Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം…

Janmabhumi Online by Janmabhumi Online
Nov 13, 2015, 06:39 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ശിവാകൈലാസ്

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെ കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം. 1955 ല്‍ ആരംഭിച്ച വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലിയുടെ നിറവിലാണ്. കാര്‍ഷിക കേരളത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച നിര്‍വൃതിയിലാണ്

വെള്ളായണി കാര്‍ഷിക കോളേജ്‌

ഈ കലാലയം. ജ്വാലാമുഖി, ജ്വാലാസഖി എന്നീ മുളകുകളും ശാരിക, മാലിക എന്നീ വള്ളിപ്പയറുകളും മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ ചേര്‍ത്തു വച്ചതും വെള്ളായണിയിലെ കാര്‍ഷിക കലാശാല തന്നെ.

പുറംലോകം അധികം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും കേരളത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണ ശോഭയാണ് വെള്ളായണി കാര്‍ഷിക കോളേജിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും ഇവിടെനിന്നുണ്ടായി. സ്‌നേഹ, സ്‌നിഗ്ധ തുടങ്ങിയ നിലക്കടലകള്‍, സോമ, സൂര്യ, തിലക് എന്നീ എള്ളിനങ്ങള്‍, അരുണ്‍ എന്ന പേരില്‍ ഇന്ന് സുലഭമായ ചീര, കിരണ്‍ എന്ന വെണ്ട, അനന്തന്‍ എന്ന ചിപ്പി കൂണ്‍ ഇവയൊക്കെ വെള്ളായണിയിലെ കായല്‍ക്കരയില്‍ നിന്ന് മുളപൊട്ടിയ പച്ചക്കറി ഇനങ്ങളാണ്. കോമാടന്‍ നാടന്‍ തെങ്ങിനെ തെക്കന്‍ കേരളത്തിന് സമ്മാനിച്ചതും മുട്ടം വരിക്കയെന്ന പ്ലാവിനെ വികസിപ്പിച്ചെടുത്തതും ഈ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ്. മള്‍ബറി കൃഷിയിലൂടെ കേരളത്തില്‍ പട്ടുനൂല്‍ പുഴു വളര്‍ത്താമെന്ന് തെളിയിച്ചതും ഇവിടുത്തെ ഗവേഷകരാണ്. പച്ചക്കറി കര്‍ഷകരെ കണ്ണീരു കുടിപ്പിച്ചിരുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ തുളസിക്കെണി, പഴയകെണി തുടങ്ങിയ സമ്പ്രദായങ്ങള്‍ ഇവിടെയാണ് വികസിപ്പിച്ചെടുത്തത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മഹാറാണിമാരുടെ വിശ്രമ കേന്ദ്രമായിരുന്ന വെള്ളായണി കായല്‍ക്കരയിലെ കൊട്ടാര സമുച്ചയത്തില്‍ 1955 ല്‍ കാര്‍ഷിക സര്‍വകലാശാല ആരംഭിക്കുകയായിരുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ കലാലയം പ്രവര്‍ത്തിച്ചിരുന്നത്. 1972 മുതല്‍ കേരള സര്‍വകലാശാലയുടേയും പിന്നിട് കാര്‍ഷിക സര്‍വകലാശാലയുടെയും ഭാഗമായി. ബിഎസ്‌സി, എംഎസ്‌സി വിഭാഗങ്ങളിലായി 14 വകുപ്പുകള്‍ ഇവിടെയുണ്ട്. 243 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനായി പാടവും പറമ്പും കായലോരവും യഥേഷ്ടമുണ്ടിവിടെ. ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍ വസ്തുക്കളും പൊതുജനങ്ങള്‍ക്ക് നല്‍കാനും വെള്ളായണി കാര്‍ഷിക കോളേജ് ശ്രദ്ധിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിയെ കുറിച്ച് വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ക്ലാസ് മുറികള്‍ക്ക് പുറത്ത് വയലിലും കൃഷി ഭൂമിയിലും പുതിയ പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് വജ്രജൂബിലി വര്‍ഷത്തിലും ഇവിടുത്തെ കാര്‍ഷിക പഠിതാക്കള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

India

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

India

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)
India

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

India

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

പുതിയ വാര്‍ത്തകള്‍

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies