവുമോങ്ങിക്കൊണ്ട് രാമന്റെ നേരെ ചാടിവീണു. ഉടനെ ഇന്ദ്രദൈവതാസ്ത്രം പ്രയോഗിച്ച് ഇന്ദ്രാരിയായ ഖരന്റെ തലയറുത്തു. അത് തെറിച്ച് ലങ്കാനഗരദ്വാരത്തില്‍ ചെന്നുവീണത്രെ. വരാന്‍പോകുന്ന മരണത്തെപ്പറ്റി രാവണന് ഒരു മുന്നറിയിപ്പു നല്‍കിയതായിരിക്കണം. അങ്ങനെ ഖരദൂഷണത്രിശിരസ്സുക്കളും പതിന്നാലായിരം വരുന്ന രാക്ഷസന്മാരും മരിച്ചു. ഇതിന് മുന്നേമുക്കാല്‍ നാഴിക മാത്രമേ വേണ്ടിവന്നുള്ളൂ.

അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ ആയിരക്കണക്കിന് ബാണങ്ങളാല്‍ ആ രാക്ഷസന്മാരെയൊക്കെ കൊന്ന് ഖരദൂഷണത്രിശിരസ്സുക്കളേയും വധിച്ചു. ആ രാമന്‍ അരയാമംകൊണ്ട് സകലരാക്ഷസന്മാരെയും സംഹരിച്ചു.

ശ്രീരാമന്റെ വനവാസക്കാലം ഇനി ഒരുവര്‍ഷമേ ബാക്കിയുള്ളൂ. ഇതിനകം രാവണവധവും രാക്ഷസനശീകരണവും നടക്കണമല്ലോ. അതിനുള്ള നിമിത്തമായിട്ടാണ് രാമേച്ഛയനുസരിച്ച് ശൂര്‍പ്പണഖ കാമരൂപിണിയായി പ്രത്യക്ഷപ്പെടുന്നത്. രാമന്‍ അവളുടെ ആഗ്രഹങ്ങളെ നിരാകരിക്കുന്നതും രാക്ഷസനിഗ്രഹത്തിനായിരുന്നു. ദണ്ഡകാരണ്യത്തിലുണ്ടായിരുന്ന രാക്ഷസന്മാരെയെല്ലാം ഇതോടെ വധിക്കാന്‍ കഴിഞ്ഞു. മറ്റൊരുകാര്യം ശത്രുക്കള്‍ നിസ്സാരക്കാരല്ല. അസാമാന്യശക്തിശാലികളായിരുന്നു എന്നു കാണിച്ചുതരുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.