ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിക്ക് വിജയകരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് ആഗോള ഏജന്‍സിയായ വാട്ടര്‍ എയ്ഡ്. ആദ്യവര്‍ഷംതന്നെ എട്ട് ദശലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നത് ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുകയും പദ്ധതിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ശുദ്ധജലം, ശുചിത്വം, ശുചീകരണം എന്നിവക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര ചാരിറ്റി സംഘടനയാണ് വാട്ടര്‍ എയ്ഡ്.
2019ഓടേ എല്ലാവര്‍ക്കും ശൗചാലയം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഇവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. 560 മില്യന്‍ ജനങ്ങളുള്ള ഒരു രാജ്യത്ത് ഇതൊരു ചെറിയ കാര്യമല്ലെന്നും സംഘടന എടുത്തുപറയുന്നു. പദ്ധതിയുടെ വിജയത്തിനായി കൂടുതല്‍ ധനശേഖരണം ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പുതിയ ശൗചാലയങ്ങള്‍ ജനങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നത് വലിയമാറ്റത്തിന്റെ സൂചനയാണ്.
രാജ്യത്തെ ഓരോ സ്‌ക്വയര്‍ കിലോ മീറ്ററിലും 173 പേര്‍ വിസര്‍ജ്ജനം നടത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ശുചിത്വത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. നവംബര്‍ 19ലെ ലോക ശൗചാലയ ദിനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക