Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴയില്‍ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:04 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനു മൂക്കിനുതാഴെ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം. കോമന മല്ലിശ്ശേരി മഹാദേവക്ഷേത്രത്തില്‍ പൂജാരിയെ മുറിയില്‍ പൂട്ടിയിട്ടശേഷം സ്വര്‍ണ്ണമണിയും കാണിക്കവഞ്ചികളും അപഹരിച്ചു. കാക്കാഴം പുതുക്കുളങ്ങര ശ്രീദേവീക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് കാണിക്കവഞ്ചി കവര്‍ന്നു. കാക്കാഴം മുസ്ലീംപള്ളിയുടെ കാണിക്കവഞ്ചി തകര്‍ത്തു. തോട്ടപ്പള്ളിയില്‍ കാണിക്കവഞ്ചിയുമായി എത്തിയ മോഷ്ടാക്കള്‍ പോലീസിനെകണ്ട് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനു അരകിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്നലെ ഈ സംഭവങ്ങളെല്ലാം നടന്നത്.

കോമന എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ളതും റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുനില്‍ക്കുന്നതുമായ മല്ലിശേരി ക്ഷേത്രത്തിലാണ് വന്‍കവര്‍ച്ച നടന്നത്. ക്ഷേത്രം ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന പൂജാരിയെ വെളിയില്‍ നിന്നും താഴിട്ടുപൂട്ടിയശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ മറ്റൊരു ഓഫീസ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണമണി, സ്വര്‍ണനൂര്‍, സ്വര്‍ണപ്പൊട്ട്, സ്വര്‍ണത്താലി എന്നിവ അപഹരിച്ചു. ഇതിനുശേഷം ഇവിടുത്തെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് ഇതിലുണ്ടായിരുന്ന നോട്ടുകള്‍ തെരഞ്ഞെടുത്തശേഷം ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ തകര്‍ത്ത് ഇതിനുള്ളിലുണ്ടായിരുന്ന അഞ്ചോളം കാണിക്കവഞ്ചികള്‍ വെളിയിലെത്തിച്ച് പണം എടുത്തശേഷം തെക്കുഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. വെളുപ്പിന് ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരി അസിണി മുറിയിലകപ്പെട്ട പൂജാരിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരവും മേല്‍ശാന്തി സുനീഷിനെ മുറിയില്‍ പൂട്ടിയിട്ട വിവരവും പുറംലോകമറിഞ്ഞത്.

കാക്കാഴം പുതുക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ തകര്‍ത്ത് കാണിക്കവഞ്ചി എടുത്തെങ്കിലും കഴിഞ്ഞദിവസം ക്ഷേത്രം ഭാരവാഹികള്‍ പണമെടുത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. കാക്കാഴം മുസ്ലീം പള്ളിയിലും കാണിക്കവഞ്ചി തകര്‍ത്തെങ്കിലും ഇതിനുള്ളില്‍ കാര്യമായി പണമില്ലായിരുന്നുവെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനു സമീപം വെളുപ്പിന് നടക്കാന്‍ ഇങ്ങിയ കോസ്റ്റല്‍ പോലീസിനെ കണ്ട് മോഷ്ടാക്കള്‍ കയ്യിലിരുന്നു കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി അമ്പലപ്പുഴ പ്രദേശത്ത് വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവായിരിക്കുകയാണ്. ഇപ്പോള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും വരെയെത്തിനില്‍ക്കുന്നു. നിലവില്‍ പരാതി സ്വീകരിക്കുന്ന പോലീസ് വിരലടയാളവിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തുന്നതല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടാവാറില്ല എന്നത് മോഷ്ടാക്കള്‍ക്ക് സഹായകമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.