Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗസ്ത്യ സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:20 pm IST
in Samskriti

വിരാട് പുരുഷനില്‍ നിന്നും ഇന്നു കാണപ്പെടുന്ന എല്ലാം ചേര്‍ന്ന ജഗത്തുണ്ടായി. ദേവന്മാരും, മനുഷ്യരും, തിര്യക്കുകളും ഇങ്ങനെയുണ്ടായതാണ്. അങ്ങയുടെ മായാഗുണങ്ങളെ ആശ്രയിച്ചാണ് ബ്രഹ്മാവും വിഷ്ണുവും രുദ്രനുമുണ്ടായത്. സത്വഗുണത്തെ ആശ്രയിച്ച് വിഷ്ണുവും, രക്ഷിതാവായ വിഷ്ണുവിന്റെ നാഭിയില്‍നിന്നും രജോഗുണത്തെ ആശ്രയിച്ച് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും ബ്രഹ്മാവില്‍നിന്നും തമോഗുണത്തെ ആശ്രയിച്ച് സംഹരിക്കാന്‍ രുദ്രനുമുണ്ടായി.

ബുദ്ധിയില്‍നിന്നും ജനിച്ച ഗുണത്രയത്തിന്റെ അംശത്തില്‍നിന്നും ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകളുണ്ടായി. അങ്ങ് ഇവയ്‌ക്കെല്ലാം അതീതനായി സാക്ഷിമാത്രമായി വര്‍ത്തിക്കുന്നു. അങ്ങ് സൃഷ്ടി നടത്തണമെന്നാഗ്രഹിച്ചപ്പോള്‍ മായയെ അംഗീകരിച്ചു. അപ്പോഴങ്ങ് ഗുണസംയുക്തനായി. അങ്ങയുടെ മഹാമായ വിദ്യയെന്നും അവിദ്യയെന്നും രണ്ടുവിധത്തിലുണ്ട്. അവിദ്യയെന്നത് മായയും വിദ്യയെന്നത് ആത്മജ്ഞാനവുമാണ്.

വിദ്യനേടിയവര്‍ നിവൃത്തിനിരതന്മാരും അവിദ്യക്കു വശഗതമായവര്‍ പ്രവൃത്തിനിരതന്മാരുമാണ്. നിസ്സംഗതയും വിരക്തിയുമാണ് നിവൃത്തി. കര്‍മ്മത്തിന് ആസക്തിയാണ് പ്രവൃത്തി. വേദാന്തവാക്യാര്‍ത്ഥത്തിലൂടെ സമബുദ്ധികളായി അങ്ങയുടെ പാദഭക്തന്മാരാണ് വിദ്യാത്മകന്മാര്‍. എന്നാല്‍ അവിദ്യക്കു വശഗതരായിക്കഴിയുന്നവര്‍ നിത്യസംസാരികളാണെന്ന് തത്ത്വജ്ഞാനികള്‍ പറയുന്നു. വിദ്യ അഭ്യസിക്കുന്നതില്‍ (ആത്മവിദ്യ) മുഴുകിയിരിക്കുന്നവരെ നിത്യമുക്തന്മാര്‍ എന്നുപറയുന്നു. അങ്ങയുടെ മന്ത്രം സദാ ജപിക്കുന്ന ഭക്തന്മാര്‍ക്ക് നിര്‍മ്മലമായ വിദ്യ താനേ ലഭിക്കും. മറ്റുള്ളവര്‍ മൂഢന്മാര്‍. അവര്‍ക്ക് നൂറായിരം ജന്മം കഴിഞ്ഞാലും വിദ്യയുണ്ടാകുന്നില്ല. അതിനാല്‍ അങ്ങയില്‍ ഭക്തിസമ്പത്തുള്ളവര്‍ ഏകാന്തമുക്തന്മാര്‍ തന്നെയെന്നതിനു സംശയമില്ല. ഭക്തിയില്ലാത്തവര്‍ക്ക് സ്വപ്‌നത്തില്‍പോലും മോക്ഷം ലഭിക്കില്ല.

ഹേ ശ്രീരാമ! രഘുപതേ! ജ്ഞാനമൂര്‍ത്തേ! മനോഹരനായ ആത്മാരാമാ! കാരുണ്യാമൃതസാഗരമേ! ഞാനെന്തിനിങ്ങനെ അധികം പറയുന്നു? ചുരുക്കിപ്പറയട്ടെ, മോക്ഷപ്രാപ്തിക്ക് സജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം അത്യാവശ്യമാണെന്ന് വിദ്വാന്‍മാര്‍ പറയുന്നു. സമചിത്തന്മാരാണ് സജ്ജനങ്ങള്‍. അവര്‍ ഭക്തര്‍ക്ക് ആത്മജ്ഞാനം നല്‍കുന്നവരാണ്. കൊതി, അസൂയ ഇവയില്ലാത്തവരും (നിസ്പൃഹന്മാര്‍), ആഗ്രഹങ്ങളില്ലാത്തവരും (വിഗതൈക്ഷണന്മാര്‍), എപ്പോഴും അങ്ങയുടെ ഭക്തന്മാരുമാണ്. എല്ലാ ആഗ്രഹങ്ങളും നശിച്ചവരാണ്. (നിവൃത്താഖിലകാമന്മാര്‍), ഇഷ്ടത്തിലും അനിഷ്ടത്തിലും തുല്യമനസ്സുള്ളവരായി, ഒന്നിലും സംഗമില്ലാത്തവരായി, കര്‍മ്മങ്ങളെ സന്യസിച്ചവരായി, സദാ സന്തുഷ്ടരായി, ബ്രഹ്മത്തില്‍ മാത്രം താല്‍പര്യമുള്ളവരായി, സദ്പ്രവൃത്തികള്‍ മാത്രം ചെയ്യുന്നവരായിരിക്കുന്നു. നിത്യം അഷ്ടാംഗയോഗപ്രകാരം യമനിയമാദികള്‍ അനുഷ്ഠിക്കുന്നവരാണ്. ഏകാന്തതയിലിരുന്ന് ശമദമങ്ങള്‍ പരിശീലിച്ച് സമ്പാദിച്ചവരാണ്.

ഇങ്ങനെയുള്ള സാധുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മനസ്സില്‍ അങ്ങയുടെ കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടാകും. അങ്ങയുടെ കഥാശ്രവണത്തിലുള്ള രതികൊണ്ട് അവര്‍ക്ക് ഭക്തി വര്‍ദ്ധിക്കും. ഭക്തി വര്‍ദ്ധിക്കുമ്പോള്‍ വിജ്ഞാനമുണ്ടാകും. വിജ്ഞാനവും ആത്മജ്ഞാനവും ഉണ്ടാകുമ്പോള്‍ മോക്ഷം സിദ്ധിക്കും. ഇവയെല്ലാം തന്നെ ഗുരുമുഖത്തുനിന്നും പഠിക്കേണ്ടതാണ്. അതുകൊണ്ട് എനിക്ക് സദാ നിന്നില്‍ ഭക്തിയും പ്രേമവായ്‌പും ഉണ്ടായിരിക്കാന്‍ ഹേ രാഘവ, നീ അനുഗ്രഹിക്കണം. അങ്ങയുടെ പാദപത്മങ്ങളിലും അങ്ങയുടെ ഭക്തന്മാരിലും എനിക്കെപ്പോഴും ഭക്തിയുണ്ടാകണം. ഇന്ന് എന്റെ ജന്മവും ഞാന്‍ ചെയ്ത യാഗങ്ങളും സഫലമായി.

ഞാന്‍ ചെയ്ത തപസ്സിനു സാഫല്യവും വന്നു. അങ്ങയെ ദര്‍ശിച്ചതോടെ എന്റെ നേത്രങ്ങളും സഫലമായി. സീതയോടുകൂടി എന്റെ ഹൃദയത്തില്‍ നീ സദാ വസിക്കണം. ഞാന്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒരിടത്തു കിടക്കുമ്പോഴും പലതരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴും അങ്ങയുടെ രൂപം മനസ്സില്‍ തെളിഞ്ഞുകൊണ്ടിരിക്കണം.

അഗസ്്ത്യന്‍ ഇപ്രകാരം സ്തുതിച്ചുകൊണ്ട് പണ്ട് ദേവേന്ദ്രന്‍ രാമനു കൊടുക്കാനേല്‍പ്പിച്ചിരുന്ന ഒരു വില്ലും ഒരിക്കലും അമ്പൊഴിയാത്ത ആവനാഴിയും സ്വര്‍ണപിടിയുള്ള വാളും സമ്മാനിച്ചു.

പിന്നെ രാക്ഷസവംശത്തെ രാമന്‍ നശിപ്പിക്കണം എന്നും അപേക്ഷിച്ചു. ഇവിടെനിന്നും രണ്ടുയോജന ദൂരത്ത് ഗൗതമീനദിയുടെ തീരത്ത് പരിശുദ്ധ വനങ്ങള്‍ നിറഞ്ഞ പഞ്ചവടിയെന്ന സ്ഥലത്തുള്ള ആശ്രമത്തില്‍ വാസമുറപ്പിക്കാനും രാമനോടു പറഞ്ഞു. മഹര്‍ഷിയുടെ നിര്‍ദ്ദേശം പാലിച്ച് ശ്രീരാമലക്ഷ്മണന്മാര്‍ സീതയോടൊപ്പം പഞ്ചവടിയിലേക്കു യാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.